Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡോ. എസ്. രാധാകൃഷ്ണന്‍; ഇന്ത്യയുടെ സൂര്യതേജസ്

ജോസ് ചന്ദനപ്പള്ളി by ജോസ് ചന്ദനപ്പള്ളി
Sep 5, 2019, 03:00 am IST
in Vicharam

ഗുരു എന്നാല്‍ അദ്ധ്യാപകന്‍ (ടീച്ചര്‍) എന്ന് സങ്കുചിതമായി ചിന്തിക്കുന്നവരാണ് ഭാരതത്തിലെ പുതുതലമുറയിലെ ബഹുഭൂരിപക്ഷവും. ഗുരുസാക്ഷാല്‍ പരബ്രഹ്മം എന്ന കവിവാക്യത്തിന്റെ ആന്തരാര്‍ത്ഥമെന്നത് അവര്‍ യഥാര്‍ത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.

ഒരു അദ്ധ്യാപകദിനംകൂടി സമാഗതമായി. ഇന്ത്യയുടെ സൂര്യതേജസായ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ എന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. ചാച്ചാജിയുടെ ഇഷ്ടതോഴന്‍, സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനേയും ടാഗോറിനേയും അനുഗമിച്ച മുനികുമാരന്‍, 1948-ലും 1954-ലും വിദ്യാഭ്യാസ കമ്മീഷനുകളുടെ തലവന്‍, വിദ്യാര്‍ത്ഥികളുടെ പ്രിയ ഗുരു, ഭാരതരത്‌നം നേടിയ അതുല്യപ്രതിഭ, ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതി, രണ്ടാമത്തെ രാഷ്‌ട്രപതി അങ്ങനെ അണിയാനും അണിയിക്കാനുമായി ഈ ആചാര്യന് എത്രയെത്ര വിശേഷണങ്ങള്‍!

ഉള്ളിലുള്ള ആത്മീയാംശത്തെ പുറത്തേക്കെടുക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് സ്വാമി വിവേകാനന്ദന്‍ സമര്‍ത്ഥിക്കുമ്പോള്‍, യഥാര്‍ത്ഥ മനുഷ്യനെ രൂപപ്പെടുത്തുകയാണ് പരമമായ ലക്ഷ്യമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പുറന്തോട് പൊട്ടിച്ച് ഉള്ളിലുള്ളതിനെ കാണിച്ചുകൊടുക്കുകയാണ് ഗുരുവിന്റെ യഥാര്‍ത്ഥ കര്‍മ്മമെന്ന് അരിസ്റ്റോട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗുരു എന്ന പദത്തിന് മനുഷ്യ മനസ്സില്‍നിന്ന് അവിദ്യയാകുന്ന ഇരുട്ടിനെ അകറ്റി വിദ്യയാകുന്ന വെളിച്ചം പ്രദാനം ചെയ്യുന്നവന്‍ എന്ന നിര്‍വചനം പ്രസിദ്ധമാണ്. ഗുരു എന്നാല്‍ അദ്ധ്യാപകന്‍ (ടീച്ചര്‍) എന്ന സങ്കുചിതമായി ചിന്തിക്കുന്നവരാണ് ഭാരതത്തിലെ പുതുതലമുറയിലെ ബഹുഭൂരിപക്ഷവും. ഗുരു സാക്ഷാല്‍ പരബ്രഹ്മം എന്ന കവിവാക്യത്തിന്റെ അന്തരാര്‍ത്ഥമെന്നത് അവര്‍ യഥാര്‍ത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഗുരുത്വം എന്ന മഹോന്നതമായ ആദര്‍ശം ഉള്‍ച്ചേരണമെങ്കില്‍ സര്‍വ്വാത്മനാ സര്‍വ്വഗുരുക്കന്‍മാരെയും ബഹുമാനിക്കുന്ന മനോഭാവംഉണ്ടാവേണ്ടതുണ്ട്. പ്രഗത്ഭനായ അദ്ധ്യാപകന്‍, ഉജ്ജ്വല വാഗ്മി, പക്വതയാര്‍ന്ന വിദ്യാഭ്യാസ വിചക്ഷണന്‍, ക്രാന്തദര്‍ശിയായ ഭരണതന്ത്രജ്ഞന്‍, ഉത്തമനായ ഭരണാധികാരി, മികച്ച ഗ്രന്ഥകാരന്‍, ദാര്‍ശനികന്‍ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വജ്രശോഭ പരത്തിയ ആ പണ്ഡിത മഹാമേരു സ്വപ്രയത്‌നം കൊണ്ട് ഇതിഹാസം സൃഷ്ടിക്കുകയുണ്ടായി. ഡോ. രാധാകൃഷ്ണന്റെ അഭിപ്രായത്തില്‍ രോഗാതുരമായ സമൂഹത്തിന്റെ മാറ്റത്തിന് ചാലകശക്തിയാവേണ്ടത് നല്ല വിദ്യാഭ്യാസ വ്യവസ്ഥയാണ്. 

1888 സെപ്റ്റംബര്‍ 5ന് ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സര്‍വ്വേപ്പള്ളി ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് സര്‍വ്വേപ്പള്ളി വീരസ്വാമി (വീരശാമയ്യ), അമ്മ സീതാമ്മാള്‍. കുടുംബം പിന്നീട് തമിഴ്‌നാട്ടിലെ തിരുത്തണിയിലേക്ക് താമസം മാറ്റി. ദാരിദ്ര്യദുഃഖത്തിന്റെ പെരുമഴയില്‍ പെട്ടുപോയി, പ്രതികൂല ജീവിതസാഹചര്യങ്ങളെ ജീവിച്ചുതോല്‍പിച്ച താഴ്മയുടെ വിജയചരിതമാണ് ഡോക്ടര്‍ രാധാകൃഷ്ണന്റേത്. പുസ്തകങ്ങളായിരുന്നു ബാലന്റെ കളിച്ചെപ്പ്. പഠനത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അതിന്റെ തണലിലായിരുന്നു ആ കൊച്ചുകുടുംബം പുലര്‍ന്നത്. അതിലൊരംശംകൊണ്ട് ദരിദ്രസഹപാഠികളെ സഹായിക്കുകയും ചെയ്തു. 1896-ല്‍ തിരുപ്പൂരിലുള്ള ഹെര്‍മാന്‍സ് ബര്‍ഗ് ഇവാഞ്ചലിക്കല്‍ ലൂഥര്‍മിഷന്‍ സ്‌കൂളില്‍ ചേര്‍ന്നു. ഉപരിപഠത്തിനായി വെല്ലൂര്‍ വുര്‍സ് കോളേജില്‍. പിന്നീട് അവിടെനിന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്ക് മാറി. അവിടെനിന്ന് ഫിലോസഫി ഐശ്ചികവിഷയമായി എടുത്ത് ബിഎ ഒന്നാംക്ലാസോടെ ജയിച്ചു. ബിരുദാനന്ത ബിരുദം നേടി. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവന്‍ ബാധ്യതയും ചുമലിലായതിനാല്‍ ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും കുടുംബത്തെ വിട്ട് ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാലയില്‍ ചെന്ന് പഠിക്കാന്‍ സാധിച്ചില്ല.

അദ്ധ്യാപകനാകുന്നു

1909-ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി. 1918-ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ഉദ്യോഗക്കയറ്റം. ദി ഫിലോസഫി ഓഫ് രബീന്ദ്രനാഥ ടാഗോര്‍ എന്ന പുസ്തകം രചിച്ചത് ഈ കാലയളവിലാണ്. രണ്ടാമത്തെ പുസ്തകമായ സമകാലിക തത്വശാസ്ത്രത്തില്‍ മതത്തിന്റെ വാഴ്ച പൂര്‍ത്തിയാക്കിയത് 1920-ലാണ്. ഈ പുസ്തകം അദ്ദേഹത്തെ ലോക ദാര്‍ശനികരുടെ മുന്‍നിരയിലെത്തിച്ചു. 1921-ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ ഫിലോസഫി പ്രൊഫസര്‍. 1926 ജൂണില്‍ ഹാവാഡ് സര്‍വ്വകലാശാലയില്‍ നടന്ന ഇന്റര്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഫിലോസഫി സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചു. 1929-ല്‍ ഓക്‌സ്‌ഫെഡിലെ മാഞ്ചസ്റ്റര്‍ കോളേജില്‍ നിയമനം ലഭിച്ചു. ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രഭാഷണങ്ങള്‍ നടത്തി. താരതമ്യപഠനത്തെക്കുറിച്ച് ഓക്‌സ്‌ഫെഡില്‍ ഒട്ടനവധി പ്രഭാഷണങ്ങള്‍. 1931-ല്‍ ബ്രട്ടീഷ് സര്‍ക്കാര്‍ നൈറ്റ് ബഹുമതി. അതോടെ സര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെട്ടു. 1931-ല്‍ ആന്ധ്രസര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍. 1936-ല്‍ ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാലയില്‍ ചെയര്‍ അദ്ധ്യക്ഷനായി. 1939-ല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍. സ്വതന്ത്ര ഇന്ത്യയുടെ യുണസ്‌കോപ്രതിനിധി. തുടര്‍ന്ന് സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസഡര്‍. പിന്നീട് ഉപരാഷ്‌ട്രപതിയും രാഷ്‌ട്രപതിയുമായി. വി.സി. ആയിരുന്നപ്പോഴും ആഴ്ചയില്‍ 2 മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ സമയം കണ്ടെത്തി.

വിദ്യാര്‍ത്ഥികള്‍ ഉള്ളുതുറന്നു സ്‌നേഹിച്ച അധ്യാപകനായിരുന്നു ഡോ. രാധാകൃഷ്ണന്‍. കേവലം 2 കൊല്ലവും എട്ടുമാസവും മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്നു. 1921-ല്‍ ഇവിടെ നല്‍കിയ യാത്രയയപ്പ് ചരിത്രസംഭവമായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് കുതിരിവണ്ടിയിലാണ് അദ്ദേഹം യാത്രചെയ്യാനൊരുങ്ങിയത്. എന്നാല്‍ കുതിരകളെ അഴിച്ചുമാറ്റി ശിഷ്യന്മാര്‍ വണ്ടി വലിച്ചു. പ്ലാറ്റ്‌ഫോമിലുടനീളം പൂക്കള്‍ വിതറി. ട്രെയനില്‍ പനിനീര്‍പ്പൂക്കള്‍ കൊണ്ട് നിറച്ചു. ശിഷ്യന്മാരും പൗരപ്രമാണിമാരും ചേര്‍ന്ന് യാത്രയയച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മീഷനുകള്‍ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു. മാനവികതയ്‌ക്കു പ്രാധാന്യം നല്‍കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഭാരതത്തിന് അനിവാര്യമെന്ന് നിര്‍ദ്ദേശിച്ചു. പാണ്ഡിത്യവും ഭരണനൈപുണ്യവും അന്തര്‍ദേശീയ പ്രശസ്തിയും ഒത്തിണങ്ങിയ ആ വിശ്വപൗരന്‍ ഭാരതത്തിലെ പ്രഥമപൗരനായി 1962-ല്‍ നിയോഗിക്കപ്പെട്ടു. അങ്ങനെ, ദാര്‍ശനികന്‍ ഭരണാധികാരിയാകുമ്പോള്‍ രാഷ്‌ട്രീയഉന്നതി പ്രാപിക്കുന്നുവെന്ന പ്ലേറ്റോയുടെ സങ്കല്‍പം സാക്ഷാത്കരിക്കപ്പെട്ടു. ബര്‍ട്രാന്റ് റസ്സല്‍ തുടങ്ങിയ ലോകോത്തര ചിന്തകന്‍മാര്‍ ആ വചസ്സുകളെ ചൂണ്ടിക്കാട്ടി ഡോ. രാധാകൃഷ്ണനെ അഭിനന്ദിച്ചു.

അംഗീകാരങ്ങള്‍

ബ്രിട്ടീഷ് സര്‍ക്കാരിന്റെ സര്‍ ബഹുമതി (1931), ബ്രിട്ടീഷ് അക്കാദമിഅംഗത്വം (1938), ഭാരതരത്‌ന (1954), ഓര്‍ഡര്‍ ഓഫ് മെറിറ്റ് (1963), ടെമ്പിള്‍ടണ്‍ പുരസ്‌കാരം (1975) തുടങ്ങി നിരവധി ബഹുമതികള്‍ കസ്ഥമക്കി. വിദ്യാര്‍ത്ഥി സമൂഹത്തെ പ്രചോദിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, വളര്‍ത്തിക്കൊണ്ടുവരിക, പുതുമ മങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാവുക ഇതൊക്കെയാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്. അധ്യാപനം തപസ്യയായി എടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. അതുകൊണ്ടാണ് അധ്യാപകന്‍ നിത്യവിദ്യാര്‍ത്ഥിയായിരിക്കണമെന്ന് പറയുന്നത്. 

സ്‌നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന് ധാരാളം വായിക്കാനും തയ്യാറെടുക്കാനും സമയം വേണമെന്നിരിക്കെ ബിസിനസ്സി നും രാഷ്‌ട്രീയത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അധ്യാപനം. മറിച്ച് ആഴമേറിയ അറിവും വിശാലമായ ദര്‍ശനവും അനിവാര്യമാണ്. അധ്യാപനം ഒരു ഈശ്വര സേവനമാണ്. അത് ശ്രേഷ്ഠതയോടെ നിര്‍വഹിക്കാന്‍ ഡോ. രാധാകൃഷ്ണന്റെ ധന്യമാതൃക ഈ അധ്യാപകദിനത്തില്‍ നമുക്ക് കരുത്തേകട്ടെ.

ജീവിതരേഖ

1888 സെപ്റ്റംബര്‍ 5ന് ജനനം. 1896-ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചു. 16-ാം വയസ്സില്‍ വിവാഹം. മകന്‍ സര്‍വ്വേപ്പള്ളി ഗോപാല്‍ അറിയപ്പെടുന്ന ചരിത്രകാരനാണ്. 1909-ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി. 1925-ല്‍ ആപ്ടണ്‍ പ്രഭാഷണം. 1929-ല്‍ ഓക്‌സ്‌ഫെഡിലെ മാഞ്ചസ്റ്റര്‍ കോളേജില്‍ നിയമനം. 1931-ല്‍ ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. 1939-ല്‍ ബനാറസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. 1948-ല്‍ യുണസ്‌കോ ചെയര്‍മാന്‍, ഇന്ത്യന്‍ സര്‍വ്വകലാശാല കമ്മീഷന്‍ ചെയര്‍മാന്‍. 1949 റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍. 1952-ല്‍ ഇന്ത്യയുടെ ഉപരാഷ്‌ട്രപതി. 1954-ല്‍ ഭാരതരത്‌നം. 1962-ല്‍ ഇന്ത്യയുടെ രാഷ്‌ട്രപതി. 1967-ല്‍ രാഷ്‌ട്രപതിപദം ഒഴിയുന്നു. 1975 ഏപ്രില്‍ 17ന് അന്തരിച്ചു. 

                                                                            (പട്ടം സെന്റ് മേരീസ് റ്റിറ്റിഐ മുന്‍ പ്രിന്‍സിപ്പലും, ടീച്ചേഴ്‌സ്                                      ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.