Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിസ്സാരമായി ഒന്നുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 03:30 am IST
in Samskriti

മക്കളേ, 

ഈ ലോകത്തില്‍ നിസ്സാരമായി ഒന്നുമില്ല. എല്ലാറ്റിനും അതാതിന്റെ സ്ഥാനത്ത് പ്രാധാന്യമുണ്ട്. ഈ സത്യം തിരിച്ചറിയാതെ ചിലതിനൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുന്നതാണ് ജീവിതത്തിലെ പല പരാജയങ്ങള്‍ക്കും കാരണം. 

ഒരു കൊച്ചു സ്‌ക്രൂ ഇളകിയിരുന്നാല്‍ വിമാനം തകരാറിലാകാനും, യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാനും അതു കാരണമാകാം. ഒരു പക്ഷി വന്ന് വിമാനത്തിലിടിച്ചാല്‍, വിമാനം തകരുവാന്‍ ആ ആഘാതം മതിയാകും. അതുകൊണ്ട് ഒന്നിനെയും നിസ്സാരമായി കരുതാനാവില്ല. 

‘സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കാന്‍ നമ്മള്‍ വഴി  ഉണ്ടാക്കരുത്’ എന്ന് പറയും. ചെറിയ കാര്യങ്ങളിലുള്ള അശ്രദ്ധയാണ് വലിയ നാശം വിതയ്‌ക്കുന്നത്. വള്ളത്തിലുള്ള ചെറിയൊരു ദ്വാരം ഉടന്‍ അടച്ചില്ലെങ്കില്‍ ഉണ്ടാവുന്ന വലിയ അപകടം ഇതിനു ഉദാഹരണമാണ്. ചെറുതാണെന്ന കാരണംകൊണ്ട് പ്രശ്‌നങ്ങളെ നിസ്സാരമായി കാണാതെ വേണ്ടപോലെ ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയും. 

ചെറിയ കാര്യങ്ങളില്‍പോലും കാട്ടുന്ന ശ്രദ്ധയും ക്ഷമയുമാണു നമ്മളെ വലിയ വിജയങ്ങളിലേയ്‌ക്കു നയിക്കുന്നത്. ചെറുതില്‍നിന്നാണു വലുതു നേടുന്നത്. 

ഒരിടത്തു് ഒരു ഡോക്ടറുണ്ടായിരുന്നു. പ്രായംകൊണ്ടും അനുഭവംകൊണ്ടും പക്വതയാര്‍ജ്ജിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു ദിവസം അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു വെപ്രാളത്തോടെ പറഞ്ഞു, ”സര്‍! ഒരു രോഗിയെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. അയാള്‍ എങ്ങനെയോ ഒരു ചെറിയ പന്തു വിഴുങ്ങി. അതു തൊണ്ടയില്‍ കുടുങ്ങിയിരിക്കുകയാണ്. രോഗി ശ്വാസംമുട്ടി മരിക്കാറായി. എന്തുചെയ്യണമെന്ന് എനിക്കൊരു എത്തുംപിടിയും കിട്ടുന്നില്ല. എന്തെങ്കിലും ഒരു മാര്‍ഗ്ഗം വേഗം പറഞ്ഞുതരൂ!” മുതിര്‍ന്ന ഡോക്ടര്‍ അല്പസമയം നിശ്ശബ്ദനായിരുന്നു. എന്നിട്ടു പറഞ്ഞു, ”ഒരു കാര്യംചെയ്യൂ. ഒരു തൂവലെടുത്ത് അയാളെ നന്നായിട്ടൊന്ന് ഇക്കിളിപ്പെടുത്തൂ.” അല്പം കഴിഞ്ഞ് ജൂനിയര്‍ ഡോക്ടര്‍ വീണ്ടും വിളിച്ചു. അയാള്‍ സന്തോഷത്തോടെ പറഞ്ഞു, ”സര്‍, ഇക്കിളിപ്പെടുത്തിയപ്പോള്‍ രോഗി പൊട്ടിച്ചിരിച്ചു. അതോടെ പന്തു പുറത്തുവരുകയും ചെയ്തു.

അത്ഭുതമായിരിക്കുന്നു! ഈ വിദ്യ അങ്ങ് എവിടെനിന്നാണു പഠിച്ചത്?” മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു, ”രോഗിയുടെ അവസ്ഥ കേട്ടപ്പോള്‍ അന്നേരം എനിക്കു ഒരു ഉപായം തോന്നി. എന്തുചെയ്യണമെന്ന് അറിയാത്ത അവസരങ്ങളില്‍ യുക്തമായ എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ രീതി.” ചെറുതും നിസ്സാരവും എന്നു തോന്നുന്ന തൂവല്‍ കൊണ്ടു് ഒരാളെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞതുപോലെ നമുക്കും ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളില്‍ കാണിക്കുന്ന ശ്രദ്ധയും വിവേകവുമാണു ഒടുവില്‍ നമ്മളെ ഈശ്വരനിലേക്ക് എത്തിക്കുന്നത്. കാരണം നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും  അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നവരില്‍ ശ്രദ്ധയും വിവേകവും ഏകാഗ്രതയും വളരും.   ബാഹ്യമായ പ്രവര്‍ത്തികളില്‍ കാട്ടുന്ന ശ്രദ്ധ ആന്തരികമായ ശ്രദ്ധയിലേക്കു നയിക്കും. ആദ്ധ്യാത്മികത്തിലും ലോകജീവിതത്തിലും വിജയം നേടുവാന്‍ ഇതാവശ്യമാണ്. 

നമ്മള്‍ നമ്മുടെ സാധനങ്ങള്‍ അശ്രദ്ധയായി എവിടെയെങ്കിലും ഇട്ടാല്‍ ആവശ്യക്കാര്‍ അത് മോഷ്ടിച്ചുകൊണ്ടുപോകും. അപ്പോള്‍ സാധനം നഷ്ടപ്പെടാന്‍ ഇടയാക്കിയ തെറ്റും മോഷ്ടിക്കാന്‍ അവസരം ഉണ്ടാക്കിയ തെറ്റും നമ്മുടേതാണ്. മറ്റുള്ളവരെ പറഞ്ഞിട്ടു കാര്യമില്ല. നിറയെ ആളുകളുള്ള  വള്ളത്തില്‍ കായല്‍ കടക്കുന്നതുപോലെയാണ് ആത്മീയ യാത്ര. വള്ളം അല്‍പമൊന്നു ചരിഞ്ഞാല്‍ മതി അതില്‍ വെള്ളം കയറും. അതിനാല്‍ വള്ളം അക്കരെ എത്തുന്ന നിമിഷം വരെ എല്ലാവരും ശ്വാസം അടക്കിയിരിക്കണം. അത്ര ജാഗ്രതയില്ലെങ്കില്‍ ഏതു നിമിഷവും മുങ്ങാം. അതുപോലെ സംസാരസാഗരത്തിന്റെ മറുകര എത്തുന്നതുവരെ, അതായത് പൂര്‍ണ്ണത പ്രാപിക്കുന്നതുവരെ സാധകന്‍ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വെക്കണം. വിവേകവും വൈരാഗ്യവും ശ്രദ്ധയും ഒരു നിമിഷംപോലും കൈവെടിയരുത്. ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഭയക്കേണ്ട ആവശ്യമില്ല.                                                                               

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.