Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുലവധുവിനെപ്പോലെ ശാംഭവീമുദ്ര

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Aug 28, 2019, 03:00 am IST
inSamskriti

യത്ര ദൃഷ്ടിര്‍ ലയസ്തത്ര

ഭൂതേന്ദ്രിയ സനാതനീ

സാ ശക്തിര്‍ ജീവഭൂതാനാം

ദ്വേ അലക്ഷ്യേ ലയം ഗതേ. – 4 – 33

എവിടെയാണോ ദൃഷ്ടി, അവിടെ ലയം നടക്കുന്നു. ഭൂതങ്ങളും ഇന്ദ്രിയങ്ങളും ശാശ്വതമായി നിലകൊള്ളുന്ന അവിദ്യയും പ്രാണികളിലിരിക്കുന്ന ശക്തിയും (രണ്ടും) ബ്രഹ്മത്തില്‍ ലയിക്കുന്നു.

ദൃഷ്ടി എന്നാല്‍ അന്ത:കരണ വൃത്തി, ചിത്തവൃത്തി എന്നര്‍ഥം. അത് ബ്രഹ്മത്തില്‍ ചേര്‍ത്താല്‍ ലയം നടക്കും. കൂടെ പ്രാണനും ലയിക്കും. മനസ്സും പ്രാണനും ബ്രഹ്മത്തില്‍ ലയിക്കുന്നതാണ് ലയം.

കര്‍മത്തെ, കാര്യ- കാരണങ്ങളെ, സംസ്‌കാരങ്ങളെ എങ്ങിനെ ദൂരീകരിക്കാം എന്ന് നാം ചിന്തിക്കും. അനുഭവമെന്തെന്നാല്‍ ഒന്നു പോവുമ്പോള്‍ ആ ഒഴിവിലേക്കു മറ്റൊന്നു കടന്നു വരും. ഒരു തീവണ്ടി കടന്നു പോയാല്‍ ആ ട്രാക്കിലേക്ക് മറ്റൊരു വണ്ടി കടന്നു വരിക തന്നെ ചെയ്യും.

അപ്പോള്‍ കാമനകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം നമ്മെ ഉയര്‍ത്തുന്ന തരത്തിലുള്ള ശക്തമായ മറുകാമനകളെ വളര്‍ത്തുക. അത് ആദ്യത്തേതിനെ അടക്കിക്കൊള്ളും. ഈശ്വരനെ കാണണമെന്നുള്ള കാമന, മറ്റു പലരെയും കാണണമെന്നുള്ള കാമനയെ മറി കടക്കും. സംസ്്കാരങ്ങളോടു മല്ലടിക്കുന്നതിലും എളുപ്പവും സുരക്ഷിതവും ഇതാണ്. എല്ലാ സംസ്‌കാരങ്ങളും നമുക്ക് ഗുണകരമായ വിധത്തില്‍ മാറിക്കൊള്ളും. നശിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.

ലയോ ലയ ഇതി പ്രാഹുഃ

കീദൃശം ലയലക്ഷണം

അപുനര്‍വാസനോത്ഥാനാത്

ലയോ വിഷയ വിസ്മൃതിഃ – 4 – 34

ലയമാണ് ലയമെന്ന് പലരും പറയുന്നു. എങ്ങിനെയുള്ളതാണ് ലയം? വാസനകള്‍ വീണ്ടും ഉയര്‍ന്നു വരാത്ത തരത്തിലുള്ള ശബ്ദാദി വിഷയങ്ങളുടെ വിസ്മൃതിയാണ് ലയം.

മനസ്സും പ്രാണനും ലയിക്കുന്നതാണ് ലയമെന്ന് പറഞ്ഞു. ലയമെന്നാല്‍ അലിഞ്ഞില്ലാതാവുക എന്നാണ് വാക്കിന്റെ അര്‍ഥം. ശ്രീരാമകൃഷ്ണ പരമഹംസര്‍, ഉപ്പുപാവ കടലിന്റെ ആഴം അളക്കാന്‍ പോയ കഥ പറയും. എന്താണ് സംഭവിക്കുക? അതലിഞ്ഞു പോവും. തിരിച്ചുവരവില്ല. 

ധ്യാനം ആഴത്തിലാവുമ്പോള്‍ ധ്യാനിക്കുന്നവന്‍, ധ്യാന ക്രിയ, ധ്യേയ വസ്തു എന്ന മൂന്ന് (ത്രിപുടി) ഇല്ലാതെ ഒന്നായിത്തീരും. ചിന്തകളില്ലാതാവും. അതു തന്നെയല്ല. വൈദിക – താന്ത്രിക പദ്ധതികളില്‍ തത്വങ്ങളുടെ ലയത്തെപ്പറ്റി പറയുന്നു. സ്ഥൂലവും വ്യക്തിനിഷ്ഠവുമായ ശക്തി പ്രപഞ്ചശക്തിയില്‍ ലയിക്കുന്നു. യോഗിമാര്‍, മനസ്സ് ബോധത്തില്‍ ലയിക്കുന്നു എന്നു പറയുന്നു. എല്ലാം ഒന്നു തന്നെ. ‘ഞാന്‍’ ഇല്ലാതാവുന്നു.

ഇതിന് മന:ശുദ്ധി വേണം. ‘ യോഗാംഗാനുഷ്ഠാനാത് അശുദ്ധിക്ഷയ: ‘ എന്നു പതഞ്ജലി. അഷ്ടാംഗയോഗം അനുഷ്ഠിക്കുന്നത് അശുദ്ധി ക്ഷയിക്കാനാണ്. 

മനസ്സില്‍ വികല്പങ്ങളും ചിന്തകളും നിറയുന്നത് പുറത്തുള്ള വിഷയങ്ങള്‍ ഇന്ദ്രിയങ്ങളിലൂടെ അകത്തു പ്രവേശിക്കുന്നതിലൂടെയും അകത്തുറങ്ങിക്കിടക്കുന്ന സംസ്‌കാരങ്ങളും വാസനകളും ഉയിര്‍ത്തെ ഴുന്നേല്‍ക്കുന്നതിലൂടെയും ആണ്. അഭിനവ ഗുപ്തന്‍ പറയുന്നത്, വികല്‍പ്പങ്ങള്‍, ചിന്തകള്‍ വരുമ്പോള്‍ അവയെ തള്ളുകയും വേണ്ട, കൊള്ളുകയും വേണ്ട. അപ്പോള്‍ അവ സ്വയം പിന്‍വാങ്ങും. തന്നെത്താന്‍ അറിയുകയും ചെയ്യും. 

അവധൂതഗീതയില്‍ സമാധിയെപ്പറ്റി പറയുന്നു. നിഷ്‌കര്‍മന്റെ കര്‍മങ്ങളെ അത് (സമാധി ) കത്തിച്ചുകളയും. നിര്‍ദു:ഖന്റെ (ദു:ഖ രഹിതന്റെ ) ദുഃഖങ്ങളെ ദഹിപ്പിച്ചു കളയും. നിര്‍ദേഹന്റെ ദേഹത്തെ ദഹിപ്പിക്കും. അത് ജ്ഞാനാമൃതമാണ് സമരസമാണ്. ആകാശം പോലെയാണ്.

വേദ ശാസ്ത്ര പുരാണാനി

സാമാന്യ ഗണികാ ഇവ

ഏകൈവ ശാംഭവീ മുദ്രാ

ഗുപ്താ കുലവധൂരിവ. – 4 – 35

വേദ – ശാസ്ത്ര – പുരാണങ്ങള്‍ വേശ്യകളെ പ്പോലെയാണ്. എന്നാല്‍ ഗംഭവി മുദ്ര മാത്രം കുലസ്ത്രീയെപ്പോലെയും.

ഋഗ് – യജു – സ്സാമ – അഥര്‍വങ്ങള്‍ നാലു വേദങ്ങള്‍. ന്യായം, വൈശേഷികം, സാംഖ്യം,

യോഗം, പൂര്‍വമീമാംസാ, ഉത്തര മീമാംസാ എന്നിവ ആറു ശാസ്ത്രങ്ങള്‍. മത്സ്യ പുരാണം, മാര്‍ക്കണ്ഡേയ പുരാണം മുതലായവ 18 പുരാണങ്ങള്‍. ഇവ ആര്‍ക്കും വായിക്കാം. ഒരാള്‍ ഉപയോഗിച്ചത് മറ്റൊരാള്‍ ഉപയോഗിക്കും. വേശ്യകളേപ്പോലെ എന്നത് നിന്ദയായെടുക്കേണ്ടതില്ല. ഓരോരാളും അവരവരുടെ ഇഷ്ടത്തിനു മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യും. അതില്‍ അഭ്യാസത്തിന്, ആത്മീയ സാധനയ്‌ക്ക് പ്രസക്തിയില്ല.

 എന്നാല്‍ ശാംഭവീ മുദ്ര കുലവധുവിനെപ്പോലെയാണ്. ഗുരുവില്‍ നിന്ന് നേരിട്ടു കിട്ടുന്നതാണ്. അത് മറ്റൊരാള്‍ക്ക് അനുഭവിക്കാനാകില്ല.

ശംഭുവിനെ, ശിവനെ കൊണ്ടുത്തരുന്നത് ശാംഭവി. മൂന്നാമധ്യായത്തില്‍ മുദ്രകള്‍ പറയുമ്പോള്‍ ശാംഭവീ മുദ്ര പറഞ്ഞില്ല. ഇവിടെ സമാധി അധ്യായത്തിലാണ് പറഞ്ഞത്. കാരണം സമാധിയില്‍ ശാംഭവി

തനിയെ സംഭവിക്കും.

തന്ത്രത്തില്‍ ശക്തിയെ നല്ല പാരമ്പര്യമുള്ള കുലത്തില്‍ ജനിച്ചവള്‍ എന്നു സൂചിപ്പിക്കാന്‍ കുലാ എന്നു വിളിക്കും.

 ശിവന്‍ അകുലനും. രണ്ടും ചേരുന്നത് കൗളം. ഗുരുവില്‍ നിന്ന് മന്ത്രം നേടിയവനു മാത്രമേ കൗള മാര്‍ഗത്തില്‍ പ്രവേശനമുള്ളൂ.

                                      (കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.