ന്യൂദല്‍ഹി: ജോലിക്കുന്ന നിന്നിരുന്ന വീട്ടിലെ നാല് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് ഗൊയ്റ മുഗളി സ്വദേശിനി ഷഹ്സാദി ഖാന്റെ(33) വധശിക്ഷ നടപ്പാക്കിയതായി യുഎഇയുടെ സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. മകളുടെ അവസ്ഥ അറിയാന്‍ ഷഹ്സാദിന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം അറിയിച്ചത്.
ഫെബ്രുവരി 15ന് വധശിക്ഷ നടപ്പാക്കിയതായി 28നാണു ഔദ്യോഗിക സന്ദേശം എംബസിയില്‍ ലഭിച്ചതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു.
അധികാരികള്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കിയെന്നും ബുധനാഴ്ച മൃതദേഹം സംസ്കരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ശര്‍മ പറഞ്ഞു. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ദമ്പതികളായ മാതാപിതാക്കള്‍ നല്കിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: