Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്ത്രീ ശക്തി @ 70

ജോസ് ചന്ദനപ്പള്ളി by ജോസ് ചന്ദനപ്പള്ളി
Jun 9, 2019, 04:17 am IST
in Vicharam

കാക്കിയിലെ പെണ്‍തിളക്കത്തിന് ശോഭയേറ്റിക്കൊണ്ട് 1972-ല്‍ ഇന്ത്യയില്‍ ഒരു ചരിത്രം പിറന്നു. അതാണ്, കിരണ്‍ ബേദിയെന്ന പേരില്‍ പ്രസിദ്ധയായ കിരണ്‍ ലാല്‍ പെഷവാരിയ. ഇന്ത്യയുടെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസര്‍. പഞ്ചാബുകാരായ പ്രകാശ് ലാല്‍ പെഷവാരിയും പ്രേം ലത പെഷവാരിയും ആയിരുന്നു മാതാപിതാക്കള്‍. അന്നുവരെ പുരുഷന്മാരുടെ തോളില്‍ മാത്രം പതിഞ്ഞിരുന്ന മുദ്രയാണ് ആ ഇരുപത്തിമൂന്നുകാരി തോളിലേറ്റിയത്. അമൃതസറില്‍ 1949 ജൂണ്‍ ഒന്‍പതിനു ജനിച്ച കിരണ്‍ ഇന്നു സപ്തതിയിലെത്തുന്നു. ധീരമായ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ കിരണ്‍ ഇന്ത്യയിലെ പെണ്‍കരുത്തിന്റെ പ്രതീകമാണ്. 

ചെറുപ്പം മുതലേ കണ്ടുവളര്‍ന്നത് കായികലോകമായിരുന്നു. നല്ലൊരു ടെന്നിസ് കളിക്കാരനായിരുന്ന അച്ഛന്റെ കായികാഭ്യാസ മികവുകള്‍ അടുത്തറിഞ്ഞ കിരണും അച്ഛന്റെ വഴിയില്‍ത്തന്നെ നീങ്ങി. ഒടുവില്‍ 1971ല്‍ 22-ാം വയസ്സില്‍ ഏഷ്യന്‍ വനിതാ ടെന്നിസ് ചാമ്പ്യന്‍ വരെയായി. ജീവിത പങ്കാളിയെ കണ്ടെത്തിയതും ടെന്നിസ് കോര്‍ട്ടില്‍ നിന്നുതന്നെ. മികച്ച ടെന്നിസ് താരമായിരുന്ന ബ്രിജ് ബേദിയെ വിവാഹം കഴിച്ചതോടെ കിരണ്‍ ബേദിയായി. സിവില്‍ സര്‍വീസിലേക്കുളള രണ്ടുവര്‍ഷത്തെ പരിശീലനവും ഏറെ പ്രത്യേകതയുളളതായിരുന്നു. പരിശീലന കാലത്തെക്കുറിച്ച് കിരണ്‍ ബേദി പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഒരു സംഘം ആണ്‍കുട്ടികള്‍ക്കിടയില്‍ ഞാനൊരു പെണ്‍കുട്ടി മാത്രം. അതൊരു കടുത്ത പരീക്ഷണമായിരുന്നു. നൂറു പുരുഷന്മാരുമായി മത്സരിച്ച് ഒരു സ്ത്രീ മുന്‍നിരയിലെത്തുക. അതില്‍ ഞാന്‍ വിജയിച്ചു. സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ചരിത്രം കുറിച്ച് കിരണ്‍ 1975-ല്‍ മറ്റൊരു റെക്കോര്‍ഡിന് ഉടമയായി. ആ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡ് നയിക്കാന്‍ രാഷ്‌ട്രം തിരഞ്ഞെടുത്തത് കിരണ്‍ ബേദിയെയായിരുന്നു! രാജ്യാന്തര വനിതാ വര്‍ഷമായിരുന്ന 1975ന് ഇന്ത്യ തൊടുവിച്ച തിലകക്കുറികൂടിയായിരുന്നു കിരണിന്റെ നേതൃത്വം. പൊരിയുന്ന വെയിലത്ത് 13 കിലോമീറ്റര്‍ പരേഡ് ചെയ്യുമ്പോള്‍ കിരണ്‍ ഗര്‍ഭിണിയായിരുന്നു. 1979ല്‍ വിശിഷ്ട സേവനത്തിനും ധീരതയ്‌ക്കുമുളള പോലീസ് മെഡല്‍ കിരണിനു ലഭിച്ചതോടെ ആ ബഹുമതിക്ക് അര്‍ഹയായ ആദ്യ വനിതാ പോലീസ് ഓഫീസറുമായി.

1982ല്‍ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഡപ്യൂട്ടി കമ്മീഷണറായിരിക്കെ, ഗതാഗത നിയമലംഘകരുടെ പേടിസ്വപ്‌നമായിരുന്നു. അന്നു ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് കാലത്ത് ഗതാഗത നിയന്ത്രണച്ചുമതല കിരണിനായിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന വാഹനങ്ങളെ ക്രെയിന്‍ ഉപയോഗിച്ചു പൊക്കി മാറ്റുന്ന പരിഷ്‌ക്കാരത്തിന്റെ പേരില്‍ ക്രെയിന്‍ബേദി എന്ന പേരും കിട്ടി. ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ ഒരു കാര്‍ ഇങ്ങനെ നീക്കം ചെയ്യാനുള്ള തന്റേടം കാണിക്കുകയും ചെയ്തു. അതിനുശേഷം ജയിലുകളുടെ ഇന്‍സ്പെക്ടര്‍ ജനറലായി നിയമിക്കപ്പെട്ടു. കൈകാര്യം ചെയ്യാന്‍ ഏറ്റവും പ്രയാസമേറിയതും ഏഷ്യയിലെ ഏറ്റവും വലിയ ജയിലുമാണ് ഡല്‍ഹിയിലെ തിഹാര്‍ ജയില്‍. ഇവിടെ കിരണ്‍ബേദി അന്തേവാസികളുടെ ജീവിതസാഹ ചര്യങ്ങള്‍ ഉയര്‍ത്തുന്നതിനുവേണ്ടി ഒരു പരിഷ്‌കരണ പരമ്പര തന്നെ ഏര്‍പ്പെടുത്തി. യോഗ, ധ്യാനം, സംഗീതം, കലകള്‍ എന്നിവയെല്ലാം അതില്‍പ്പെടുന്നു. ലഹരിമരുന്നു ബ്യൂറോയില്‍ ഡപ്യൂട്ടി ഡയറക്ടറായിരിക്കെ ലഹരി പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. മയക്കുമരുന്നിന് അടിമകളായവരുടെയും പാവങ്ങളുടെയും പുരോഗതിക്കുവെണ്ടി ബേദി സ്ഥാപിച്ച രണ്ടു സംഘടനകളാണ് നവജ്യോതിയും (1988) ഇന്ത്യാ വിഷന്‍ ഫൗണ്ടേഷനും (1994). ഇക്കാലത്തുതന്നെ ഭിക്ഷാടകര്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനും അവസരമൊരുക്കി വാര്‍ത്തകളില്‍ ഇടം നേടി. 

ജയിലിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധയെത്തിക്കാന്‍ നടത്തിയ ഒട്ടേറെ സംഭാവനകളുടെ അംഗീകാരമായി 1994ല്‍ മാഗ്സെസെ പുരസ്‌കാരം അവരെത്തേടിയെത്തി. 1994ല്‍ നെഹ്റു ഫെലോഷിപ്പ് ലഭിച്ച കിരണ്‍ ബേദിക്ക് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പോരാടിയതിന് ഐക്യരാഷ്‌ട്രസഭയുടെ സെര്‍ജിസോയി ട്രോഫ് മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചു. ഐക്യരാഷ്‌ട്ര സഭയുടെ സിവിലിയന്‍ പോലീസ് ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ് അവര്‍. ഏഷ്യയില്‍നിന്നുള്ള ഒരു പോലീസ് ഓഫീസര്‍ക്ക് ആദ്യമായാണ് ആ അവാര്‍ഡ് ലഭിച്ചത്.  ടൈംസ് ഓഫ് ഇന്ത്യ, നവഭാരത് ടൈംസ് എന്നീ പത്രങ്ങളില്‍ കിരണ്‍ ബേദി ദ്വൈവാര പംക്തി കൈകാര്യം ചെയ്തു. ഭൂതകാലങ്ങളില്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ വിവിധ വ്യക്തികള്‍ അയവിറക്കുന്നതാണ് പംക്തിയുടെ ഉള്ളടക്കം. ഈ പാഠങ്ങളിലൂടെ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിരണ്‍ ഈ പംക്തി തുടങ്ങിയത്. യഥാര്‍ത്ഥ ജീവിതമുള്‍ക്കൊള്ളുന്ന 37 ജീവിതകഥകളടങ്ങിയ ലേഖനങ്ങള്‍  യൂബിഎസ് പബ്ലിഷേഴ്സാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. തിഹാര്‍ ജയിലില്‍ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കിരണ്‍ ഒരു പുസ്തകം പുറത്തിറക്കി. സ്ത്രീകള്‍ പുരുഷന്മാരോടു സമത്വത്തിനായി മത്സരിക്കാതെ, സ്വന്തമായി സ്വത്വം നേടിയെടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായക്കാരിയാണ്, എക്കാലത്തും കിരണ്‍. വിരമിച്ച ശേഷവും പൊതുസേവനത്തിന്റെ പാത ഉപേക്ഷിച്ചില്ല. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ മുന്നേറ്റത്തിലും കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയിലും സജീവമായി. പിന്നീടു ബിജെപിയില്‍ എത്തി. പോണ്ടിച്ചേരി ലഫ്. ഗവര്‍ണറുമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

പുതിയ വാര്‍ത്തകള്‍

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.