Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാന്‍ രണ്ടില്‍ എല്ലാം കിറുകൃത്യം; 16-ാം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്നു വേര്‍പെട്ടു; അഭിമാനത്താല്‍ കെട്ടിപ്പുണര്‍ന്ന് ശാസ്ത്രജ്ഞര്‍; നിറഞ്ഞ കൈയടിയുമായി ഭാരതീയര്‍, ഇത് രാജ്യത്തിന്റെ ചരിത്രനേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 03:14 pm IST
inIndia

ചെന്നൈ: ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഒരുക്കയിതെല്ലാം കിറുകൃത്യമായി ഫലം കണ്ടു. ഉച്ച തിരഞ്ഞു 2.43ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്നു. പിന്നീട് ആകാംക്ഷയുടേയും പ്രാര്‍ഥനയുടേയും നിമിഷങ്ങള്‍. ശാസ്ത്രജ്ഞരുടെ കണക്കുക്കൂട്ടല്‍ പോലെ കൃത്യം പതിനാറം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ടു. ഇതു കണ്ടതോടെ ചന്ദ്രയാന്‍ രണ്ടിന്റെ പിന്നിലെ ശാസ്ത്രജ്ഞര്‍ നിറഞ്ഞ കണ്ണുകളുമായി അഭിമാനത്തോടെ പരസ്പരം കെട്ടപ്പുണര്‍ന്നു. വിക്ഷേപണം കാണാനെത്തിയ പ്രമുഖരടക്കം എല്ലാവരും എണീറ്റു നിന്നു കൈയടിച്ചു. ഇത് ഭാരതത്തിന്റെ ചരിത്രനേട്ടം. ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം പൂര്‍ണ വിജയം. 

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ആദ്യ പര്യവേക്ഷണം എന്ന പ്രത്യേകതയും ചന്ദ്രയാന്‍-2ന് ഉണ്ട്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ ദൗത്യവും ചന്ദ്രയാന്‍-2 തന്നെ.സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെ ചന്ദ്രയാന്‍-2ന്റെ വിഭാവനവും വികസനവും നിര്‍വ്വഹിച്ചത് പൂര്‍ണമായും ഇന്ത്യ തന്നെയായിരുന്നു. സെപ്തംബര്‍ ആറിനോ ഏഴിനോ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് കരുതുന്നത്.  

ചന്ദ്രന്റെ ഇന്നോളം പര്യവേഷണവിധേയമാക്കാത്ത മേഖലയായ ദക്ഷിണധ്രുവ പ്രദേശത്തെ രഹസ്യങ്ങള്‍ തേടിയാണ് ചാന്ദ്രയാന്‍ 2ന്റെ പ്രയാണം. ഒരു ദശാബ്ദം നീണ്ട ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങള്‍ക്കൊടുവിലാണ് ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിന് തുടക്കമായിരിക്കുന്നത്. ചന്ദ്രോപരിതലത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് വിശദമായ പഠനവും ധാതുലവണങ്ങളുടെ സാന്നിധ്യം സംബന്ധിച്ച സമഗ്രമായ വിശകലനവും മറ്റ് ഒട്ടേറെ പരീക്ഷണ, നിരീക്ഷണങ്ങളും വഴി ചന്ദ്രന്റെ ഉത്ഭവവും പരിണാമവും കൂടുതല്‍ വ്യക്തമായി അനാവരണം ചെയ്യാന്‍ ചാന്ദ്രയാന്‍ ദൗത്യം സഹായിക്കും.

ചന്ദ്രനിലെ ജലകണികകളുടെ സാന്നിധ്യം, സവിശേഷമായ രാസഘടനകളോടുകൂടിയ പാറകള്‍ തുടങ്ങി ചാന്ദ്രയാന്‍ ഒന്ന് കണ്ടെത്തിയ നിര്‍ണായക വിവരങ്ങളുടെ വിശദമായ പഠനവും ഒപ്പം നടക്കും. ഭൂപ്രകൃതി, ഭൂചലന പ്രതിഭാസങ്ങള്‍, ധാതു നിരീക്ഷണവും വിന്യാസവും, ഉപരിതലത്തിന്റെ രാസഘടന, മണ്ണിന്റെ രാസ, ഭൗതിക സ്വഭാവങ്ങള്‍, സൂക്ഷ്മമായ അന്തരീക്ഷത്തിന്റെ ഘടന തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ പഠനത്തിലൂടെ ചന്ദ്രന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച പുതിയ നിഗമനങ്ങളിലേക്ക് എത്താമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്. 100 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്ന് ഓര്‍ബിറ്റര്‍ പേലോഡുകള്‍ വിദൂരസംവേദനം വഴി നിരീക്ഷണങ്ങള്‍ നടത്തും. അതേസമയം, ലാന്‍ഡര്‍, റോവര്‍ പേലോഡുകള്‍ ലാന്‍ഡിങ്ങ് പ്രദേശത്തെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ചന്ദ്രന്റെ അയണോസ്ഫിയറിലെ ഇലക്ട്രോണ്‍ സാന്ദ്രത പഠനവിധേയമാക്കും. ചന്ദ്രോപരിതലത്തിന്റെ വിശദമായ ത്രിമാന ചിത്രീകരണവും നടത്തും. ജല തന്മാത്രകളുടെ വിന്യാസം ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്‌കോപ്പി, സിന്തറ്റിക് അപ്പെര്‍ച്ചര്‍ റേഡിയോമെട്രി, പോളാരിമെട്രി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പഠിക്കും.

അന്താരാഷ്‌ട്ര താല്‍പര്യങ്ങളെ മറികടന്ന്, ബഹിരാകാശത്ത് ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ വിശാലവും ശക്തവുമാക്കാന്‍ ചന്ദ്രയാന്‍ 2 പദ്ധതി ലക്ഷ്യമിടുന്നു. ഒപ്പം പുതിയ തലമുറയില്‍പ്പെട്ട ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, പര്യവേഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രചോദനമാകാന്‍ വഴിയൊരുങ്ങുമെന്നുമാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.

രാജ്യത്തിനും മനുഷ്യകുലത്തിന് ആകമാനവും നേട്ടമാകുന്ന ഗവേഷണങ്ങള്‍ക്കും ബഹിരാകാശത്തെ അതിവിദൂര മേഖലകളിലേക്കുള്ള ഭാവിയാത്രകള്‍ക്ക് ഊര്‍ജ്ജം പകരത്തക്കവിധം ചന്ദ്രനെക്കുറിച്ചുള്ള അറിവുകള്‍ മെച്ചപ്പെടുത്തുകയാണ് ഇന്ത്യന്‍ ചാന്ദ്രദൗത്യത്തിന്റെ ലക്ഷ്യം. ബഹിരാകാശ ഗവേഷണങ്ങള്‍ നടത്തുന്നതിനും രേഖപ്പെടുത്തുന്നതിനും കഴിയുന്ന ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയുടെ പൂര്‍വചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക വിവരങ്ങളാണ് ചന്ദ്രനില്‍നിന്ന് ലഭിക്കുന്നത്. ചന്ദ്രന്റെ ഉത്ഭവം സംബന്ധിച്ച് വ്യക്തമായ തിയറികള്‍ നിലവിലുണ്ടെങ്കിലും കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രയാന്‍ 1 കണ്ടെത്തിയ ജലകണികാ സാന്നിധ്യത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനം ചാന്ദ്രയാന്‍ 2ന്റെ ദൗത്യങ്ങളില്‍ പ്രധാനമാണ്. ഉത്തരധ്രുവത്തെക്കാള്‍ വിശാലമായതിനാലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ജല സാന്നിധ്യം പ്രതീക്ഷിക്കുന്ന മേഖലയാണ് ഇവിടം.

ചാന്ദ്രയാന്‍ 2- നാള്‍വഴികള്‍ 

2019 ജൂണ്‍ 28: വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ബാറ്ററികള്‍ ഘടിപ്പിച്ചു. 

ജൂണ്‍ 29: പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി റോവര്‍ വിക്രം ലാന്‍ഡറുമായി സംയോജിപ്പിച്ചു. വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററുമായി സംയോജിപ്പിച്ചു. 

ജൂലൈ 1: പിഎസ്എല്‍വിയുമായി സംയോജിപ്പിക്കാന്‍ ചാന്ദ്രയാന്‍ 2 സജ്ജമായി. പ്രജ്ഞാന്‍ റോവര്‍ ഉള്‍പ്പെടുന്ന വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററുമായി സംയോജിപ്പിച്ചു. 

ജൂലൈ 4: കാപ്സ്യൂള്‍ രൂപത്തിലുള്ള ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു. 

ജൂലൈ 6: പിഎസ്എല്‍വി എംകെ3 വിക്ഷേപണ തറയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. 

ജൂലൈ 8: വിക്ഷേപണ വാഹനത്തിന്റെ ഫുള്‍ ഡ്രസ്സ് റിഹേര്‍സല്‍ ആരംഭിച്ചു. 

ജൂലൈ 9: പ്രഷര്‍ സെന്‍സറുകളുടെയും കണ്ടക്ടര്‍ കേബിളുകളുടെയും പരിശോധനകള്‍ പൂര്‍ത്തിയായി. 

ജൂലൈ 14: ജൂലൈ 15നുള്ള വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി. വിക്ഷേപണ വാഹനത്തില്‍ ദ്രവഘട്ടത്തിലേക്കുള്ള ഇന്ധനം നിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. ക്രയോജനിക് ഘട്ടത്തിലേക്കുള്ള ദ്രവ ഓക്സിജന്‍ നിറച്ചുതുടങ്ങി. 

ജൂലൈ 15: ക്രയോജനിക് ഘട്ടത്തിലേക്കുള്ള ദ്രവ ഓക്സിജന്റെ നിറക്കല്‍ പൂര്‍ത്തിയായി. ദ്രവ ഹൈഡ്രജന്‍ നിറക്കാന്‍ ആരംഭിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ വിക്ഷേപണത്തിന് 56 മിനിറ്റ് ശേഷിക്കെ വിക്ഷേപണ വാഹന സംവിധാനത്തില്‍ തകരാര്‍. മുന്‍കരുതലായി ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണം മാറ്റിയതായി പ്രഖ്യാപനം 

ജൂലൈ 18: പുതുക്കിയ വിക്ഷേപണ തീയതി 2019 ജൂലൈ 22ന് ഉച്ചകഴിഞ്ഞ് 2:43ന് എന്ന് അറിയിപ്പ്. 

ജൂലൈ 20: വിക്ഷേപണ റിഹേര്‍സല്‍ പൂര്‍ത്തിയായി. പ്രവര്‍ത്തനങ്ങള്‍ എല്ലാം തൃപ്തികരം. 

ജൂലൈ 22: ചന്ദ്രയാന്‍ 2 ബഹിരാകാശത്തേക്ക്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.