തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് മത്സരിക്കുമെന്ന് എതാണ്ട് ഉറപ്പായി. സിപിഎം സംസ്ഥാന നേതൃത്വം തന്നെയാണു പ്രശാന്തിന്റെ പേര് മുന്നോട്ടു വെച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് പ്രശാന്തിന്റെ പേര് സിപിഎം യോഗത്തില്‍ നിര്‍ദേശിച്ചത്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും പ്രശാന്തിനെയാണു പിന്തുണച്ചത്.
ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ഇന്ന് ഉച്ചയ്‌ക്കു ശേഷം പാര്‍ട്ടി വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ചേര്‍ന്നതിനു ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. അതേസമയം, വട്ടിയൂര്‍ക്കാവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരഭവനിനു മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനെത്തിയ നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ. സുധാകരന്‍ എന്നിവരെ വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ബ്ലോക്ക് കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞ് പ്രതിഷേധം അറിയിച്ചു. കുറുപ്പ് മത്സരിച്ചാല്‍ വിജയിക്കില്ലെന്നും മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പിസി വിഷ്ണുനാഥ്, പത്മജ വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നുവെങ്കിലും കെ മുരളീധരന്റെ പിന്തുണ അടക്കമുളള കാര്യങ്ങള്‍ പീതാംബരക്കുറുപ്പിന് തുണയായതെന്നാണു റിപ്പോര്‍ട്ട്. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള നിയമസഭ മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. 2011-ലും 2016-ലും ശക്തമായ ത്രികോണമത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ രണ്ട് തവണയും വിജയിച്ചത് കോണ്‍ഗ്രസിന്റെ കെ.മുരളീധരനായിരുന്നു. വടകര എംപിയായി മുരളീധരന്‍ ജയിച്ചതോടെയാണു ഇവിടെയും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
















