Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

കര്‍ക്കടക വാവ് പടിവാതില്‍ക്കല്‍; തിരുവല്ലത്ത് ഇക്കുറിയും ബലിതർപ്പണം മലിനജലത്തിൽ

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jul 27, 2019, 04:10 pm IST
inLocal News

തിരുവനന്തപുരം: കര്‍ക്കടകവാവ് പടിവാതില്‍ക്കല്‍ എത്തിയിട്ടും പിതൃതര്‍പ്പണത്തിന് പേരുകേട്ട തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിലെ ബലിതര്‍പ്പണം ഇക്കുറിയും മലിനജലത്തില്‍. ശുദ്ധജലം ലഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഭക്തരുടെ പണത്തില്‍ മാത്രം നോട്ടമുള്ള ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണയും തട്ടിക്കൂട്ട് സൗകര്യങ്ങളാണ്  ഒരുക്കിയിരിക്കുന്നത്.

കര്‍ക്കടകവാവ് ബലിക്ക് തിരുവല്ലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങള്‍ പോലും ചെയ്തുനല്‍കുന്നില്ല. ബലിചടങ്ങിനു ശേഷമുള്ള  പ്രധാന ചടങ്ങായ ബലിച്ചോര്‍ ഇട്ട് മുങ്ങേണ്ട  പുഞ്ചക്കരി കൈത്തോട് മലിനമായി ചെളി അടിഞ്ഞുകിടക്കുന്നു. കൈക്കുമ്പിളില്‍ പോലും വെള്ളം കോരാന്‍ പറ്റാതെ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് തോട്ടിലെ വെള്ളം. 

സമീപത്തുള്ള കരമനയാറില്‍ നിന്നും വെള്ളം പമ്പ്‌ചെയ്ത് ഒഴുക്കിന്റെ ശക്തികൂട്ടിയാല്‍ താല്‍ക്കാലികമായെങ്കിലും അഴുക്ക് മാറികിട്ടും. എന്നാല്‍ പടികളില്‍ കിടക്കുന്ന ചെളിയും ശ്രാദ്ധകര്‍മങ്ങള്‍ക്ക് ശേഷം കടവില്‍ ഉപേക്ഷിച്ച് പോയ മണ്‍കലശങ്ങള്‍ മാറ്റുന്ന തട്ടിക്കൂട്ട് വൃത്തിയാക്കലാണ് നടക്കുന്നത്. 

ജെസിബി ഉപയോഗിച്ച്  വൃത്തിയാക്കുന്നതിനു പകരം ഏതാനും തൊഴിലാളികളെ ഉപയോഗിച്ച്  കടവ് ശുദ്ധിയാക്കിയെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപ ഇതിലൂടെ തട്ടിയെടുക്കുന്നു.

ചടങ്ങുകള്‍ക്ക് ശേഷം ബലിച്ചോര്‍ കടവില്‍ വലിച്ചെറിഞ്ഞശേഷം ഷവറില്‍ നിന്നും കുളിക്കണമെന്ന നടപടിക്രമാണ് അടുത്തകാലത്തായി തിരുവല്ലത്ത് ദേവസ്വം ബോര്‍ഡ് നടത്തിവരുന്നത്. കരമനയാറിലെ കടവില്‍ കല്‍പ്പടവുകള്‍ നിര്‍മിച്ച് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും  ദേവസ്വം ബോര്‍ഡും സര്‍ക്കാരും യാതൊരു നടപടിക്രമങ്ങളും സ്വീകരിച്ചിട്ടില്ല. ഇവിടെ കടവുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ ബലിച്ചോറ് ആറ്റില്‍ ഇട്ട് മുങ്ങാന്‍ സാധിക്കുമായിരുന്നു.

തിരക്ക് ഇരട്ടിയായി; സൗകര്യങ്ങള്‍ പഴയതു പോലെ

പതിനായിരക്കണക്കിന്  ഭക്തജനങ്ങള്‍ ഒരുമിച്ച് എത്തുമ്പോള്‍ അവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു സര്‍ക്കാരും ദേവസ്വം ബോര്‍ഡും അലംഭാവം കാണിക്കുന്നു. ശംഖുംമുഖത്ത് കടല്‍ കരയെടുത്തതിനാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ തിരുവല്ലത്ത് തിരക്ക്  ഇരട്ടിയായി. ശംഖുംമുഖത്ത് എത്തിയിരുന്ന പതിനായിരക്കണക്കിന് പേര്‍ തിരുവല്ലത്താണ് എത്തി ചടങ്ങുകള്‍ നിര്‍വഹിക്കുന്നത്.  ആയിരക്കണക്കിന് വാഹനങ്ങളാണ് വാവ് ദിവസം ഇവിടെ എത്തിച്ചേരുന്നത്. പാര്‍ക്ക് ചെയ്യണമെങ്കില്‍ ഹൈവേയിലേക്ക് പോകണം.  ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം പാര്‍ക്ക് ചെയ്യേണ്ടത്. ഇതിനിടയില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള അസഭ്യവര്‍ഷങ്ങളും കേള്‍ക്കേണ്ടതായി വരും. ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ഇത്തവണ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ബലിക്കടവിനു സമീപം വിരലില്‍ എണ്ണാവുന്ന ശുചിമുറികള്‍ മാത്രമാണ് ഉള്ളത്. പിതൃതര്‍പ്പണത്തിനായി എത്തുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള വേണ്ട സംവിധാനവും ഒരുക്കുന്നില്ല.

ബോര്‍ഡിനും സര്‍ക്കാരിനും പണം കായ്‌ക്കുന്ന മരം

കര്‍ക്കടക വാവ് ബലി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും  പണം കായ്‌ക്കുന്ന മരമാണ്. ടിക്കറ്റ് ഇനത്തില്‍ ദേവസ്വം ബോര്‍ഡിനു മാത്രം ഒരു കോടിയോളം രൂപയാണ് ഒരു ദിവസംകൊണ്ട് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കാണിക്ക, അര്‍ച്ചന തുടങ്ങി മറ്റ് ഇനങ്ങളില്‍ നിന്നും പണം ലഭിക്കുന്നു. വരുമാനത്തിന്റെ കാല്‍ഭാഗം മാത്രമാണ് ചെലവ് ഇനത്തില്‍ വിനിയോഗിക്കുന്നത്. കെഎസ്ആര്‍ടിസി, വൈദ്യുതി വകുപ്പ് തുടങ്ങി മറ്റ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതിവരുമാനത്തിലൂടെ സര്‍ക്കാരിനും ലഭിക്കുന്നു ലക്ഷങ്ങള്‍. ഇരുകൂട്ടരും കൈകോര്‍ത്ത് പണം വാരിക്കൂട്ടുമ്പോള്‍ ചടങ്ങുകള്‍ക്ക് എത്തുന്ന ഭക്തജനങ്ങളെ പരമാവധി ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയാണ് നടന്നു വരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.