Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദു വളര്‍ച്ചയുടെ റഷ്യന്‍ നിരക്ക്

കാളിയമ്പിbyകാളിയമ്പി
Sep 11, 2019, 03:00 am IST
inVicharam

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ധനതത്വശാസ്ത്ര പ്രൊഫസര്‍ ആയിരുന്ന രാജ് കൃഷ്ണയാണ് ഹിന്ദു വളര്‍ച്ചാനിരക്ക് (Hindu Rate of Growth) എന്ന (കു)പ്രസിദ്ധമായ പദത്തിന്റെ ഉപജ്ഞാതാവ്. കമ്യൂണിസ്റ്റ് റഷ്യയുടെ ചുവടുപിടിച്ച് സ്വാതന്ത്ര്യാനന്തരം നാം തുടങ്ങിവച്ച നെഹ്‌റുവിയന്‍ ‘സോഷ്യലിസം’ ഇന്ത്യയുടെ വളര്‍ച്ചയെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചപ്പോള്‍ അതിന്റെ ഉപഭോക്താക്കളായ ധനതത്വശാസ്ത്രജ്ഞര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. 

ഇന്ത്യയുടെകൂടെ ജനിച്ച പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പംപോലും അന്‍പതുകളിലും അറുപതുകളിലും വികസനനിരക്കില്ലാതിരുന്ന ഭാരതം ഇത്തരത്തില്‍ പിന്നോട്ട് നടന്നത് എന്തുകൊണ്ടാണ്? ഒരു ഉത്തരം പറയണമല്ലോ. എല്ലാക്കുറ്റവും ചാഞ്ഞ മരമായ ഹിന്ദുവിന്റെ തലയില്‍ കെട്ടിവച്ചു. ഇന്ത്യ വികസിക്കാത്തതിനു കാരണം ഹിന്ദുക്കളാണെന്നായിരുന്നു കണ്ടെത്തല്‍. ഇന്നാട്ടിലെ പാവപ്പെട്ട ഹിന്ദുക്കളുടെ വിധിയിലുള്ള വിശ്വാസവും പണിയെടുക്കാനുള്ള മടിയുമൊക്കെയായിരുന്നത്രേ വികസനമുരടിപ്പിന്റെ കാരണം. അപ്പോഴെല്ലാം ധനതത്വശാസ്ത്രജ്ഞര്‍ക്ക് ‘സോഷ്യലിസ’ത്തില്‍ പൂര്‍ണ്ണവിശ്വാസമായിരുന്നു. കമ്യൂണിസ്റ്റ് സോവിയറ്റ് റഷ്യയില്‍നിന്ന് നെഹ്‌റുജി കണ്ടെടുത്ത മുത്തുകളും പവിഴങ്ങളും എങ്ങനെ കരിക്കട്ടയാകും? ഇതിനെല്ലാം ഹേതു വിധിവിശ്വാസികളും മടിയന്മാരുമായ ഹിന്ദുക്കള്‍ തന്നെയാണ്. അവരെ നന്നാക്കാനാകില്ല.

1947ല്‍ ദക്ഷിണകൊറിയന്‍ ആളോഹരി വരുമാനം ഇന്ത്യയേക്കാള്‍ രണ്ടിരട്ടിയായിരുന്നത് 1990ല്‍ ഇരുപതിരട്ടിയായി. തൊണ്ണൂറുകള്‍ വരെ പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയുമെല്ലാം ഇന്ത്യയേക്കാള്‍ വളര്‍ച്ചാനിരക്കുള്ള രാജ്യങ്ങളായിരുന്നു. തലതിരിഞ്ഞ വികസനനയങ്ങളും സോഷ്യലിസം എന്ന പേരില്‍ നടപ്പാക്കിയ ലൈസന്‍സ് രാജും കൊടിയ അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെയാണ് വികസനമുരടിപ്പിനു കാരണം. എന്നാലും ഇന്നും ഹിന്ദു എന്ന നാമം പേറുന്ന പത്രമാദ്ധ്യമങ്ങള്‍ പോലും സാമ്പത്തികമാന്ദ്യമുണ്ടാകുമ്പോള്‍ നമ്മള്‍ ‘ഹിന്ദു’ വളര്‍ച്ചാ നിരക്കിലേക്ക് തിരികെപ്പോവുകയാണോ എന്ന തലക്കെട്ട് നിരത്താറുണ്ട്. ആ വാക്കിനെ സജീവമായി നിര്‍ത്താന്‍ ആര്‍ക്കൊക്കെയോ താല്‍പ്പര്യമുള്ളതുപോലെ.

അമ്പതുകളിലെ ഈ സാമ്പത്തിക തകര്‍ച്ചയുടെ സമയത്താണ് വിദേശസഹായം പറ്റുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയത്. സോവിയറ്റ് യൂണിയന്‍ മുതല്‍ പഴയ ബ്രിട്ടന്‍ വരെ ഇന്ത്യയ്‌ക്ക് സഹായം നല്‍കി. നല്‍കിയ സഹായത്തിനെല്ലാം നമ്മെ കണക്കുപറഞ്ഞ് അടിമപ്പണിയും ചെയ്യിച്ചിട്ടുണ്ട്. ഈയിടെ ഇന്ത്യക്ക് നല്‍കുന്ന സഹായം നിര്‍ത്തിക്കളയും എന്ന് ഭീഷണിപ്പെടുത്തി ബ്രിട്ടന്‍ ഇന്ത്യയോട് വിലപേശിയിരുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് സഹായമെന്ന് പറഞ്ഞുതരുന്നത് കപ്പലണ്ടിവാങ്ങാന്‍ പോലുമില്ല. തുച്ഛമായ പണം തന്ന് ഇന്ത്യയെ വിലക്കെടുക്കാന്‍ നോക്കണ്ട എന്ന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന പ്രസിഡന്റ് പ്രണബ് മുഖര്‍ജിയ്‌ക്ക് പരസ്യമായി പറയേണ്ടിയും വന്നിട്ടുണ്ട്. റഷ്യയില്‍നിന്നായിരുന്നു നമുക്ക് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചിരുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിന് സഹായമായി ഓരോ കൊല്ലവും ശതകോടിക്കണക്കിന് രൂപ റഷ്യ നല്‍കിയിരുന്നു. 1954 മുതല്‍ 1984 വരെയുള്ള കണക്കെടുത്താല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. അത്തരം സഹായങ്ങളുടെ ബാക്കിപത്രമെന്ന നിലയില്‍ അന്താരാഷ്‌ട്രബന്ധങ്ങളില്‍ ചേരിചേരാ നയം എന്ന പേരില്‍ സോവിയറ്റ് യൂണിയനുവേണ്ടി വിടുപണി ചെയ്യേണ്ടിയും വന്നിട്ടുണ്ട്. 

പാലസ്തീനിനെ അനുകൂലിച്ച് സോവിയറ്റ് യൂണിയന്‍ നിലയുറപ്പിച്ചപ്പോള്‍ ഇേസ്രയലുമായുള്ള സകലബന്ധവും ഇന്ത്യയ്‌ക്ക് വേണ്ടെന്നുവയ്‌ക്കേണ്ടിവന്നു. സ്വന്തമായി സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ പോലും അവകാശമില്ലാതെയായി. കമ്യൂണിസ്റ്റ് സംഘടനകളും വര്‍ഗ്ഗ ബഹുജനപ്രസ്ഥാനങ്ങളെന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് അടിമകളും റഷ്യയെപ്പറ്റി വാഴ്‌ത്തിപാടിയും എഴുതിയും പറഞ്ഞുമൊക്കെ കൊച്ചുകുട്ടികളില്‍പ്പോലും സോവിയറ്റ് വിധേയത്തം ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സോവിയറ്റ് യൂണിയന്റെ മാനസികാധിനിവേശ പ്രോഗ്രാമുകളിലെ ഉപയോഗമുള്ള മന്ദബുദ്ധികള്‍ (യൂസ്ഫുള്‍ ഇഡിയറ്റ്‌സ്) ആയി ഒരു തലമുറ അവനവന്റേതായ സകലതിനേയും തകര്‍ത്തെറിഞ്ഞത് അതുകൊണ്ടാണ്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സ്ഥിതിയ്‌ക്ക് മാറ്റമുണ്ടായി. ഇന്ത്യയിലേക്ക് അധിനിവേശാശയങ്ങള്‍ കയറ്റിയയയ്‌ക്കാന്‍ പുതിയ റഷ്യയ്‌ക്കിന്ന് ആഗ്രഹമൊന്നുമില്ല. പഴയ ഒരു സുഹൃത്തുമായുള്ള സാമ്പത്തിക സഹകരണം മാത്രമാണ് റഷ്യയുടെ ലക്ഷ്യം. 2010കളുടെ പകുതിമുതല്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥ ഒരു ബുദ്ധിമുട്ട് നേരിടുകയാണ്. അമേരിക്കന്‍ ഉപരോധവും എണ്ണവിലയിലെ ഇടിവുമെല്ലാം അതിനു കാരണങ്ങളാകാം. ഇന്ത്യയുമായുള്ള  ഇടപാടുകള്‍ റഷ്യയുടെ ജീവനാഡിയാണിപ്പോള്‍. അമേരിക്ക പരമാവധി ശ്രമിച്ചിട്ടും എസ് 400 എന്ന മിസൈല്‍ പ്രതിരോധ സംവിധാനം നാം റഷ്യയില്‍നിന്ന് വാങ്ങാന്‍ സമ്മതിച്ചത് മുതല്‍ ഒരു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ റഷ്യയിലെ വിദൂരപൂര്‍വ മേഖലകളുടെ വികസനത്തിനായി നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ ഇന്ത്യയുടെ മുഖം ആഗോളരീതിയില്‍തന്നെ വലിയ മാറ്റത്തിലെത്തിച്ചു. 

ഒരു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ എന്നത് ഏതാണ്ട് എഴുപത്തിരണ്ടായിരം കോടി രൂപവരും. നാം കൊടുത്ത കടം വെറുതേയല്ല. രാഷ്‌ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ അതിനുപിന്നില്‍ നമുക്കുമുണ്ട്, റഷ്യയ്‌ക്കുമുണ്ട്. ഒരു ചതുരശ്ര മീറ്ററില്‍ വെറും ഒരാള്‍ വച്ചുമാത്രം ജനസംഖ്യയുള്ള വിശാലമായ പ്രദേശമാണ് റഷ്യന്‍ വിദൂരപൂര്‍വമേഖലകള്‍. പെട്രോളിയം മുതല്‍ സ്വര്‍ണ്ണം വരെയുള്ള വന്‍ സമ്പത്തൊളിച്ചു വച്ചിരിയ്‌ക്കുന്ന ഭൂമിയാണവിടം. മംഗോളിയ, ചൈന, വടക്കന്‍ കൊറിയ എന്നിവയോടൊപ്പം കടല്‍ വഴി നോക്കിയാല്‍ അമേരിക്കയോടും ജപ്പാനോടും അടുത്തുകിടക്കുന്ന ഭൂഭാഗം. സോവിയറ്റ് സമയത്ത് ഇവിടെയായിരുന്നു അവരുടെ രഹസ്യ നാവികകേന്ദ്രങ്ങളും പരീക്ഷണശാലകളുമെല്ലാം. അവയില്‍ ചിലതൊക്കെ ഇന്നും സജീവമാണ്.

മാത്രമല്ല, ഈ മേഖലയില്‍ വന്‍ ധാതുസമ്പത്തുണ്ട്. ചൈന ഇവിടെ വന്‍ നിക്ഷേപം നടത്താനും ഇതുതന്നെയാണ് കാരണം. ചൈനീസ് കമ്പനികളാണ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഖനനം ചെയ്യുന്നത്. റഷ്യയെ സംബന്ധിച്ചടത്തോളം ഇതില്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ചൈനീസ് കമ്പനികള്‍ അവരുടെ തൊഴിലാളികളേയും കൊണ്ടാണ് വരുന്നത്. അത് ചൈനയോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനസംഖ്യാനുപാതങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കാലക്രമേണ റഷ്യന്‍ സര്‍ക്കാരിനു നിയന്ത്രിയ്‌ക്കാനാവാത്ത പ്രദേശങ്ങളായി ഇവ മാറിയേക്കാം.

കമ്യൂണിസത്തിന്റെ ചൂടറിഞ്ഞ റഷ്യയ്‌ക്ക് ചൈനയുടെ യഥാര്‍ത്ഥ ഉദ്ദേശം നല്ലവണ്ണമറിയാം. അതുകൊണ്ട് കൂടിയാണ് ഇന്ത്യയുടെ സാന്നിദ്ധ്യം ആ മേഖലയില്‍ റഷ്യ സ്വാഗതം ചെയ്യുന്നത്. മണ്ടന്‍ ആശയങ്ങള്‍ പരത്തുകയോ ഗവണ്മെന്റുകളെ മറിച്ചിട്ട് ഏകാധിപത്യം നടത്തുകയ്യോ ഒന്നുമല്ല ഇന്ത്യയ്‌ക്ക് വേണ്ടതെന്ന് റഷ്യയ്‌ക്ക് നല്ല വിശ്വാസമുണ്ട്. നമുക്കുവേണ്ടത് നല്ല ബന്ധങ്ങളും വികസനവും മാത്രമാണ്. ടാറ്റയും ഒഎന്‍ജിസിയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇപ്പോള്‍തന്നെ ആ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള കച്ചവടം ഇപ്പോഴുള്ള 12 ബില്യന്‍ ഡോളറില്‍നിന്ന് 2025ഓടെ 30 ബില്യനില്‍ എത്തിക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. 

ഈ ഒരു ബില്യന്‍ ഡോളര്‍ കടംനല്‍കി വലിയൊരു വാണിജ്യക്കരാറിലാണ് നാം പങ്കാളിയായിരിക്കുന്നത്. ജനസാന്ദ്രത വളരെയധികമുള്ള ഭാരതത്തില്‍ ഖനനം എന്നത് ഏറെക്കുറേ അസാദ്ധ്യമായിവരുന്ന ഈ അവസരത്തില്‍ നമുക്ക് ആശ്രയിയ്‌ക്കാവുന്ന മികച്ച ഒരു നിക്ഷേപമായി മാറും റഷ്യയുടെ വിദൂരപൂര്‍വമേഖലകളുടെ വികസനത്തിനായി നല്‍കുന്ന കടം. ലോകം മുഴുവന്‍ കമ്യൂണിസം കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന സോവിയറ്റ് റഷ്യയില്‍നിന്ന് കമ്യൂണിസ്റ്റ് ചൈനയുടെ ചതികള്‍ക്ക് പകരമായി, ത്രാസിലെ സമഭാരമായ ജനാധിപത്യ ഇന്ത്യയെ വികസനനിക്ഷേപത്തിനു ക്ഷണിച്ച റഷ്യയായി മാറിയത് കാലം കാത്തുവച്ച സത്യത്തിന്റെ ജയമല്ലെങ്കില്‍ പിന്നെന്താണ്?

പണ്ട് സോവിയറ്റ് റഷ്യയില്‍നിന്ന് ഇറക്കുമതിചെയ്ത മണ്ടന്‍ സിദ്ധാന്തങ്ങള്‍ ഇന്ത്യയില്‍ വികസനമുരടിപ്പുണ്ടാക്കിയപ്പോള്‍ സൈദ്ധാന്തിക അടിമകള്‍ തങ്ങളുടെ മുഖം രക്ഷിയ്‌ക്കാനായി പഴിപറഞ്ഞ ഹിന്ദുത്വം… ഹിന്ദു വളര്‍ച്ചാനിരക്ക്…ഇന്ന് നിവര്‍ന്നുനിന്ന് അതേ റഷ്യയ്‌ക്ക് എഴുപത്തിരണ്ടായിരം കോടി രൂപ കടമായി നല്‍കിയിരിക്കുന്നു. യഥാര്‍ത്ഥ ഹിന്ദു വികസന മാതൃക എന്താണെന്ന് ലോകത്തെ കാട്ടുന്നത് കാലനീതിയല്ലെങ്കില്‍ പിന്നെയെന്താണ്?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.