Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിപക്ഷത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 03:11 am IST
in Vicharam

ജനാധിപത്യം പുഷ്‌കലമാകാന്‍ പ്രതിപക്ഷബഹുമാനംകൂടി അനിവാര്യമാണെന്ന് മാര്‍ട്ടിന്‍ ലൂഥര്‍കിംഗിന്റെ പ്രശസ്തമായ ഒരഭിപ്രായമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ ഇടപെടലും അഭിപ്രായപ്രകടനങ്ങളും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് വ്യക്തം. അത് കണ്ടറിഞ്ഞ ഭരണകൂടമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റേത്. സാധാരണക്കാരന്റെ ജീവിത പരിതോവസ്ഥകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ വേണ്ടവിധം വിലയിരുത്തി മുന്നോട്ടുപോകുന്ന ആ ഭരണകൂടത്തിന് ഒപ്പംചേര്‍ന്ന് നില്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്ന വിധമാണ് നിലപാടുകള്‍. പുതിയ അംഗങ്ങള്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആകാംക്ഷാഭരിതരായി ഇരിക്കവെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവം അവര്‍ക്ക് ആവേശദായകമായിട്ടുണ്ടാവണം. 

എണ്ണം കുറഞ്ഞുപോയതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ട നരേന്ദ്രമോദി, പാര്‍ലമെന്റിനകത്ത് കടക്കും വരെമാത്രമാണ് മത്സരമെന്നും പറഞ്ഞു. പാര്‍ലമെന്റിനുള്ളില്‍ നിഷ്പക്ഷമായാണ് കാര്യങ്ങള്‍ പരിഗണിക്കപ്പെടുക. ജനാധിപത്യ രാജ്യത്തിന്റെ പരമാധികാരി എപ്രകാരമാണ് തന്റെ ഭരണകൂടത്തിന്റെ മുന്നോട്ടുള്ള പ്രയാണമെന്ന് തുടക്കത്തില്‍ത്തന്നെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. ഔദ്യോഗിക പ്രതിപക്ഷ നേതാവിനെപോലും നിശ്ചയിക്കാന്‍ കഴിയാതെ തളര്‍ന്നുപോയ പ്രതിപക്ഷത്തെ കൈകൊടുത്ത് ഉയര്‍ത്തുന്ന വികാരമാണ് ഇവിടെ പച്ചപിടിച്ചു തളിര്‍ത്തുവരുന്നത്. ‘കടക്ക് പുറത്ത്’ എന്ന ധാര്‍ഷ്ട്യ സമീപനക്കാരോടും ‘അകത്തുവരൂ’ എന്ന് ആശ്ലേഷിച്ച് സ്വീകരിക്കുന്ന മനോഭാവമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളതെന്ന് ഇതിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കുകയാണ്.

വമ്പിച്ച ജനസമ്മതിയോടെ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരിനെക്കുറിച്ച് പ്രതിപക്ഷനിരയില്‍ സ്വാഭാവികമായും ആശങ്കയുയര്‍ന്നിരുന്നു. അടിയന്തരാവസ്ഥയുള്‍പ്പെടെയുള്ള ജനമാരണ നടപടികള്‍ കൈക്കൊണ്ടത് ഒറ്റക്കക്ഷിക്ക് മഹാഭൂരിപക്ഷം കിട്ടിയപ്പോഴായിരുന്നു എന്ന വസ്തുത അവര്‍ക്ക് മുമ്പിലുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിനും അദ്ദേഹത്തിന്റെ സംഘടനയ്‌ക്കും നേരെ നിരന്തരം വിഷലിപ്തമായ പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പു വേളയില്‍ പ്രതിപക്ഷം ഉയര്‍ത്തിയത്. മലീമസമായ രാഷ്‌ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ വക്രീകരിക്കാനായിരുന്നു അവര്‍ മത്സരിച്ചത്. എന്നാല്‍ ജനഹൃദയങ്ങളില്‍ സ്ഥാനമുള്ള ഒരു ഭരണകൂടത്തിനെതിരെ പൊക്കിക്കെട്ടിയ മതിലുകളെല്ലാം തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. പുതിയ ഭരണകൂടത്തിനുവേണ്ടി നടത്തിയ ഒരുക്കങ്ങളെല്ലാം ജനസമ്മതിയുടെ പ്രളയത്തില്‍ ഒലിച്ചുപോയി.

നിര്‍ഭാഗ്യകരമായ ഇത്തരം അവസ്ഥാവിശേഷങ്ങളുടെ  കരിപുരണ്ട മാനസികാവസ്ഥയുമായാണ് പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിലേക്കെത്തിയത.് എന്നാല്‍ ‘പാസ്റ്റ് ഈസ് പാസ്റ്റ്’ എന്ന ക്രിയാത്മക രാഷ്‌ട്രീയത്തിന്റെ ആത്മാര്‍ത്ഥത നിറഞ്ഞ സ്‌നേഹലേപനംകൊണ്ട് നരേന്ദ്രമോദി ആ കരിമഷിയൊക്കെ ഒറ്റ പ്രസ്താവനയിലൂടെ തുടച്ചുമാറ്റി. ജനാധിപത്യത്തിന്റെ ഊടുംപാവും അനുഭവിച്ചറിഞ്ഞ സംഘടനയുടെ നിതാന്തജാഗ്രത്തായ ഉപദേശ നിര്‍ദ്ദേശങ്ങളിലൂടെ വളര്‍ന്ന നരേന്ദ്രമോദിക്ക് അങ്ങനെ പെരുമാറാനേ ആവൂ. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും എന്താണെന്നും എങ്ങനെയാണെന്നും അറിയാന്‍ അദ്ദേഹത്തിന് മഹദ്ഗ്രന്ഥങ്ങളെയൊന്നും ആശ്രയിക്കേണ്ടതില്ല. ‘ഇദം ന മമ’  എന്ന ദര്‍ശനപ്പൊരുളിന്റെ പ്രോജ്വലമായ പ്രകാശമാണ് അദ്ദേഹത്തെ നയിക്കുന്നത്. അതിനാല്‍ത്തന്നെ എന്‍ഡിഎ ഭരണകൂടം ജനാധിപത്യത്തിന്റെ പൂക്കാലങ്ങളിലേക്ക് ഓരോരുത്തരേയും കൊണ്ടുപോവുകയാണ്. ആ കാഴ്ചപ്പാടിനൊപ്പം ക്രിയാത്മക നിര്‍ദ്ദേശവുമായി നീങ്ങുകയെന്നതത്രേ പ്രതിപക്ഷത്തിന് കരണീയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.