Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെമി സാധ്യത ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 02:22 am IST
in Sports

ലണ്ടന്‍: ലോകകപ്പ് സെമിയിലെ നാലു സ്ഥാനങ്ങള്‍ക്കായി പൊരുതാന്‍ എട്ട്്  ടീമുകള്‍ രംഗത്ത്്. പ്രാഥമിക റൗണ്ടില്‍ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യയും ന്യൂസിലന്‍ഡും അനായാസം സെമിയിലെത്തുമെന്നാണ് പ്രതീക്ഷ. മുന്‍ ചാമ്പ്യന്മാരായ  ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ന്യൂസിലന്‍ഡിന് അവസാന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ വിജയിച്ചാല്‍ സെമി ഉറപ്പാകും. മൂന്ന് മത്സരങ്ങളില്‍ തോറ്റാലും അവര്‍ക്ക്്  നേരിയ സാധ്യതയുണ്ട്. പക്ഷെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ന്യൂസിലന്‍ഡിന്റെ സെമി പ്രവേശം. പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളെയാണ് ഇനി ന്യൂസിലന്‍ഡിന് നേരിടേണ്ടത്.

കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലു വിജയവുമായി ഇന്ത്യ ഒമ്പത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്ത്യ അവസാന നാലു മത്സരങ്ങളില്‍ വിന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളെ നേരിടും. ഇതില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. ഒരു മത്സരത്തില്‍ മാത്രം വിജയിച്ചാലും സാധ്യതയുണ്ട്. പക്ഷെ ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളുടെ പ്രകടനം നിര്‍ണായകമാകും. ഇംഗ്ലണ്ട് അവസാന മൂന്ന് മത്സരത്തില്‍ ഒരെണ്ണത്തിലും ശ്രീലങ്ക രണ്ടെണ്ണത്തിലും വിജയിച്ചാലേ ഇന്ത്യക്ക് സെമിയിലെത്താനാകൂ.

ആറു മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ട്, ന്യുസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളെയാണ് ഇനി നേരിടാനുള്ളത്്. ഇതില്‍ ഒന്നില്‍ വിജയിച്ചാല്‍ ഓസീസിന് സെമി ഉറപ്പാകും. മൂന്ന് മത്സരം തോറ്റാലും പ്രതീക്ഷയ്‌ക്ക്് വകയുണ്ട്. പക്ഷെ ശ്രീലങ്ക അവസാന രണ്ട് മത്സരങ്ങളില്‍ തോല്‍ക്കണം . കൂടാതെ ബംഗ്ലാദേശും പാക്കിസ്ഥാനും ഓരോ മത്സരങ്ങളില്‍ പരാജയപ്പെടുകയും വേണം.

ആറു മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ് , ഓസ്‌ട്രേലിയ ടീമുകളാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. മിന്നുന്ന ഫോം നിലനിര്‍ത്തുന്ന ഈ ടീമുകളോട് തോറ്റാല്‍ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകും. ചുരുങ്ങിയത് രണ്ട് മത്സരങ്ങളില്‍ വിജയിച്ചാലേ ആതിഥേയര്‍ക്ക് സാധ്യത നിലനിര്‍ത്താനാകൂ.

ഏഴു മത്സരങ്ങളില്‍ ഏഴു പോയിന്റുള്ള ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ അവര്‍ ഇന്ത്യ, പാക്കിസ്ഥാന്‍ ടീമുകളെ നേരിടും. ഈ രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ പതിനൊന്ന് പോയിന്റുമായി അവര്‍ സെമിയിലെത്തും. 

ശ്രീലങ്ക ആറു മത്സരങ്ങളില്‍ ആറു പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ് ടീമുകളെയാണ് ഇനി നേരിടാനുള്ളത്. മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ ശ്രീലങ്കയ്‌ക്ക് 12 പോയിന്റുമായി സെമിയില്‍ കടക്കാം.രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കുന്നതെങ്കില്‍ മറ്റ മത്സരങ്ങളുടെ ഫലത്തെ ആശ്രയി്ച്ചായിരിക്കും ശ്രീലങ്കയുടെ സാധ്യത.

വിന്‍ഡീസിന് ആറു മത്സരങ്ങളില്‍ മൂന്ന് പോയിന്റാണുള്ളത്. അവസാന മത്സരങ്ങളില്‍ ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളെ നേരിടും. മൂന്ന് മത്സരങ്ങളില്‍ വിജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും വിന്‍ഡീസിന്റെ സെമി സാധ്യത. ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളും തോല്‍ക്കണം. ബംഗ്ലാദേശും ശ്രീലങ്കയും ഒരു മത്സരത്തില്‍ കൂടുതല്‍ വിജയിക്കരുത്. പാക്കിസ്ഥാന്‍ രണ്ടു മത്സരങ്ങളില്‍ തോല്‍ക്കുകയും വേണം. എന്നാലേ വിന്‍ഡീസിന് സാധ്യതയുള്ളൂ.

പാക്കിസ്ഥാന്റെ സ്ഥിതി 1992 ലെ ലോകകപ്പിലേതുപോലെയാണ്. ആറ് മത്സരങ്ങളില്‍ അഞ്ചു പോയിന്റുണ്ട്. അവസാന മത്സരങ്ങളില്‍ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക്് 11 പോയിന്റാകും. ഇംഗ്ലണ്ട് ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ വിജയിക്കാതിരിക്കുകയും ബംഗ്ലാദേശും ശ്രീലങ്കയും ഓരോ മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്താല്‍ പാക്കിസ്ഥാന് സെമിയിലെത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

പുതിയ വാര്‍ത്തകള്‍

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.