Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടൂരും കോടിയേരിയും പിന്നെ ആര്‍എസ്എസും

ഉത്തരന്‍ by ഉത്തരന്‍
Jul 31, 2019, 03:04 am IST
in Vicharam

കേരളത്തിന്റെയല്ല രാജ്യത്തിന്റെതന്നെ അഭിമാനമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ സംബന്ധിയായ രാജ്യത്തിന്റെ എല്ലാ അവാര്‍ഡുകള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. സങ്കുചിതമായ രാഷ്‌ട്രീയ കണ്ണില്‍ അദ്ദേഹത്തെ ആരും കാണുന്നില്ല. രാഷ്‌ട്രീയത്തിന് അതീതമായ അദ്ദേഹത്തെ എല്ലാവരും അംഗീകരിക്കുന്നു. ആദരിക്കുന്നു. അദ്ദേഹം രാഷ്‌ട്രീയക്കാരുടെ ചട്ടുകമാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അദ്ദേഹം അന്തമായ രാഷ്‌ട്രീയം കയ്യാളുന്ന ചിലരുടെ കയ്യിലെ കരുവാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ അത് സംഭവിച്ചു. നരേന്ദ്രമോദി സര്‍ക്കാരിനെയും ഹിന്ദുത്വ പ്രസ്ഥാനങ്ങളെയും കരിവാരിതേയ്‌ക്കാന്‍ കച്ചകെട്ടി ഉറഞ്ഞുതുള്ളുന്ന ചിലരുടെ താളത്തിന് ചലിക്കാന്‍ അദ്ദേഹം തയ്യാറായി. അതിന്റെ ഭാഗമാണ് 49 പേരില്‍ ഒരാളായി ഹിന്ദുത്വത്തെ പരിഹസിക്കാന്‍ തയ്യാറായത്.

ജയ് ശ്രീറാം വിളിച്ച് കൊലപാതകം നടത്തുന്നു എന്നാണ് ഈ 49 പേരുടെ ആക്ഷേപം. അങ്ങിനെ എത്രപേരെ കശാപ്പ് ചെയ്തു ? ജയ്ശ്രീറാം വിളിക്കുന്നവരെല്ലാം വര്‍ഗ്ഗീയവാദികളാണോ ? കശാപ്പുകാരാണോ ? ഒറ്റപ്പെട്ട അക്രമസംഭവങ്ങളും ശ്രീരാമ ജയ് വിളിയും എന്തിന് കൂട്ടിക്കെട്ടുന്നു ? ഹിന്ദുത്വത്തെ താറടിച്ചുകാണിക്കാനുള്ള തല്പരകക്ഷികളുടെ ഹീനപ്രവര്‍ത്തനത്തിന് അടൂര്‍ കൂട്ടുനില്‍ക്കണമായിരുന്നോ ? അടൂരിന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണനും സിപിഎം സംഘടനകളും മുന്നോട്ടുവരുമ്പോള്‍ അടൂര്‍ സന്തോഷിക്കുന്നത് കാണുന്നുണ്ട്. അതേസമയം അടൂര്‍ വിമര്‍ശനത്തിന് അതീതനാണെന്ന് വാദം അംഗീകരിക്കാനാവുമോ ? അടൂരിനെ പിന്തുണക്കുന്ന അതേ ആവേശത്തിലാണ് സിപിഎം ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് ആര്‍എസ്എസ് സൈനികപരിശീലന സ്‌കൂളുകള്‍ നടത്തുന്നു എന്നാണ് പുതിയ ആരോപണം. അത് പക്ഷെ ആര്‍എസ്എസിന് അംഗീകാരമാവുകയാണ്. രാജ്യം ഒന്നാമത് ബാക്കിയെല്ലാം പിന്നാലെ എന്ന്, വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്നും സൈന്യത്തെ മര്‍ദ്ദകഉപകരണമായി കാണുന്ന സിപിഎമ്മിന്റെ വെപ്രാളത്തില്‍ ആശ്ചര്യമൊന്നും കാണാനില്ല. ആര്‍എസ്എസിനെതിരായ സിപിഎം പാര്‍ട്ടിപത്രത്തിന്റെ വാര്‍ത്ത ഇങ്ങനെ. 

”രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്  ‘സൈനിക സ്‌കൂളു’കള്‍ തുടങ്ങുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സൈനിക് സ്‌കൂളുകളുടെ മാതൃകയിലാകും ആരംഭിക്കുക. സൈന്യത്തെക്കൂടി കാവിവല്‍ക്കരിക്കുന്നതിനാണ് സൈനികസ്‌കൂള്‍ ആരംഭിക്കുന്നത്.

ആര്‍എസ്എസിന്റെ സ്‌കൂളുകള്‍ കൈകാര്യംചെയ്യുന്ന വിദ്യാഭാരതിക്കാണ് മേല്‍നോട്ടച്ചുമതല. ആദ്യ സ്‌കൂള്‍ അടുത്തവര്‍ഷം യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ശികര്‍പ്പുരില്‍ തുടങ്ങും. ‘രജ്ജു ഭയ്യ സൈനിക് വിദ്യാമന്ദിര്‍’ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നാണ് പേര്. മുന്‍ ആര്‍എസ്എസ് തലവന്‍ ‘രജ്ജു ഭയ്യ’ എന്നറിയപ്പെടുന്ന രാജേന്ദ്രസിങ്ങിന്റെ ജന്മസ്ഥലമാണിത്. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. സിബിഎസ്ഇ സിലബസില്‍ ആറുമുതല്‍ 12 വരെ ക്ലാസുകളുണ്ടാവും. അടുത്ത ഏപ്രിലില്‍ അധ്യയനം ആരംഭിക്കും. പ്രോസ്‌പെക്ടസും മറ്റും തയ്യാറായി. ആറാം ക്ലാസിലേക്ക് 160 വിദ്യാര്‍ഥികള്‍ക്കാകും പ്രവേശനം. കൊല്ലപ്പെട്ട സൈനികരുടെ മക്കള്‍ക്ക് 56 സീറ്റ് നീക്കിവയ്‌ക്കും. ആര്‍എസ്എസുമായി ബന്ധമുള്ള മുന്‍ സൈനികോദ്യോഗസ്ഥരാകും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുക.

സ്‌കൂള്‍തലത്തില്‍ സൈനികവിദ്യാഭ്യാസവും പരിശീലനവുമെന്നത് ആര്‍എസ്എസ് ദീര്‍ഘനാളായി ആവശ്യപ്പെടുന്നതാണെന്നും ഇതിന്റെ ഭാഗമായാണ് ആദ്യ സ്‌കൂളെന്നും വിദ്യാഭാരതിയുടെ യുപി–ഉത്തരാഖണ്ഡ് മേഖലാകണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞതായാണ് ദേശാഭിമാനി വാര്‍ത്ത. വൈകാതെ മറ്റ് മേഖലകളിലും സ്‌കൂളുകള്‍ ആരംഭിക്കും. കര, നാവിക, വ്യോമസേനകള്‍ക്ക് ആവശ്യമായ ഓഫീസര്‍മാരെ ലഭിക്കാത്ത സാഹചര്യമുണ്ട്. സൈന്യത്തില്‍ യോഗ്യതയുള്ളവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.”

പട്ടാളത്തിലേക്ക് ആളെ ചേര്‍ക്കാനുള്ള പരിശീലനം കണ്ണൂരില്‍ പി .ജയരാജന്‍ തുടങ്ങിയതായി കേട്ടിരുന്നു. പാര്‍ട്ടിയില്‍ അനഭിമതനായ ജയരാജന്‍ പാര്‍ട്ടിയിലുണ്ടാകുമോ? പട്ടാളത്തിലുണ്ടാകുമോ എന്ന അനിശ്ചിതത്വം തുടരുമ്പോള്‍ സംശയം ഒന്നുമാത്രം- എന്തരു മഹാനുഭാവലു…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

India

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

India

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.