Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയോധ്യാ വിധി; ”അംഗീകരിക്കണം, മുതലെടുപ്പ് വേണ്ട”

കെ.സുജിത്byകെ.സുജിത്
Nov 13, 2019, 03:59 am IST
inVicharam

അയോധ്യാ കേസിലെ ധീരമായ ശബ്ദമായിരുന്നു ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അധ്യക്ഷനായ വസീം റിസ്‌വിയുടേത്. രാമജന്മഭൂമിയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടതെന്ന് നെഞ്ചുറപ്പോടെ അദ്ദേഹം വിളിച്ചുപറഞ്ഞു. തീവ്രസംഘടനകളും മതനേതാക്കളും ഭീഷണിയുമായി രംഗത്തെത്തിയപ്പോഴും വിട്ടുവീഴ്ചയില്ലാതെ പോരാടി. ക്ഷേത്രത്തിനായി സുപ്രീം കോടതിയില്‍ വാദിച്ചു. തീവ്രമതയാഥാസ്ഥിതിക നിലപാടുകളെ ശക്തമായി എതിര്‍ക്കുന്ന റിസ്‌വി അയോധ്യയിലെ ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍ ‘ജന്മഭൂമി’യുമായി സംസാരിക്കുന്നു. 

? വിധി സമാധാനപരമായി കടന്നുപോയിരിക്കുന്നു. സുപ്രീം കോടതിയുടെ തീരുമാനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്

ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വിധി സ്വാഗതം ചെയ്യുന്നു. മനോഹരവും ഏറ്റവും ഉചിതവുമായ തീര്‍പ്പാണ് ഉണ്ടായിട്ടുള്ളത്. ആരും പരാജയപ്പെട്ടിട്ടില്ല. മറിച്ച്, എല്ലാവരും ജയിക്കുകയാണുണ്ടായത്. ക്ഷേത്രം ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷേത്രവും മസ്ജിദ് ആഗ്രഹിക്കുന്നവര്‍ക്ക് മസ്ജിദും നിര്‍മ്മിക്കാം. ക്ഷേത്രത്തിന്റെ നടത്തിപ്പിനും പരിപാലനത്തിനുമുള്ള അവകാശത്തിനായാണ് നിര്‍മ്മോഹി അഖാഡ കോടതിയെ സമീപിച്ചത്. അവരെ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിരുവിടാതെ നിയമപരമായ പോരാട്ടം നയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. 

? ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളിയത് വ്യക്തിപരമായി തിരിച്ചടിയല്ലേ

ബാബറുടെ സൈന്യാധിപന്‍ മിര്‍ ബാഖ്വി ഷിയാ വിഭാഗക്കാരനായിരുന്നു. അതിനാല്‍ മസ്ജിദ് ഞങ്ങളുടേതാണെന്നാണ് ബോര്‍ഡ് വാദിച്ചത്. സുന്നിയായ ബാബര്‍ക്കോ സുന്നി വഖഫ് ബോര്‍ഡിനോ അവകാശമില്ല. 1946ല്‍ ഈ ആവശ്യം ഫൈസാബാദ് കോടതി തള്ളി. ഇതിനെതിരെ 2018 ലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അപ്പീല്‍ നല്‍കാന്‍ ഇത്രയും വൈകിയതാണ് ഹര്‍ജി തള്ളാന്‍ കാരണമായത്. തര്‍ക്കസ്ഥലം രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തര്‍ക്കസ്ഥലത്തുനിന്നും ന്യായമായ ദൂരത്ത് മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് പള്ളി പണിയണമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടി. തര്‍ക്കഭൂമിയില്‍ മസ്ജിദിന് വേണ്ടിയല്ല, ക്ഷേത്രത്തിന് വേണ്ടിയാണ് നിലകൊണ്ടത്. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ ഹര്‍ജി തള്ളിയത് വലിയ കാര്യമല്ല. 

? ഭൂരിഭാഗം മുസ്ലിം സംഘടനകളും നേതാക്കളും മസ്ജിദിനായി നിലകൊള്ളുമ്പോള്‍ എന്തുകൊണ്ടാണ് രാമക്ഷേത്രത്തെ അനുകൂലിക്കുന്നത്

 യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതുകൊണ്ട്. തര്‍ക്കപ്രദേശം രാമജന്മഭൂമിയാണ്. കോടിക്കണക്കിന് വിശ്വാസികള്‍ ആരാധിക്കുന്ന സ്ഥലം. അത് തകര്‍ത്താണ് ബാബറി മസ്ജിദ് പണിതത്. ഇന്ത്യന്‍ നിയമമനുസരിച്ചും ഇസ്ലാമിക നിയമപ്രകാരവും ഇത് ശരിയല്ല. ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ച പള്ളിയിലെ പ്രാര്‍ത്ഥന ഇസ്ലാമിക നിയമമനുസരിച്ച് തെറ്റാണ്. പിന്നെന്തിന് ഇതിനായി വാശിപിടിക്കണം. മക്കയും മദീനയും മുസ്ലിങ്ങള്‍ക്ക് പ്രിയപ്പെട്ടതുപോലെ അയോധ്യ ഹിന്ദുക്കളുടെ പുണ്യകേന്ദ്രമാണ്. മുസ്ലിം പാരമ്പര്യവുമായി ഇതിന് ബന്ധമില്ല താനും.  

?ഇസ്ലാമിക ഭരണാധികാരികള്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ വേറെയുമില്ലേ

 ഹിന്ദുക്കളെ അപമാനിക്കുന്നതിനായി മുഗളര്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും മസ്ജിദുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. കാശിയും മഥുരയും ഉദാഹരണങ്ങളാണ്. സോമനാഥ ക്ഷേത്രം നിരവധി തവണ ആക്രമിച്ചു. ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചവയൊന്നും യഥാര്‍ത്ഥ മസ്ജിദുകളല്ല. ഇവിടെയുള്ള പ്രാര്‍ത്ഥന ഇസ്ലാമിനെ സംബന്ധിച്ച് ഹറാമാണ്. പിന്നെന്തിന് തൂങ്ങിപ്പിടിച്ച് നില്‍ക്കണം. ഇവയുടെയെല്ലാം അവകാശവാദം ഉപേക്ഷിച്ച് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണം. 

?ഇത്തരത്തില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്ലേ. ഇത് പ്രായോഗികമാണോ

ഇന്ത്യയിലെ മുസ്ലിങ്ങള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ സാധിക്കും. മുഗളര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതാണെന്ന് അവര്‍ അംഗീകരിക്കണം. എങ്കില്‍ ചരിത്രത്തില്‍ ഹിന്ദുക്കളോട് ചെയ്ത തെറ്റ് തിരുത്താനും രാജ്യത്ത് സമാധാനം ഉറപ്പാക്കാനും കഴിയും.

? അയോധ്യാ കേസില്‍ നേരത്തെ ഒത്തുതീര്‍പ്പ് ഉണ്ടാകേണ്ടതായിരുന്നുവെന്ന് കരുതുന്നുണ്ടോ

ഒത്തുതീര്‍പ്പ് നേരത്തെ ആകാമായിരുന്നു. രാമജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കുക മാത്രമായിരുന്നു പോംവഴി. മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം ആവശ്യപ്പെടുക. ഈ നിര്‍ദ്ദേശം ഞങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതാണ്. താല്‍ക്കാലിക ക്ഷേത്രവും പൂജയുമുള്ള അവിടെ ഒരിക്കലും മസ്ജിദ് നിര്‍മ്മിക്കാന്‍ സാധിക്കില്ല. തര്‍ക്ക പ്രദേശം വിട്ടുനല്‍കാന്‍ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും തയ്യാറായിരുന്നു. തീവ്ര സംഘടനകളും മതനേതാക്കളുമാണ് പ്രശ്‌നം വഷളാക്കിയത്. ഒരു വിഭാഗത്തെ വഴി തെറ്റിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇപ്പോഴത്തെ വിധിയില്‍ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്. അവര്‍ ഹിന്ദുക്കള്‍ക്കെതിരെ പോരടിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഭക്ഷണവും വിദ്യാഭ്യാസവും ജോലിയുമാണ് വേണ്ടത്. സമാധാനത്തോടെ രാജ്യത്ത് ജീവിക്കാന്‍ സാധിക്കണം. 

? യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മുസ്ലിം ലീഗ്, സിപിഎം തുടങ്ങിയവര്‍ കോടതി വിധിക്കെതിരെ രംഗത്തുണ്ട്

മുതലെടുപ്പ് നടത്തരുതെന്നാണ് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇത്തരം സംഘടനകളുടെ പ്രസ്താവനകള്‍ക്ക് യാതൊരു വിലയും കൊടുക്കേണ്ടതില്ല. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് വിധി വന്നത്. അന്തിമവിധി അംഗീകരിക്കുകയെന്നതാണ് പ്രധാനം. വ്യക്തിനിയമ ബോര്‍ഡിനും തീവ്ര നേതാക്കള്‍ക്കും പിന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്ന പാര്‍ട്ടികളാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.