Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇന്നലെയുടെ കശ്മീരം; കശ്മീരിന്റെ ചരിത്ര വഴികളിലൂടെ ഒരെത്തിനോട്ടം

സാബു ശങ്കര്‍ by സാബു ശങ്കര്‍
Oct 20, 2019, 06:11 am IST
in Varadyam

പുരാതന സംസ്‌കൃത സാഹിത്യത്തില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ജമ്മു കശ്മീര്‍. അതില്‍ കൈലാസത്തെക്കുറിച്ചും വര്‍ണ്ണിക്കുന്നു. ഹിമാലയ സാനുക്കളിലെ സുന്ദരിയെന്നാണ് കശ്മീര്‍ വാഴ്‌ത്തപ്പെട്ടിട്ടുള്ളത്. വേദകാലം മുതല്‍ക്കേ പുണ്യഭൂമി. സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഭാഷാപരമായി പരിണമിച്ച സിന്ധ്-ഹിന്ദ്-ഹിന്ദുസ്ഥാന്‍-ഹിന്ദു പദങ്ങളുടെ വ്യവഹാര ഭൂമികയില്‍ ഇന്ത്യന്‍ ദര്‍ശനങ്ങളുടെയും കാവ്യസൃഷ്ടികളുടേയും വൈജ്ഞാനിക സമ്പത്തിന്റെയും ആദ്യസ്പന്ദനങ്ങളുടെ ജന്മഭൂമിയെന്നും കശ്മീരിനെ വിശേഷിപ്പിക്കാം. 

പ്രാചീന സംസ്‌കൃതി 

ഹിന്ദുമത ജീവിതശൈലി പിന്‍തുടര്‍ന്ന കശ്മീരി ജനതയില്‍ പിന്നീട് ബുദ്ധമത ദര്‍ശന സ്വാധീനവും ഉണ്ടായി. എങ്കിലും ശൈവസ്വാധീനം പ്രബലമായിരുന്നു. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആര്യവംശ കുടിയേറ്റത്തിനും ആയിരക്കണക്കിനു വര്‍ഷം മുമ്പുണ്ടായ യുറേഷ്യന്‍ കുടിയേറ്റത്തിലൂടെ വ്യാപിച്ച ആദിദ്രാവിഡ ശൈവ സംസ്‌കാരത്തിന്റെ വേരുകള്‍ കശ്മീരില്‍ ഉണ്ടായിരുന്നു. 

സംസ്‌കൃത ഭാഷയിലെ കാശ്മീരത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് കശ്മീര്‍ എന്ന പദം. നിലമത പുരാണത്തിലെ പരാമര്‍ശം നോക്കിയാല്‍ സരസില്‍ നിന്ന്, ജലാശയത്തില്‍ നിന്ന് രൂപപ്പെട്ടതെന്നും കാണുന്നു. മറ്റൊന്ന് ഹൈന്ദവ ഋഷിയായ കശ്യപനുമായി ബന്ധപ്പെട്ടതാണ്. കശ്യപ ഋഷിഗോത്രം ഇവിടെ വസിച്ചിരുന്നു. കശ്യപമേരുവില്‍ നിന്നുണ്ടായ പദമാണ് കശ്മീര്‍ എന്നും വ്യാഖ്യാനമുണ്ട്. വേറൊന്ന് സംസ്‌കൃതത്തിലെ ശാരദാദേവിയെ കുറിച്ചുള്ള സ്തുതിയിലാണ്. ശാരദാപീഠം ഇവിടെയായിരുന്നു. കാശ്മീര എന്നും ശാരദാദേവിയെ സ്തുതിച്ചിട്ടുണ്ട്. 

ഗ്രീക്ക് രേഖകള്‍

പ്രാചീന ബൈസാന്റ്യത്തിലെ സ്‌തെഫാനോസിന്റെ ഗ്രീക്ക് രേഖയില്‍ കാസ്‌പെറിയ എന്നും ചരിത്രകാരന്‍ ഹെറോഡോട്ടസിന്റെ രചനയില്‍ കാസ്പത്യറോസ് എന്നും ടോളമിയുടെ വാക്കുകളില്‍ കാസ്പീരിയ എന്നും കാണുന്നു.

ഇതിഹാസം, പുരാണങ്ങള്‍

മഹാഭാരതത്തിലെ സഭാപര്‍വ്വത്തിലും മത്സ്യപുരാണത്തിലും വായുപുരാണത്തിലും പത്മ പുരാണത്തിലും വിഷ്ണുപുരാണത്തിലും വിഷ്ണുധര്‍മ്മോത്തര പുരാണത്തിലും കശ്മീര്‍ എന്ന പദപ്രയോഗം കാണാം. 

പാണിനി

ബി.സി. 5-ാം നൂറ്റാണ്ടിലെ ബുദ്ധമത ഋഷിയും സംസ്‌കൃത വൈയാകരണനുമായ പാണിനി തന്റെ അഷ്ടാധ്യായം എന്ന കൃതിയില്‍ കശ്മീര്‍ എന്നുതന്നെ വിളിക്കുന്നു. ഈ മേഖലയില്‍ വസിച്ചിരുന്നവരെ കശ്മീരികള്‍ എന്നും അഭിസംബോധന ചെയ്യുന്നു. 

ശ്രീ നഗരി

പ്രാചീനകാലത്തും മധ്യകാലത്തും ഹിന്ദു-ബുദ്ധ മതങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്നു കശ്മീര്‍. മദ്ധ്യമക-യോഗാചാര ശൈലികള്‍ ശൈവ-അദ്വൈത വേദാന്ത ദര്‍ശനവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമത മൗര്യ സാമ്രാജ്യ ചക്രവര്‍ത്തി അശോകനാണ് കശ്മീരിന്റെ തലസ്ഥാനമായി ശ്രീനഗരി സ്ഥാപിച്ചത്. ശ്രീനഗരിയാണ് ഇന്നത്തെ ശ്രീനഗര്‍. ബുദ്ധദര്‍ശന ചിന്താധാരയായ സര്‍വ്വസ്തിവാദ മാര്‍ഗ്ഗം കശ്മീരില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു. പൂര്‍വ്വദേശത്തും മദ്ധ്യേഷ്യന്‍ ദേശത്തുമുണ്ടായിരുന്ന ബുദ്ധസംന്യാസികളുടെ സന്ദര്‍ശന കേന്ദ്രമായിരുന്നു. ബി.സി. 4-ാം നൂറ്റാണ്ടിലെ പ്രസിദ്ധ കുചസന്യാസി  കുമാരജീവന്‍ ഇന്ത്യയില്‍ ജനിച്ചവനും കശ്മീരിലെ ബന്ധുദത്തനുകീഴില്‍ ദീര്‍ഘാഗമ-മധ്യാഗമ വിദ്യാഭ്യാസം നേടിയവനുമാണ്. 

കാര്‍കോത സാമ്രാജ്യം

എ.ഡി. 7,8,9 നൂറ്റാണ്ടുകളിലെ കാര്‍കോത ഹിന്ദുസാമ്രാജ്യത്തിന്റെ പ്രഭവസ്ഥാനം കശ്മീരാണ്. ഹര്‍ഷ ചക്രവര്‍ത്തിയുടെ കാലത്താണ് ദുര്‍ലഭവര്‍ദ്ധനനു കീഴില്‍ കാര്‍കോത സാമ്രാജ്യം സ്ഥാപിതമായത്. ദക്ഷിണേഷ്യയാകെ വ്യാപിച്ചു പ്രബലമായ കാര്‍കോത സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രം കശ്മീര്‍ ആയിരുന്നു. എ.ഡി. 855-ല്‍ കശ്മീര്‍ അധിപതിയായിത്തീര്‍ന്ന അവന്തിവര്‍മ്മന്‍ സ്ഥാപിച്ച ഉത്പല രാജവംശത്തോടെയാണ് കാര്‍കോത രാജഭരണം അവസാനിക്കുന്നത്. 

ആദി ശങ്കരന്‍, ശാരദാപീഠം

എ.ഡി. 8-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലോ 9-ാം നൂറ്റാണ്ടിലെ ആദ്യപാദത്തിലോ മലയാളികളുടെ  ആത്മീയാചാര്യനായ ശ്രീ ശങ്കരന്‍ കശ്മീരിലെ ശാരദാപീഠത്തിലെത്തി. വിദ്യാസമ്പത്തിന്റെ ദേവത സരസ്വതിയുടെ പേരാണ് ശാരദ. ശാരദാപീഠം ആയിരക്കണത്തിന് വര്‍ഷത്തെ പാരമ്പര്യമുള്ള സര്‍വ്വകലാശാലയായിരുന്നു. മാധവീയ ശങ്കരവിജയം എന്ന കൃതിയില്‍ കാണുന്നത് ശാരദാപീഠം ക്ഷേത്രത്തിനു നാലു ദിക്കുകളില്‍ നിന്നുമെത്തുന്ന പണ്ഡിതര്‍ക്കായി നാലു കവാടങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. ഇന്ത്യന്‍ ദര്‍ശനങ്ങള്‍, മീമാംസ, വേദാന്തം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച സംവാദത്തില്‍ മറ്റെല്ലാ പണ്ഡിതരെയും ഖണ്ഡിച്ച് ശ്രീശങ്കരന്‍ ശാരദാ പീഠം വൈജ്ഞാനിക ക്ഷേത്രത്തിലെ ദക്ഷിണ കവാടം തുറന്ന് ഭാരതീയ ആദ്ധ്യാത്മികതയുടെ നെറുകയില്‍ സ്ഥാനം പിടിച്ചതും കശ്മീരില്‍ വച്ചുതന്നെ. ശ്രീശങ്കരന് സര്‍വ്വജ്ഞ പീഠാനുഭവം സിദ്ധിച്ച ശാരദാപീഠം ഇന്ന് പാക്-അധിനിവേശ കശ്മീരിലാണ്.

അഭിനവ ഗുപ്തന്‍

ദാര്‍ശനികനും കലയുടെ സൗന്ദര്യശാസ്ത്രകാരനും സംഗീതജ്ഞനും കവിയും നാടകകാരനും ദൈവശാസ്ത്രജ്ഞനുമായ അഭിനവഗുപ്തന്‍ (എ.ഡി. 950-1020) ജനിച്ചതും ഗുരുകുല വിദ്യാഭ്യാസം നേടിയതും മുപ്പത്തഞ്ചോളം കൃതികള്‍ രചിച്ചതും കശ്മീരില്‍ തന്നെ. കാശ്മീരി ശൈവദര്‍ശനത്തിലെ ത്രൈക-കൗള മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമേറിയ വൈജ്ഞാനിക ദര്‍ശന ശാഖകളുടെ വിജ്ഞാന കോശമായ തന്ത്രലോകം രചിച്ചതും ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആസ്പദമാക്കി രചിച്ച കാവ്യദര്‍ശന കൃതി അഭിനവഭാരതി എഴുതിയതും ഇവിടെത്തന്നെ. 

കശ്മീരിലെ ശ്രീനഗറിലുള്ള പ്രദ്യുമ്‌നഗിരിയില്‍ വച്ച് എഴുതപ്പെട്ടതാണ് മോക്ഷോപായം. രാമായണത്തേക്കാള്‍ ദീര്‍ഘമായ, ഏതാണ്ട് മുപ്പതിനായിരം ശ്ലോകങ്ങളുള്ള ഈ കൃതി മോക്ഷമാര്‍ഗ്ഗ ദര്‍ശനത്തെ പ്രതിപാദിക്കുന്നു.  ഈ കൃതിയ്‌ക്ക് പില്‍ക്കാലത്ത് ഉപനിഷത്തുക്കള്‍ പോലെ വേര്‍തിരിച്ച് സ്ഫുടീകരിച്ച യോഗവാസിഷ്ഠം എന്ന ഭാഗവുമുണ്ടായി. 

കോട്ടാ റാണി

എ.ഡി. 1339-വരെ കശ്മീര്‍ ഭരിച്ചത് കോട്ടാറാണി എന്ന രാജ്ഞിയാണ്. ഇവര്‍ ത്സലം നദിയില്‍ നിന്ന് നിരന്തരം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ ഒരു തോട് വെട്ടിത്തിരിച്ച് ശ്രീനഗറിനെ സുരക്ഷിതമാക്കി. 

                                                                                (അടുത്തയാഴ്ച: മുസ്ലിം രാജവംശത്തിന്റെ തുടക്കം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.