Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഖാദര്‍ എംഎല്‍എയുടെ ഒളിച്ചോട്ടം

ഉത്തരന്‍byഉത്തരന്‍
Jun 19, 2019, 03:52 am IST
inVicharam

എന്ന എംഎല്‍എ മുസ്ലീംലീഗിലെ വേറിട്ട ശബ്ദമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പരിണാമം വന്ന ഈ ലീഗ്കാരന്‍ അഭിഭാഷകന്‍ എന്നതിലുപരി ഒന്നാന്തരം പ്രഭാഷകന്‍ കൂടിയാണ്. നിയമസഭയിലായാലും പൊതുവേദിയിലായാലും ഖാദറിന്റെ ശബ്ദം കൗതുകത്തോടെ കേട്ട് നിന്നുപോകും. ആഴത്തില്‍ കമ്മ്യൂണിസം പഠിച്ച ഖാദറിന് കമ്മ്യൂണല്‍ ആകാന്‍ കഴിയുമെന്ന് ആരും കരുതില്ല. പിന്നെന്തിനാണാവോ കെഎന്‍എ ഖാദര്‍ കമ്മ്യൂണലാകാന്‍ സാധ്യതയുള്ള ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ നോട്ടീസ് നല്‍കിയതെന്ന് ആരും ചിന്തിച്ചുപോകും.

എല്ലാവരും സമ്മതിക്കുന്നതാണല്ലോ മലപ്പുറം ജില്ലാ വാദം വര്‍ഗീയമായി ഉടലെടുത്തതാണെന്ന്. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ല രൂപീകരിക്കണമെന്ന ആവശ്യം മുസ്ലീം ലീഗിന്റേതായിരുന്നല്ലോ. മുഹമ്മദാലി ജിന്ന പാകിസ്ഥാന്‍ രൂപീകരണാവശ്യം ഉന്നയിച്ചപ്പോള്‍ കേരളത്തിലെ ഒരു വിഭാഗം മുസ്ലീങ്ങളുടെ ആവശ്യമായിരുന്നു മാപ്പിളസ്ഥാന്‍. മലബാര്‍ മാപ്പിളസ്ഥാനാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ഇന്ത്യാവിഭജനത്തെ പിന്തുണച്ചതുപോലെ മാപ്പിളസ്ഥാനെയും തുണയ്‌ക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റുകാരും തയ്യാറായതാണ്. പാകിസ്ഥാനോടൊപ്പം മാപ്പിളസ്ഥാന്‍ നിലവില്‍ വന്നില്ലെങ്കിലും മുസ്ലീം ലീഗ് പങ്കാളിത്തത്തോടെ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 1967-ല്‍ അധികാരമേറ്റ സര്‍ക്കാരാണ് മലപ്പുറം ജില്ലയ്‌ക്ക് രൂപം നല്‍കിയത്. 1969 ജൂണ്‍ 16ന് രൂപം കൊണ്ട ജില്ലയ്‌ക്ക് അരനൂറ്റാണ്ട് പ്രായമായി. കേരളത്തിന്റെ പത്താമത് ജില്ലയാണ് മലപ്പുറം. അവികസിത പ്രദേശങ്ങളുടെ വികസനമാണ് ജില്ലാ രൂപീകരണലക്ഷ്യമെന്നായിരുന്നു അന്നത്തെ വാദം.

പിന്നാക്ക പ്രദേശത്തിന്റെ വികസനത്തിന് പുതിയ ജില്ല എന്ന ആശയം വലിയ കോലാഹലങ്ങളിലേക്ക് നയിച്ചു. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ജില്ലാ വിരുദ്ധ സമരത്തെ കോണ്‍ഗ്രസ്സില്‍ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. ജനസംഘം മാപ്പിളസ്ഥാനായും കുട്ടി പാക്കിസ്താനായും ജില്ലയെ വിചാരണ ചെയ്തു. 

അനവധി ഭരണകര്‍ത്താക്കള്‍ക്ക് കീഴില്‍ ചിതറിക്കിടന്ന മലപ്പുറം സാമൂതിരി പടയോട്ടക്കാലത്ത് ഒരേ ഭരണത്തിന് കീഴില്‍ വന്നു, അവരുടെ സൈനിക ആസ്ഥാനവുമായി. കോട്ടപ്പടി മൈതാനം ഒരുകാലത്ത് സാമൂതിരി സൈനികരുടെ പരിശീലന സ്ഥലമായിരുന്നു. മൈസൂര്‍ രാജാവായ ഹൈദര്‍ അലി കീഴടക്കുന്നതുവരെ 800 വര്‍ഷം സാമൂതിരിമാര്‍ മലപ്പുറം ഭരിച്ചു.

ഇസ്ലാമിക പഠനത്തിന്റെയും വേദ പഠനത്തിന്റെയും കേന്ദ്രമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു മലപ്പുറം, മാപ്പിള ലഹള എന്ന പേരില്‍ 1921 ല്‍ നടന്ന വംശീയ കലാപത്തില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ ഉണ്ടായി. അതിനെ വെള്ളപൂശി കാര്‍ഷികലഹളയാക്കിമാറ്റാനും ബോധപൂര്‍വം ചില മതേതര മാന്യന്മാര്‍ ശ്രദ്ധിച്ചു.

വികസന പ്രവര്‍ത്തനങ്ങളുടെ ഫലം താഴേതട്ടിലെത്തണമെങ്കില്‍ മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം എന്ന് മുസ്ലിം ലീഗ് ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. ജില്ല മാത്രമല്ല, കൂടുതല്‍ പഞ്ചായത്തുകളും വില്ലേജുകളും ബ്ലോക്ക് പഞ്ചായത്തുകളും മലപ്പുറത്ത് രൂപീകരിക്കണമെന്നും ലീഗ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയ മുസ്ലിം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ പിന്‍മാറിയതാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്.

സഭയില്‍ ശ്രദ്ധക്ഷണിക്കലിനായി സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ ഖാദര്‍ സഭയിലുണ്ടായിരുന്നില്ല. ജില്ലാ വിഭജനകാര്യത്തില്‍ യുഡിഎഫ് നയപരമായ തീരുമാനം എടുത്ത ശേഷം തുടര്‍നടപടികള്‍ മതി എന്ന് മുസ്ലിം ലീഗ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഖാദര്‍ പിന്‍മാറിയത് എന്നാണ് സംസാരം. മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണം. പ്രവാസികള്‍ ഉള്‍പ്പെടെ അര കോടിയോളം ജനസംഖ്യയുള്ള ജില്ല വിഭജിച്ചാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യൂ എന്നാണ്  മലപ്പുറത്തെ എല്ലാ നേതാക്കളുടെയും അഭിപ്രായം. മുസ്ലിം ലീഗ് ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ട്. എസ്ഡിപിഐ വിഷയം മുഖ്യ പ്രചാരണമാക്കുകയും ജില്ലാ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു. ഈ ഭീകരസംഘടനയടക്കം തീവ്രവാദികള്‍ മുതലെടുക്കുന്നത് മനസിലാക്കിയാണ് ലീഗിലെ ഒരുവിഭാഗം വിഷയം ഏറ്റെടുക്കാന്‍ നിശ്ചയിച്ചതെന്ന് വ്യക്തം.

ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും തിരൂര്‍ കേന്ദ്രമായി മറ്റൊരു ജില്ല വേണമെന്നാണ് ആവശ്യം. ജില്ല നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ക്ക് ഇതു മാത്രമാണ് പരിഹാരം എന്നും വാദിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് കെഎന്‍എ ഖാദര്‍ നോട്ടീസ് നല്‍കിയത്. മലപ്പുറം ജില്ല രൂപീകരിച്ച് 50 വര്‍ഷം കഴിഞ്ഞിട്ടും അവികസിത പ്രദേശമായി തുടരുന്നുവെങ്കില്‍ പിന്നെ എന്തിന് വീണ്ടും ജില്ല. അവിടെയാണ് ഖാദറിന്റെ ഒളിച്ചോട്ടം ചോദ്യചിഹ്‌നമാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.