Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവജാത ശിശുവിന്റെ ശ്വാസതടസം മാറ്റിയത് മറിയം ത്രേസ്യയെന്ന് പ്രമുഖ ഡോക്റ്ററുടെ സാക്ഷ്യപ്പെടുത്തല്‍; വിശുദ്ധ പ്രഖ്യാപനത്തിന് വത്തിക്കാനിലും പോയി; ശ്രീനിവാസന് ഐഎംഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 01:32 pm IST
in Kerala

തിരുവനന്തപുരം: വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ക്കപ്പുറം അമാനുഷിക ശക്തിയാല്‍ നവജാത ശിശുവിന്റെ ശ്വാസതടസം മാറിയെന്നു സാക്ഷ്യപ്പെടുത്തിയ ഡോക്റ്റര്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തൃശൂര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന്‍ ഡോ. വി.കെ. ശ്രീനിവാസനാണ് ഐഎംഎ നോട്ടീസ് നല്‍കിയത്. 

ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമെന്ന് ഡോക്ടര്‍ വി.കെ. ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തിയത്. മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയില്‍ വെച്ച് കുട്ടിയുടെ മാതാവ് പ്രാര്‍ത്ഥിച്ചുവെന്നും പിറ്റേന്ന് ഡോക്ടര്‍ ശ്രീനിവാസന്‍ വന്നപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്റ്റര്‍മാരുടെ സംഘവും പിന്നിട് വത്തിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ സംഘവും മെത്രാന്‍ സമിതിയുമൊക്കെ അംഗീകരിച്ചതെന്നുമൊക്കെയാണ് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഡോക്റ്റര്‍ ശ്രീനവാസനും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാഡിയും മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി വത്തിക്കാനിലും പോയിരുന്നു. ഇതോടെ ഐഎംഎയ്‌ക്കെതിരേ സോഷ്യല്‍മീഡിയിയല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരേയും വ്യാജചികിത്സകര്‍ക്കെതിരേയും നിരന്തരം പോരാടുന്ന ഐഎംഎ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അമാനുഷിക ശക്തിയുടെ കാര്യം ഒരു ഡോക്റ്റര്‍ തന്നെ പ്രചരിപ്പിച്ചിട്ട് നടപടി എടുക്കാത്ത് എന്നായിരുന്നു സോഷ്യല്‍മീഡിയയുടെ ചോദ്യം. ഒടുവില്‍ വിമര്‍ശനം അതിശക്തമായപ്പോഴാണ് ഇപ്പോള്‍ ഡോക്റ്റര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 

അതേസമയം,  ഡോക്റ്ററുടെ നടപടിക്കെതിരേയും ശാസ്ത്രീയതയ്‌ക്കപ്പുറത്തെ അമാനുഷികതയെയും വിമര്‍ശിച്ച്  ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ് വൈറലായിരുന്നു.

സുല്‍ഫിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം- വിശുദ്ധ പട്ടമെല്ലാം കിട്ടിയല്ലോ, അഭിനന്ദനങ്ങള്‍

”അക്യൂട്ട് റെസ്‌പേറ്ററി ഫെയിലിയര്‍ ”എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നല്‍കിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോര്‍ത്ത് ഞാന്‍ അതിയായി ഖേദിക്കുന്നു. ഒരു നിമിഷത്തെ പ്രാര്‍ത്ഥന കൊണ്ട് പെട്ടെന്ന് രോഗശാന്തി വരുത്തുവാനായ ആ അത്ഭുത കരങ്ങള്‍ നീണാല്‍ വാഴട്ടെ. ഒരു ചെറിയ ഉപദേശം തരാനുണ്ട്. ഇനി ആരേയും ഇങ്ങനെ ചികിത്സിക്കരുത്. ഇങ്ങനെയൊക്കെ ചികിത്സിച്ചാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെല്ലാം അങ്ങ് രക്ഷപ്പെട്ടുപോകും. പിന്നെ നാടായ നാടുള്ള ഈ ആശുപത്രികളും, മെഡിക്കല്‍ കോളേജുകളും, ഡോക്ടര്‍മാരുമൊക്കെ പട്ടിണിയിലുമായി പോകും. അത് കൊണ്ട് എല്‍കെജി മുതല്‍ എംബിബിഎസിന്റെ ഒന്നാം വര്‍ഷത്തില്‍ തുടങ്ങി ഏതാണ്ട് പത്ത് വര്‍ഷം കഠിനാദ്ധ്വാനം ചെയ്ത് നേടിയ ഞങ്ങളുടെ വിജ്ഞാനമൊക്കെ കാറ്റില്‍ പറന്ന് പോകും. അത് കൊണ്ട് പ്രിയ മറിയം ത്രേസ്യ. താങ്കല്‍ക്ക് കിട്ടിയ വിശുദ്ധ പദവി ഭദ്രമായി സൂക്ഷിച്ച് വെയ്‌ക്കൂ. ഞങ്ങളെ ഉപദ്രവിക്കരുത്.കേരളത്തില്‍ ഉടനീളം അത്ഭുത ചികിത്സയും ,വ്യാജ ചികിത്സയും വളര്‍ന്ന് പന്തലിച്ച് ഒരു വലിയ ആല്‍മരമായി മാറിയിക്കുകയാണ്, അതിനിടയിലാണ് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയ ക്രിസ്ത്യന്‍ സഭയുടെ ഈ തിരുത്തല്‍ വാദം കേരളത്തിലെ ഏറ്റവും നല്ല ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും , സ്‌കൂളുകളും നടത്തുന്ന അഭ്യസ്ഥവിദ്യര്‍ ധാരാളമുള്ള സഭാ മേലധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത് . ഈക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടാകുന്നത് വളരെ നല്ലകാര്യമാണ്.

കേരളത്തില്‍ ഏതാണ്ട് ആയിരത്തിലേറെ വ്യാജ ഡോക്ടര്‍മാര്‍ മനുഷ്യ ജീവനുകളെ വെല്ലുവിളിച്ച് കൊണ്ട് തിമിര്‍ത്ത് ആടുമ്പോള്‍ ആണ് ഈ പ്രകടനവും കൂടിയെന്നത് ഓര്‍മ്മവേണം. പണ്ട് കാലത്തൊക്കെ ഇത്തരം അത്ഭുത രോഗശാന്തിയൊക്കെ വിശ്വസിച്ചിരുന്നവര്‍ ഉണ്ടാകും. ഇപ്പോഴും ചിലരൊക്കെ ഈ രീതിയില്‍ തന്നെയുള്ള വിശ്വാസ പ്രമാണങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. സഭാ മേലധാകാരികളോട് ഒരു അഭ്യര്‍ത്ഥന മാത്രം. വിശുദ്ധ പദവിയും മറ്റും നല്‍കാന്‍ മറ്റ് എന്തെങ്കിലും മാനദണ്ഡങ്ങള്‍ പുനര്‍ നിര്‍ണയം ചെയ്യണം .

തൊട്ട് തലോടി പ്രാര്‍ത്ഥിച്ചപ്പോള്‍ അക്യൂട്ട് റെസ്പറേറ്ററി ഫൈലിയര്‍ എന്ന ഗുരുതരരോഗം മാറി എന്ന് കരുതുന്നത് ശുദ്ധ ഭോഷത്തരമാണ്. . ആധുനിക വൈദ്യശാസ്ത്രശാഖയുടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ,ചികിത്സയുടെ ഫലമായി സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയിലെ പുരോഗതിയാണ് അഞ്ച് മിനിട്ടിലെ ”ചികിത്സ” കൊണ്ട് നിങ്ങള്‍ തട്ടിയെടുത്ത് കളഞ്ഞത്. ഇത് അന്തവിശ്വാസങ്ങളുടെ കടുത്ത ഏടുകളിലേക്ക് നമ്മെ തള്ളിവിടും.

ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ജാതി മത വ്യത്യാസം ഇല്ല എന്ന കാര്യം വളരെ പ്രസക്തവുമാണ്. ഇസ്ലാമിലെ ചേലാകര്‍മ്മം അപൂര്‍വം ചിലടത്തൊക്കെ ഉണ്ട് .ഓതി കൊടുക്കലും എഴുതി കൊടുക്കലും അപൂര്‍വമായി കാണുന്നു.ഈ കാലഘട്ടത്തിലും ചില ഇസ്ലാം വിശ്വാസികള്‍ പള്ളിയിലെ വിദഗ്ധനെ കൊണ്ടുള്ള സുന്നത്ത് ചെയ്യിക്കല്‍ തുടരുന്നുണ്ട്. ഹിന്ദുമതത്തിലെ പല അനാചാരങ്ങളും ഇപ്പോഴും തുടരുന്നു .കാലഘട്ടത്തിനനുസരിച്ച് മതാചാരങ്ങളിലും വിശ്വാസങ്ങളിലും മാറ്റം ഉണ്ടാകേണ്ടതാണെന്ന അടിസ്ഥാന തത്വം മറന്ന് കൊണ്ട് ഒരു മതവിശ്വാസിയും പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ പൊതു സമൂഹം അംഗീകരിക്കും എന്ന് കരുതാനും കഴിയില്ല.കാലം മാറുന്നതിനനുസരച്ച് മതവിശ്വാസങ്ങളും മാറ്റപെടേണ്ടതാണ് കുറച്ചെങ്കിലും.ഒട്ടും മാറാതെ ശിലായുഗത്തിലെ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തിയാല്‍ സ്വന്തം മതസ്ഥര്‍ തന്നെ അതിനെതിരെ വടിവാളോങ്ങും. പിന്നെ ഒരുകാര്യം, ഞാനും ധാരാളം രോഗികള്‍ക്കു രോഗശാന്തി വരുത്തിയിട്ടുണ്ട്. ആ കണക്കു ലക്ഷങ്ങള്‍ക്കു മേലില്‍ വരും. അപ്പൊ പിന്നെ എന്നെയും കൂടി വിശുദ്ധനാക്കാമോ ? നിര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.