Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാലാഴിയുടെ ദാനമായി അമൃതകുംഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 04:55 am IST
in Samskriti

പാലാഴി മഥനത്തിനിടെ ജ്യേഷ്ഠ എന്നൊരു ദുര്‍ദേവത ഉദ്ഭവിച്ചു. അമംഗളസ്ഥാനങ്ങളിരിക്കാനായി അവളെ മൂര്‍ത്തിത്രയം പറഞ്ഞയച്ചു. തുടര്‍ന്ന് ഐരാവതം, ഉച്ചൈശ്രവസ്സ്, കല്പവൃക്ഷം, ചിന്താമണി, കൗസ്തുഭം, ചന്ദ്രന്‍, അപ്‌സരസ്സുകള്‍,സ്വര്‍വാരവധുക്കള്‍, മഹാലക്ഷ്മി, താര, രുമ മുതലായ സുന്ദരതരുണീമണികള്‍ ഇങ്ങനെ പല ദിവ്യവിഭവങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ അമൃതപൂര്‍ണകുംഭവുമായി ശ്രീധന്വന്തരിയും ഉയര്‍ന്നു വന്നു. 

പക്ഷേ  അമൃതകുംഭം തട്ടിയെടുത്ത്  സൈംഹികേയന്‍ എന്ന ദൈത്യമായാവി പാതാളത്തിലേക്ക് കടന്നു. പാലാഴിയില്‍ നിന്നു ലഭിച്ച മറ്റു ദിവ്യവസ്തുക്കള്‍ പങ്കിട്ടെടുക്കുന്ന തിരക്കില്‍ ഇന്ദ്രാദികള്‍ അതു ശ്രദ്ധിച്ചില്ല. 

കാര്യം ബോധ്യമായ മഹാവിഷ്ണു മോഹിനീ വേഷം ധരിച്ച് പാതാളത്തില്‍ ചെന്നു. അസുരന്മാരെ മോഹിപ്പിച്ച് വിഡ്ഢികളാക്കി അമൃതകുംഭം കൊണ്ടു വന്ന് ദേവന്മാര്‍ക്ക് കൊടുത്തു. ദേവന്മാര്‍ അമൃത് വീതിച്ചെടുത്ത് കുടിക്കാനാരംഭിച്ചു. മായാവിയായ സൈംഹികേയന്‍ വീണ്ടും സ്വര്‍ഗത്തിലെത്തി. 

ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍, അമൃത് യാചിച്ചു വാങ്ങി, അത് കുടിക്കാനാരംഭിച്ചു. 

ദ്വാരപാലകരായി നിന്ന സൂര്യചന്ദ്രന്മാര്‍ രഹസ്യം മനസ്സിലാക്കി മഹാവിഷ്ണുവിനു സൂചന കൊടുത്തു. അദ്ദേഹം സുദര്‍ശനം കൊണ്ട് കപടബ്രാഹ്മണന്റെ കണ്ഠമറുത്തു. എങ്കിലും അസുരന്‍ കുടിച്ച അമൃതില്‍ പാതി കണ്ഠത്തിനു മുകളിലും മറ്റേപാതി കണ്ഠത്തിനു  താഴെയും തങ്ങി നിന്നു. അതു കൊണ്ട് തലയും ഉടലും വേര്‍പെട്ട് രണ്ടായി തീര്‍ന്നിട്ടും രണ്ടും സജീവമായി നിന്നു. 

അവയാണ് രാഹുകേതുക്കളായി മാറിയത്. കണഠം മുറിഞ്ഞപ്പോള്‍ കുറച്ചു രക്തവും കുറച്ച് അമൃതും നിലത്ത് രണ്ടിടത്തായി വീണു. അവ ചുവന്നുള്ളിയും വെളുത്തുള്ളിയുമായി മാറി.വേഷം മാറിയെത്തിയ രാവണനെ ഒറ്റിക്കൊടുത്ത സൂര്യചന്ദ്രന്മാരോടുള്ള പക രാഹുകേതുക്കള്‍ക്ക് ഇന്നുമുണ്ട്. ആ പക മാറാത്തതിനുള്ള തെളിവാണ് ഇന്നും തുടരുന്ന  സൂര്യ, ചന്ദ്രഗ്രഹണങ്ങള്‍. വിഭീഷണന്‍ പാലാഴിമഥന കഥയിലെ സൂര്യചന്ദ്രര്‍ക്ക് തുല്യനായ പരമദ്രോഹിയാണെന്ന് ശുകസാരണന്മാര്‍ രാവണനെ ബോധ്യപ്പെടുത്തി. 

ശ്രീരാമസൈന്യസങ്കേതത്തിലെ വിശേഷങ്ങളും വിഭീഷണന്റെ നിലപാടും അറിഞ്ഞ രാവണന്‍, ശത്രുക്കളുടെ സന്നിവേശങ്ങളേയും ശ്രീരാമനേയും വിദൂരവിലോകനം ചെയ്യുന്നതിന് പരിവാരസമേതം ഉത്തരമഹാഗോപുരത്തിലെത്തി. 

ഈ വിവരം വാനരചാരന്മാര്‍ രാമനെ അറിയിച്ചു. രാമന്‍ തന്റെ സംഘത്തിനൊപ്പം സുവേലാചലത്തിന്റെ ഉന്നതശൃഗത്തില്‍ കയറി നിന്ന് രാവണനെ സൂക്ഷിച്ചൊന്നു വീക്ഷിച്ചു. രാമനും രാവണനും പരസ്പരം കണ്ടു. അവര്‍ തമ്മില്‍ കാണുന്നത് അതാദ്യമായിരുന്നു. രാവണന്റെ പ്രായാധിക്യത്തേയും  വീര്യത്തേയുംശ്രീരാമനും ശ്രീരാമന്റെ ദിവ്യത്വത്തെ രാവണനും മനസ്സുകൊണ്ട് പ്രണമിച്ചു. രാവണന്‍ ലക്ഷ്മണനെ നോക്കി  മനസ്സാല്‍ അഭിനന്ദിച്ചു. അതേ സമയം രാവണനെ കണ്ട ലക്ഷ്മണന്റെ കണ്ണുകള്‍ ചുവന്നു. 

രാവണന്‍ പിന്നീട് അസഹ്യഭാവത്തോടെ സുഗ്രീവനെ നോക്കി. അതു കണ്ട സുഗ്രീവന്‍ കുതിച്ചു ചാടി രാവണന്റെ തലയില്‍  കയറി ശിരസ്സിലെ മണിക്കിരീടവും മറ്റും രാമന്‍ ഇരിക്കുന്ന ദിക്കിലേക്ക് എറിഞ്ഞുകൊടുത്തു. 

 ( തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.