Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കര്‍ക്കടക വാവ് പടിവാതില്‍ക്കല്‍; തിരുവല്ലത്ത് ഇക്കുറിയും ബലിതർപ്പണം മലിനജലത്തിൽ

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jul 27, 2019, 04:10 pm IST
inLocal News

തിരുവനന്തപുരം: കര്‍ക്കടകവാവ് പടിവാതില്‍ക്കല്‍ എത്തിയിട്ടും പിതൃതര്‍പ്പണത്തിന് പേരുകേട്ട തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിലെ ബലിതര്‍പ്പണം ഇക്കുറിയും മലിനജലത്തില്‍. ശുദ്ധജലം ലഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഭക്തരുടെ പണത്തില്‍ മാത്രം നോട്ടമുള്ള ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണയും തട്ടിക്കൂട്ട് സൗകര്യങ്ങളാണ്  ഒരുക്കിയിരിക്കുന്നത്.

കര്‍ക്കടകവാവ് ബലിക്ക് തിരുവല്ലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങള്‍ പോലും ചെയ്തുനല്‍കുന്നില്ല. ബലിചടങ്ങിനു ശേഷമുള്ള  പ്രധാന ചടങ്ങായ ബലിച്ചോര്‍ ഇട്ട് മുങ്ങേണ്ട  പുഞ്ചക്കരി കൈത്തോട് മലിനമായി ചെളി അടിഞ്ഞുകിടക്കുന്നു. കൈക്കുമ്പിളില്‍ പോലും വെള്ളം കോരാന്‍ പറ്റാതെ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് തോട്ടിലെ വെള്ളം. 

സമീപത്തുള്ള കരമനയാറില്‍ നിന്നും വെള്ളം പമ്പ്‌ചെയ്ത് ഒഴുക്കിന്റെ ശക്തികൂട്ടിയാല്‍ താല്‍ക്കാലികമായെങ്കിലും അഴുക്ക് മാറികിട്ടും. എന്നാല്‍ പടികളില്‍ കിടക്കുന്ന ചെളിയും ശ്രാദ്ധകര്‍മങ്ങള്‍ക്ക് ശേഷം കടവില്‍ ഉപേക്ഷിച്ച് പോയ മണ്‍കലശങ്ങള്‍ മാറ്റുന്ന തട്ടിക്കൂട്ട് വൃത്തിയാക്കലാണ് നടക്കുന്നത്. 

ജെസിബി ഉപയോഗിച്ച്  വൃത്തിയാക്കുന്നതിനു പകരം ഏതാനും തൊഴിലാളികളെ ഉപയോഗിച്ച്  കടവ് ശുദ്ധിയാക്കിയെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപ ഇതിലൂടെ തട്ടിയെടുക്കുന്നു.

ചടങ്ങുകള്‍ക്ക് ശേഷം ബലിച്ചോര്‍ കടവില്‍ വലിച്ചെറിഞ്ഞശേഷം ഷവറില്‍ നിന്നും കുളിക്കണമെന്ന നടപടിക്രമാണ് അടുത്തകാലത്തായി തിരുവല്ലത്ത് ദേവസ്വം ബോര്‍ഡ് നടത്തിവരുന്നത്. കരമനയാറിലെ കടവില്‍ കല്‍പ്പടവുകള്‍ നിര്‍മിച്ച് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും  ദേവസ്വം ബോര്‍ഡും സര്‍ക്കാരും യാതൊരു നടപടിക്രമങ്ങളും സ്വീകരിച്ചിട്ടില്ല. ഇവിടെ കടവുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ ബലിച്ചോറ് ആറ്റില്‍ ഇട്ട് മുങ്ങാന്‍ സാധിക്കുമായിരുന്നു.

തിരക്ക് ഇരട്ടിയായി; സൗകര്യങ്ങള്‍ പഴയതു പോലെ

പതിനായിരക്കണക്കിന്  ഭക്തജനങ്ങള്‍ ഒരുമിച്ച് എത്തുമ്പോള്‍ അവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു സര്‍ക്കാരും ദേവസ്വം ബോര്‍ഡും അലംഭാവം കാണിക്കുന്നു. ശംഖുംമുഖത്ത് കടല്‍ കരയെടുത്തതിനാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ തിരുവല്ലത്ത് തിരക്ക്  ഇരട്ടിയായി. ശംഖുംമുഖത്ത് എത്തിയിരുന്ന പതിനായിരക്കണക്കിന് പേര്‍ തിരുവല്ലത്താണ് എത്തി ചടങ്ങുകള്‍ നിര്‍വഹിക്കുന്നത്.  ആയിരക്കണക്കിന് വാഹനങ്ങളാണ് വാവ് ദിവസം ഇവിടെ എത്തിച്ചേരുന്നത്. പാര്‍ക്ക് ചെയ്യണമെങ്കില്‍ ഹൈവേയിലേക്ക് പോകണം.  ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം പാര്‍ക്ക് ചെയ്യേണ്ടത്. ഇതിനിടയില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള അസഭ്യവര്‍ഷങ്ങളും കേള്‍ക്കേണ്ടതായി വരും. ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ഇത്തവണ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ബലിക്കടവിനു സമീപം വിരലില്‍ എണ്ണാവുന്ന ശുചിമുറികള്‍ മാത്രമാണ് ഉള്ളത്. പിതൃതര്‍പ്പണത്തിനായി എത്തുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള വേണ്ട സംവിധാനവും ഒരുക്കുന്നില്ല.

ബോര്‍ഡിനും സര്‍ക്കാരിനും പണം കായ്‌ക്കുന്ന മരം

കര്‍ക്കടക വാവ് ബലി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും  പണം കായ്‌ക്കുന്ന മരമാണ്. ടിക്കറ്റ് ഇനത്തില്‍ ദേവസ്വം ബോര്‍ഡിനു മാത്രം ഒരു കോടിയോളം രൂപയാണ് ഒരു ദിവസംകൊണ്ട് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കാണിക്ക, അര്‍ച്ചന തുടങ്ങി മറ്റ് ഇനങ്ങളില്‍ നിന്നും പണം ലഭിക്കുന്നു. വരുമാനത്തിന്റെ കാല്‍ഭാഗം മാത്രമാണ് ചെലവ് ഇനത്തില്‍ വിനിയോഗിക്കുന്നത്. കെഎസ്ആര്‍ടിസി, വൈദ്യുതി വകുപ്പ് തുടങ്ങി മറ്റ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതിവരുമാനത്തിലൂടെ സര്‍ക്കാരിനും ലഭിക്കുന്നു ലക്ഷങ്ങള്‍. ഇരുകൂട്ടരും കൈകോര്‍ത്ത് പണം വാരിക്കൂട്ടുമ്പോള്‍ ചടങ്ങുകള്‍ക്ക് എത്തുന്ന ഭക്തജനങ്ങളെ പരമാവധി ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയാണ് നടന്നു വരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.