Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാലാഴിയുടെ ദാനമായി അമൃതകുംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 04:55 am IST
inSamskriti

പാലാഴി മഥനത്തിനിടെ ജ്യേഷ്ഠ എന്നൊരു ദുര്‍ദേവത ഉദ്ഭവിച്ചു. അമംഗളസ്ഥാനങ്ങളിരിക്കാനായി അവളെ മൂര്‍ത്തിത്രയം പറഞ്ഞയച്ചു. തുടര്‍ന്ന് ഐരാവതം, ഉച്ചൈശ്രവസ്സ്, കല്പവൃക്ഷം, ചിന്താമണി, കൗസ്തുഭം, ചന്ദ്രന്‍, അപ്‌സരസ്സുകള്‍,സ്വര്‍വാരവധുക്കള്‍, മഹാലക്ഷ്മി, താര, രുമ മുതലായ സുന്ദരതരുണീമണികള്‍ ഇങ്ങനെ പല ദിവ്യവിഭവങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ അമൃതപൂര്‍ണകുംഭവുമായി ശ്രീധന്വന്തരിയും ഉയര്‍ന്നു വന്നു. 

പക്ഷേ  അമൃതകുംഭം തട്ടിയെടുത്ത്  സൈംഹികേയന്‍ എന്ന ദൈത്യമായാവി പാതാളത്തിലേക്ക് കടന്നു. പാലാഴിയില്‍ നിന്നു ലഭിച്ച മറ്റു ദിവ്യവസ്തുക്കള്‍ പങ്കിട്ടെടുക്കുന്ന തിരക്കില്‍ ഇന്ദ്രാദികള്‍ അതു ശ്രദ്ധിച്ചില്ല. 

കാര്യം ബോധ്യമായ മഹാവിഷ്ണു മോഹിനീ വേഷം ധരിച്ച് പാതാളത്തില്‍ ചെന്നു. അസുരന്മാരെ മോഹിപ്പിച്ച് വിഡ്ഢികളാക്കി അമൃതകുംഭം കൊണ്ടു വന്ന് ദേവന്മാര്‍ക്ക് കൊടുത്തു. ദേവന്മാര്‍ അമൃത് വീതിച്ചെടുത്ത് കുടിക്കാനാരംഭിച്ചു. മായാവിയായ സൈംഹികേയന്‍ വീണ്ടും സ്വര്‍ഗത്തിലെത്തി. 

ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍, അമൃത് യാചിച്ചു വാങ്ങി, അത് കുടിക്കാനാരംഭിച്ചു. 

ദ്വാരപാലകരായി നിന്ന സൂര്യചന്ദ്രന്മാര്‍ രഹസ്യം മനസ്സിലാക്കി മഹാവിഷ്ണുവിനു സൂചന കൊടുത്തു. അദ്ദേഹം സുദര്‍ശനം കൊണ്ട് കപടബ്രാഹ്മണന്റെ കണ്ഠമറുത്തു. എങ്കിലും അസുരന്‍ കുടിച്ച അമൃതില്‍ പാതി കണ്ഠത്തിനു മുകളിലും മറ്റേപാതി കണ്ഠത്തിനു  താഴെയും തങ്ങി നിന്നു. അതു കൊണ്ട് തലയും ഉടലും വേര്‍പെട്ട് രണ്ടായി തീര്‍ന്നിട്ടും രണ്ടും സജീവമായി നിന്നു. 

അവയാണ് രാഹുകേതുക്കളായി മാറിയത്. കണഠം മുറിഞ്ഞപ്പോള്‍ കുറച്ചു രക്തവും കുറച്ച് അമൃതും നിലത്ത് രണ്ടിടത്തായി വീണു. അവ ചുവന്നുള്ളിയും വെളുത്തുള്ളിയുമായി മാറി.വേഷം മാറിയെത്തിയ രാവണനെ ഒറ്റിക്കൊടുത്ത സൂര്യചന്ദ്രന്മാരോടുള്ള പക രാഹുകേതുക്കള്‍ക്ക് ഇന്നുമുണ്ട്. ആ പക മാറാത്തതിനുള്ള തെളിവാണ് ഇന്നും തുടരുന്ന  സൂര്യ, ചന്ദ്രഗ്രഹണങ്ങള്‍. വിഭീഷണന്‍ പാലാഴിമഥന കഥയിലെ സൂര്യചന്ദ്രര്‍ക്ക് തുല്യനായ പരമദ്രോഹിയാണെന്ന് ശുകസാരണന്മാര്‍ രാവണനെ ബോധ്യപ്പെടുത്തി. 

ശ്രീരാമസൈന്യസങ്കേതത്തിലെ വിശേഷങ്ങളും വിഭീഷണന്റെ നിലപാടും അറിഞ്ഞ രാവണന്‍, ശത്രുക്കളുടെ സന്നിവേശങ്ങളേയും ശ്രീരാമനേയും വിദൂരവിലോകനം ചെയ്യുന്നതിന് പരിവാരസമേതം ഉത്തരമഹാഗോപുരത്തിലെത്തി. 

ഈ വിവരം വാനരചാരന്മാര്‍ രാമനെ അറിയിച്ചു. രാമന്‍ തന്റെ സംഘത്തിനൊപ്പം സുവേലാചലത്തിന്റെ ഉന്നതശൃഗത്തില്‍ കയറി നിന്ന് രാവണനെ സൂക്ഷിച്ചൊന്നു വീക്ഷിച്ചു. രാമനും രാവണനും പരസ്പരം കണ്ടു. അവര്‍ തമ്മില്‍ കാണുന്നത് അതാദ്യമായിരുന്നു. രാവണന്റെ പ്രായാധിക്യത്തേയും  വീര്യത്തേയുംശ്രീരാമനും ശ്രീരാമന്റെ ദിവ്യത്വത്തെ രാവണനും മനസ്സുകൊണ്ട് പ്രണമിച്ചു. രാവണന്‍ ലക്ഷ്മണനെ നോക്കി  മനസ്സാല്‍ അഭിനന്ദിച്ചു. അതേ സമയം രാവണനെ കണ്ട ലക്ഷ്മണന്റെ കണ്ണുകള്‍ ചുവന്നു. 

രാവണന്‍ പിന്നീട് അസഹ്യഭാവത്തോടെ സുഗ്രീവനെ നോക്കി. അതു കണ്ട സുഗ്രീവന്‍ കുതിച്ചു ചാടി രാവണന്റെ തലയില്‍  കയറി ശിരസ്സിലെ മണിക്കിരീടവും മറ്റും രാമന്‍ ഇരിക്കുന്ന ദിക്കിലേക്ക് എറിഞ്ഞുകൊടുത്തു. 

 ( തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.