Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐഎസ്എല്‍ പൂരത്തിന് ഇന്നു തുടക്കം; ആദ്യ മത്സരം കേരളത്തിലെ കൊമ്പന്‍മാരും എടികെയും തമ്മില്‍; മഞ്ഞപ്പടക്ക് ആവേശമേകാന്‍ കൊച്ചി

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Oct 20, 2019, 11:01 am IST
in Sports

കൊച്ചി: കഴിഞ്ഞ അഞ്ച് സീസണ്‍കൊണ്ട് ആവേശമായി മാറിയ ഐഎസ്എല്‍ ഫുട്‌ബോളിന്റെ ആറാം പതിപ്പിന് ഇന്ന് അറബിക്കടലിന്റെ തിരുമുറ്റത്ത് നടക്കുന്ന പെരുങ്കളിയാട്ടത്തോടെ തുടക്കം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന്  കൊല്‍ക്കത്ത എടികെയുമായി കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകോര്‍ക്കും. കഴിഞ്ഞ സീസണിന്റെ ഉദ്ഘാടന മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് ഇന്നത്തേതും. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് ജയിച്ച് ഗംഭീരമായി തുടങ്ങിയെങ്കിലും പിന്നീട് ആ നിലവാരം കാത്തുസൂക്ഷിക്കാനായില്ല. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് എത്താനാണ് ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞത്. 

എന്നാല്‍ ആദ്യ മത്സരത്തിന് മുമ്പുതന്നെ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നേരിട്ടു. പ്രതിരോധത്തിലെ നെടുന്തൂണായ സന്ദേശ് ജിങ്കന്റെ പരിക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിഷമത്തിലാക്കിയത്. കഴിഞ്ഞ ദിവസം ടീമിലെത്തിയ രാജു ഗെയ്‌ക്ക്‌വാദും പൂര്‍ണ ഫിറ്റല്ലെന്നാണ് കോച്ച് ഷട്ടോരി നല്‍കുന്ന സൂചന. 

ഈ സീസണായി ബ്ലാസ്‌റ്റേഴ്‌സ് അടിമുടി മാറിയാണ് ഒരുങ്ങിയിട്ടുള്ളത്. നല്ല വിദേശ താരങ്ങളുമായും ഇന്ത്യന്‍ താരങ്ങളുമായും ക്ലബ് കരാര്‍ ഒപ്പുവെച്ചു. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമിവരെ എത്തിച്ച നൈജീരിയന്‍ ലോകകപ്പ് താരം ബര്‍തലോമേവ് ഒഗ്ബച്ചെയുമായാണ് പുതിയ പരിശീലകന്‍ എല്‍കോ ഷെട്ടോരി ചുമതലയേറ്റെടുക്കാന്‍ എത്തിയത്. ഒഗ്ബച്ചെയുടെ വരവ് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പുതിയ ഊര്‍ജം നിറച്ചിട്ടുണ്ട്. മറ്റൊരു വിദേശ സ്‌ട്രൈക്കറായ കാമറൂണ്‍ താരം റാഫേല്‍ മെസി ബൗളിയും മികച്ച താരമാണ്. 27കാരനായ ഈ സ്‌ട്രൈക്കര്‍ 6 മത്സരങ്ങളില്‍ ദേശീയ ജേഴ്‌സിയണിഞ്ഞു. ഒപ്പം സ്‌ട്രൈക്കറായി ഹെഡ്ഡര്‍ ഗോളുകളുടെ ആശാനും ഉപനായകനുമായ മുഹമ്മദ് റാഫിയുമുണ്ട്.

മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച മധ്യനിരയും ഇത്തവണയുണ്ട്. സ്പാനിഷ് താരങ്ങളായ മരിയോ അര്‍ക്യൂസ്, സെര്‍ജിയോ സിഡോഞ്ച എന്നിവര്‍ മധ്യനിരയ്‌ക്ക് ഊര്‍ജം നല്‍കും. ഇവര്‍ക്കൊപ്പം  മലയാളി താരം സഹല്‍ അബ്ദുള്‍ സമദും എത്തുമ്പോള്‍ കളിമെനയാന്‍  ബുദ്ധിമുട്ടുണ്ടാവില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സെനഗല്‍ താരം മുഹമ്മദ് മുസ്തഫയുടെ കാലുകളില്‍ നിന്നാകും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങളുടെ തുടക്കം. മധ്യനിരയില്‍ ഇവര്‍ക്ക് പുറമെ കെ. പ്രശാന്ത്, അണ്ടര്‍ 17 ഇന്ത്യന്‍ ലോകകപ്പ് ടീം അംഗം കെ.പി. രാഹുല്‍, സെയ്ത്യാന്‍ സിങ്, ഹാളിചരണ്‍ നര്‍സാരി, ജീക്‌സണ്‍ സിങ് തുടങ്ങിയവരുടെ സാന്നിധ്യവും ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടാകും.

ജിങ്കന്റെ അഭാവത്തിലും മികച്ച പ്രതിരോധനിരയുണ്ട്. ഡച്ച് താരം ജിയാനി സുയ്വെര്‍ലൂണ്‍, ബ്രസീലിയന്‍ താരം ജയ്റോ റോഡ്രിഗസ് എന്നിവരാണ് പ്രതിരോധത്തിലെ ശ്രദ്ധേയര്‍. ഇവര്‍ക്കൊപ്പം അബ്ദുള്‍ ഹക്കു, പ്രിതം സിങ്, ലാല്‍റുവാത്താര, രാജു ഗെയ്‌ക്ക്‌വാദ്, മുഹമ്മദ് റാകിപ്, ജെസ്സെല്‍ കാര്‍നെയ്‌റോ എന്നിവരും മികച്ച താരങ്ങളാണ്.

പോസ്റ്റിന് മുന്നില്‍ ബിലാല്‍ ഖാനോ, മലയാളി താരം ടി.പി. രഹനേഷോ ആയിരിക്കും ഇറങ്ങുക. 4-2-3-1 ആണ് ഷെട്ടോരി കൂടുതല്‍ ഇഷ്ടപ്പെടുന്ന ശൈലി. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് മികച്ച വിജയം നേടിയതും ഇതേ ഫോര്‍മേഷനിലാണ്. കൊച്ചിയില്‍ ഇന്ന് കളിക്കിറങ്ങുമ്പോള്‍ ഇതേ ശൈലിയില്‍ കളിക്കാനാകും സാധ്യത.

എടികെ ആദ്യ അങ്കത്തിനിറങ്ങുന്നത് മൂന്നാം കിരീടം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിപ്പോയ അവരും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് എത്തിയിട്ടുള്ളത്. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം സ്പാനിഷ് കോച്ച് അന്റോണിയോ ലോപ്പസ് ഹബ്ബാസിനെ പരിശീലകനായി തിരികെ എത്തിച്ചു. മധ്യനിരയില്‍ കളിമെനയാന്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിനെയും എഡു ഗാര്‍ഷ്യയെയും പോലുള്ള പരിചയസമ്പന്നരുണ്ട്. ഒപ്പം പ്രണോയ് ഹാര്‍ഡറും കോമള്‍ തട്ടാലും മൈക്കല്‍ സൂസൈരാജും പോലുള്ള പ്രതിഭകളും. പ്രതിരോധത്തില്‍ ബോറിസ് സിങ്, ജോണ്‍ ജോണ്‍സണ്‍, പ്രബീര്‍ ദാസ്, സെന റാള്‍ട്ടെ, സ്പാനിഷ് താരം അഗസ് ഗാര്‍ഷ്യ തുടങ്ങിയവരുമുണ്ട്. എന്നാല്‍ പ്രതിരോധത്തില്‍ മലയാളി താരം അനസ് എടത്തൊടികയുടെയും മുന്നേറ്റനിരയില്‍ ജസ്റ്റിന്‍ ജോബിയുടെയും അഭാവം നേരിയ തിരിച്ചടിയായേക്കാനും സാധ്യതയുണ്ട്. മുന്നേറ്റനിരയില്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വില്ല്യംസണാണ് ഒന്നാം നമ്പര്‍ സ്‌ട്രൈക്കര്‍. ഒപ്പം ഫിജി ദേശീയ താരവും ഇന്ത്യന്‍ വംശജനുമായ  റോയ് കൃഷ്ണയും ഉണ്ട്. ഇവര്‍ക്ക് കൂട്ടായി ബല്‍വന്ത് സിങും. കഴിഞ്ഞ വര്‍ഷം ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍വല കാത്ത ധീരജ് സിങായിരിക്കും വലയ്‌ക്ക് മുന്നില്‍.

എന്തായാലും ഇന്ന് ഉദ്ഘാടനമത്സരത്തില്‍ ജയത്തോടെ തുടങ്ങാനായി ബ്ലാസ്‌റ്റേഴ്‌സും എടികെയും ഇറങ്ങുമ്പോള്‍ ആവേശപ്പോരാട്ടം അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഉദ്ഘാടനമത്സരത്തിന് സാക്ഷിയാവാന്‍ ബിസിസിഐയുടെ നിയുക്ത പ്രസിഡന്റും എടികെയുടെ ഉടമകളിലൊരാളുമായ സൗരവ് ഗാംഗുലി അടക്കം വലിയ താര നിര തന്നെ സ്‌റ്റേഡിയത്തിലെത്തും. മത്സരത്തിന് മുന്നോടിയായി അരമണിക്കൂര്‍ നീളുന്ന വിസ്മയ പ്രകടനങ്ങള്‍ കാണാം. ആറു മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.  വൈകിട്ട് നാലു മുതല്‍ കാണികള്‍ക്ക്് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.