Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമസന്നിധിയില്‍ അഭയം തേടിയ ശുകസാരണന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 04:16 am IST
in Samskriti

സുഗ്രീവസന്നിധിയിലെത്തിയ ശുകസാരണന്മാരെ വാനരന്‍ ചോദ്യങ്ങള്‍ കൊണ്ടും ഭേദ്യങ്ങള്‍ കൊണ്ടും കണക്കിനു ശിക്ഷിച്ചു. ചാരന്മാര്‍ രാമനെ വിളിച്ചു വിലപിച്ചു. ഉടനെ വാനരന്മാര്‍ ചാരന്മാരെ രാമനിര്‍ദേശമനുസരിച്ച് തൃപ്പാദസന്നിധിയിലെത്തിച്ചു. 

എന്തിനാണ് നിങ്ങള്‍ വന്നതെന്ന് രാമന്‍ ചാരന്മാരോട് അന്വേഷിച്ചു. അപ്പോഴും സത്യം പറയാന്‍ അവര്‍ തയാറായില്ല. ‘ ഞങ്ങള്‍ ലങ്കയിലെ വനവാസികളായ രണ്ടു വാനരന്മാരാണ്. അന്യനാട്ടില്‍ നിന്നും സ്വവര്‍ഗക്കാരായ ചിലര്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഞങ്ങളിവിടെയെത്തിയത്. കൂടാതെ ഞങ്ങള്‍ക്കു കിട്ടിയ ഒരു രഹസ്യവാര്‍ത്തയും ഇവിടെ അറിയിക്കാനുണ്ട്.’ എന്താണ് രഹസ്യമെന്ന് രാമന്‍ ചോദിച്ചു.

‘ ദേവാ, ലങ്കയിലെ രാജാവായ രാവണന്‍ കുടിലതയുടെ കൂടാരമാണ്. ഗൂഢതന്ത്രങ്ങളിലൂടെയാണ് രാവണന്‍ ശത്രുക്കളെ തോല്‍പ്പിക്കുന്നത്. ഇപ്പോഴും ആ കപടതന്ത്രമാണ് രാവണന്‍ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് സഹോദരനായ വിഭീഷണനെ അയച്ചിരിക്കുന്നത്. മഹാഅപകടക്കാരനാണ് വിഭീഷണന്‍’   

ഇങ്ങനെ വിഭീഷണന്‍ വഞ്ചകനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ശുകസാരണന്മാരുടെ മറുപടി നീണ്ടപ്പോള്‍, ഹനുമാന്‍ അറിയിച്ചതനുസരിച്ച് വിഭീഷണന്‍ അവിടെയെത്തി. വിഭീഷണനെ കണ്ട ചാരന്മാര്‍ ഭയന്നുവിറച്ചു. മനസ്സില്‍ എന്തോ ധ്യാനിച്ച് വിഭീഷണന്‍ ഇരുവരുടേയും തലയില്‍ ഓരോ ചവിട്ടു വെച്ചു കൊടുത്തു. പെട്ടെന്ന് അവര്‍ രാക്ഷസരൂപം പൂണ്ടു. രാക്ഷസന്മാരെ കണ്ട വാനരന്മാര്‍ ചാടി വീണ് അവരെ പിടികൂടി. വീണ്ടും അവര്‍ ഗത്യന്തരമില്ലാതെ രാമപാദങ്ങളില്‍ അഭയം തേടി. രാമന്‍ അവര്‍ക്ക് അഭയമരുളി. അവരോട് രാമന്‍ ഇങ്ങനെ പറഞ്ഞു. 

‘ നിങ്ങളെ ഞാന്‍ സ്വതന്ത്രരാക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ സേനാബലം കണ്ട ശേഷം അതെല്ലാം രാവണനെ വിശദമായി അറിയിക്കുക. എന്റെയൊരു സന്ദേശവും രാവണനെ അറിയിക്കണം. ദേവിയെ ഉടന്‍ തിരികെ ഏല്‍പ്പിക്കുക. അല്ലാത്തപക്ഷം രാക്ഷസവര്‍ഗം നിശ്ശേഷം നശിക്കും. ഇതാണ് രാവണനെ അറിയിക്കാനുള്ള സന്ദേശം. ‘ശുകസാരണന്മാര്‍ വാനരസേനകളുടെ പാളയങ്ങളെല്ലാം സൂക്ഷിച്ച് പരിശോധിച്ചു. അതിനു ശേഷം രാവണന് അരികിലെത്തി രാമന്റെ ഗാംഭീര്യവും ഔദാര്യവും വാരനസേനയുടെ ബാഹുല്യവുമെല്ലാം വിവരിച്ചു കേള്‍പ്പിച്ചു. 

രാമദാസനായി തീര്‍ന്ന വിഭീഷണന്‍ പാലാഴിമഥനകഥയിലെ സൂര്യചന്ദ്രന്മാര്‍ക്ക് തുല്യനാണെന്നു കൂടി ശുകസാരണന്മാര്‍ പറഞ്ഞപ്പോള്‍ ആ കഥയെന്തെന്നറിയാന്‍ രാവണന് ആകാംക്ഷയായി. രാവണന്‍ ആ കഥ സശ്രദ്ധം കേട്ടു. 

സംഗീതജ്ഞയായിരുന്ന ശ്രീമതിയെന്ന ഗന്ധര്‍വ സുന്ദരി, പതിവായി ലക്ഷ്മീഭജനങ്ങള്‍ പാടുമായിരുന്നു. കേശാദിപാദാന്തം, പാദാദികേശാന്തം, ദിവ്യവിശ്വമഹിമ ഇവയെല്ലാം ആ സ്തുതിഗാനങ്ങള്‍ക്ക് വിഷയമായി.  അചഞ്ചല ഭക്തിയില്‍ സംപ്രീതയായി ഭഗവതി ഒരിക്കല്‍ ശ്രീമതിക്കു മുമ്പില്‍ പ്രത്യക്ഷയായി. സര്‍വാഭരണ വിഭൂഷിതയായി, സൗന്ദര്യത്തിന്റെ നിറകുടമായാണ് ദേവി പ്രത്യക്ഷപ്പെട്ടത്. ഒരിക്കലും വാടാത്തൊരു കല്പകപുഷ്പഹാരവും അഭീഷ്ടവരപ്രാപ്തികരമായ ഒരു വിശിഷ്ടവരവും ശ്രീമതിക്ക് പാരിതോഷികമായി ദേവി നല്‍കി. 

ദേവിയുടെ അനുഗ്രഹം ലഭിച്ച ശേഷം ഭജനമാലപിച്ചിരുന്ന മണ്ഡപം വിട്ട് ശ്രീമതി സ്വന്തം നഗരിയിലേക്ക് യാത്രയായി. വഴിയില്‍ വെച്ച് ഉഗ്രതപസ്വിയായ ദുര്‍വാസാവിനെ കണ്ടു. ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശ്രീമതിയെ ദുര്‍വാസാവ് ആദരിക്കുകയും ആശംസകളറിയിക്കുകയും ചെയ്തു. അവള്‍ തനിക്കു ലഭിച്ച കുസുമഹാരം മഹര്‍ഷിക്ക് സമ്മാനിച്ച ശേഷം അവിടെ നിന്ന് യാത്രയായി. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.