Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയപാതാ വികസനം: അതോറിറ്റി ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് ഗഡ്കരി; ശകാരം മുഖ്യമന്ത്രി പിണറായിയുടെ സാന്നിധ്യത്തില്‍; കേരളത്തിന്റെ നിര്‍ദേശത്തില്‍ ഉടന്‍ ഉത്തരവില്ലെങ്കില്‍ സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2019, 03:47 pm IST
in Kerala

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പരസ്യശകാരം. ഭൂമിയെറ്റെടുക്കലിന് ഒരു വിഹിതം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതില്‍ തീരുമാനം വൈകിയതിനാണ് ഉദ്യോഗസ്ഥരെ മന്ത്രി ശകാരിച്ചത്. വിഷയത്തില്‍ ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നേരിട്ടോളാനും മന്ത്രി അറിയിച്ചു. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ ഒരു കാര്യത്തിന് എത്ര തവണ ഇവിടേക്ക് വരുത്തിക്കണം. ചില ഉദ്യോഗസ്ഥരെ ബുള്‍ഡോസര്‍ കയറ്റി ഇറക്കിയാലേ പഠിക്കൂ എന്നും ഗഡ്കരി. കേരളത്തിന്റെ ആവശ്യത്തോട് വളരെ അനുഭാവപൂര്‍വമാണ് മന്ത്രി പ്രതികരിച്ത്. 

നേരത്തേ, കാസര്‍കോട് ഒഴികെ സംസ്ഥാനത്തെ ജില്ലകളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്ര ഗതാഗത വകുപ്പ് രണ്ടാം പട്ടികയിലേക്ക് മാറ്റിയിരുന്നു. പദ്ധതി വിഹിതം, സ്ഥലവില തുടങ്ങിയവ കണക്കിലെടുത്താണ് മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ദേശീയ പാത വികസനത്തില്‍ കേരളം മുന്‍ഗണന പട്ടികയില്‍ തന്നെയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.  ഇതുസംബന്ധിച്ചുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവും കേരളത്തിന് ലഭിച്ചിരുന്നു. ദേശീയപാത വികസനത്തിനായിപണ വിതരണം എന്നിവ ആരംഭിക്കാനും കേന്ദ്രം സംസ്ഥാനല സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ദേശീയപാത വികസനത്തില്‍ കേരളത്തിന് ഇത്തവണയും വിനയായത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകളും തര്‍ക്കങ്ങളുമാണ്. പാത വികസനത്തിന് ആവശ്യമായ ഭൂമി മുഴുവന്‍ സമയബന്ധിതമായി  ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനായില്ല.  സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ പാത വികസനത്തിന് യാതൊരു തടസ്സവുമില്ല. അതേസമയം തര്‍ക്കങ്ങളില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നതും നിയമക്കുരുക്കില്‍പ്പെട്ടതുമായ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പാതയുടെ വികസനമാണ് താമസിക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി  കേരളത്തിലെ റോഡ് വികസനം തടസ്സപ്പെട്ട് കിടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ 30,000 കോടി രൂപ കേരളത്തിന് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെട്ട കാസര്‍കോഡ് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം ഭാഗത്തിന്റെ വികസനത്തിന് മാത്രം 1600 കോടി രൂപ  ലഭിക്കുമെന്നാണ് പ്രാഥമിക വിവരം. 

എന്‍.എച്ച് 66 വികസനത്തിനായി എത്ര ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്നും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്ന തുകയുടെ കണക്കുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് വില കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് മാനദണ്ഡം നിശ്ചയിക്കേണ്ടത്. അടിസ്ഥാനവിലയും അതിന്റെ ഇരട്ടിയോളവും വിലയായി നിശ്ചയിക്കാമെന്നാണ്  കേന്ദ്ര നിയമം. രജിസ്ട്രേഷന്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അടിസ്ഥാനവില നിശ്ചയിക്കേണ്ടത്. എന്നാല്‍  മാര്‍ക്കറ്റ് വില കുത്തനെ ഉയര്‍ത്തി ഭൂ ഉടമകള്‍ വിലപേശിയപ്പോള്‍ തര്‍ക്കങ്ങളിലേക്കും നിയമ നടപടികളിലേക്കും പോയി. ഈ സാഹചര്യത്തില്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയുമായി ബന്ധപ്പെട്ട പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്ത് എഴുതിയിരുന്നു. ഒരു കിലോമീറ്ററിന് ഭൂമി വില മാത്രം ഏഴു കോടി രൂപയോളമാകും. 

നിര്‍മാണ ചെലവ് 45 കോടിയും. ഇത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതിനാല്‍ തുക കുറയ്‌ക്കാന്‍ നടപടി ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായി പരിഹാരം കാണാതെ വന്നപ്പോള്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ വികസനം തുടങ്ങാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാന്‍ ഒരു വിഹിതം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് വ്യക്തമാക്കിയത്. ഇതിലാണ് ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനം വൈകിയതും മന്ത്രിയുടെ ശകാരം ഉണ്ടായതും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

Astrology

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

Astrology

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

പുതിയ വാര്‍ത്തകള്‍

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.