Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനരസേനയെ വാഴ്‌ത്തി വിഭീഷണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 09:15 am IST
in Samskriti

ധര്‍മബോധമില്ലാതെ അനീതികള്‍ മാത്രം ചെയ്തുകൂട്ടുന്നവനാണ് രാവണന്‍. എന്നിട്ടും രാവണനോടുള്ള സ്‌നേഹം വിഭീഷണന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു. അത് ശ്രീരാമദേവനു മനസ്സിലായി. ‘നിന്റെ ജ്യേഷ്ഠനോട് നിനക്കുള്ള സ്‌നേഹം വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഉചിതമായ പ്രതിവിധിയൊന്നും കണ്ടില്ലെങ്കില്‍ യുദ്ധം അനിവാര്യമാണ്. പക്ഷേ ലങ്കയുടെ സ്ഥിതി നീ വിവരിച്ചതു പോലെയാണെങ്കില്‍ നമുക്ക്  വിജയം അസാധ്യമാകും. സൈന്യവും ആയുധങ്ങളുമെല്ലാം നമുക്ക് പരിമിതമാണ്. ഈ മഹാസമുദ്രം ചാടിക്കടന്ന് കോട്ടകളും ഗോപുരങ്ങളും കിടങ്ങുകളുമെല്ലാം അതിലംഘിക്കുക ദുഷ്‌ക്കരമാണ്.’ ശ്രീരാമന്‍ വിഭീഷണനോട് പറഞ്ഞു. 

എന്നാല്‍ രാമന്റെ നാരായണാസ്ത്രം ഒന്നുമാത്രം മതി മൂന്നു ലോകങ്ങളേയും തകര്‍ക്കാന്‍ എന്നായിരുന്നു വിഭീഷണന്റെ മറുപടി. രാമലക്ഷ്മണന്മാരുടെ ദിവ്യശക്തികള്‍ക്കു മുന്നില്‍ രാവണനും ലങ്കയും ഒന്നുമല്ലെന്നായിരുന്നു വിഭീഷണന്‍ വിലയിരുത്തിയത്.

‘അങ്ങയുടെ ദിവ്യമായ നാരായണാസ്ത്രത്തിന് പകരം വെയ്‌ക്കാന്‍ എന്താണുള്ളത്?  ലക്ഷ്മണകുമാരന്റെ വീരപരാക്രമങ്ങളില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ലങ്ക വെന്തു വെണ്ണീറാകും. സുഗ്രീവനാകട്ടെ  ഏതു രാക്ഷസപ്പടയേയും സംഹരിക്കാനുള്ള ശക്തിയുണ്ട്. പാലാഴിയില്‍ താണുപോയ മന്ഥരപര്‍വതം മഹാവിഷ്ണു ഉയര്‍ത്തിയപ്പോള്‍ വീണ്ടുമത് താഴാതെ ക്രമത്തിന് സൂക്ഷിച്ചത് സുഗ്രീവനായിരുന്നു. ഈ കൂനിക്കൂടിയിരിക്കുന്ന ഹനുമാന്‍ അല്പസമയത്തിനുള്ളില്‍ കാണിച്ചു കൂട്ടിയ പരാക്രമങ്ങളെന്തൊക്കെയായിരുന്നു.

അങ്ങേയറ്റം സുരക്ഷിതമായ ലങ്കയില്‍ കടന്ന് ബലശാലികളായ രാക്ഷസരെ ഓടിച്ച് രാജകീയോദ്യാനം പാടേ തകര്‍ത്തു. നിശാചര സൈന്യത്തെ പാടേ നിഗ്രഹിച്ചു. ഇന്ദ്രജിത്തിന്റെ സൈന്യത്തെയും നശിപ്പിച്ചു. വാലില്‍ ചുറ്റിയ തുണിയിലെ തീപടര്‍ത്തി ലങ്ക മുഴുവനും ചാമ്പലാക്കി. തീയില്‍ അകപ്പെട്ട് ലക്ഷക്കണക്കിന് രാക്ഷസരും രാക്ഷസികളും ചത്തൊടുങ്ങി. ലങ്കാ വാസികളില്‍ മൂന്നിലൊന്നു മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ഇത്രയൊക്കെയായിട്ടും ഹനുമാന്റെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും രാക്ഷസര്‍ക്ക് കഴിഞ്ഞില്ല. 

ഹനുമാന്‍ ഒറ്റയ്‌ക്ക് ഇതെല്ലാം ചെയ്‌തെങ്കില്‍ അങ്ങയുടെ സാന്നിധ്യത്തില്‍ ഈ വാനരസൈന്യം അങ്ങു ചെന്നാലുള്ള അവസ്ഥയെന്തായിരിക്കും.’ രാമന്  പ്രചോദനമെന്നോണം വിഭീഷണന്‍ പറഞ്ഞതു കേട്ട് വാനരന്മാരെല്ലാം ശബ്ദമടക്കിയിരുന്നു. എല്ലാവരുടേയും ശ്രദ്ധ ഹനുമാനിലായിരുന്നു. സുഗ്രീവന്‍ അഭിമാനത്തോടെയും അനുമോദനത്തോടെയും ഹനുമാനെ നോക്കി. ഹനുമാന്‍ ഇതൊന്നുമറിയാത്ത ഭാവത്തില്‍ വീണ്ടും കുനിഞ്ഞിരിപ്പായി. ശ്രീരാമനും അത്ഭുതത്തോടെ അതെല്ലാം കേട്ട് ഇരിക്കുകയായിരുന്നു.

‘വിഭീഷണാ, ഇതൊന്നും ഹനുമാന്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല. ഇത് മഹാവിജയമാണ്. ‘  ഇക്കാര്യളൊന്നും ഹനുമാന്‍ അറിയിച്ചില്ലെന്നതു രാമന്‍ പറഞ്ഞതു കേട്ട് വിഭീഷണനും അത്ഭുതമായി. 

‘ഇത് വിചിത്രമായിരിക്കുന്നു. ലങ്കയില്‍ വെച്ച്  ഞാന്‍ കണ്ട വീരശ്രീ ഹനുമാനല്ല ഇത്. അവിടെ വിജശ്രീ ഹനുമാനായിരുന്ന ഹനുമാന്‍ ഇവിടെ വിനയശ്രീ ഹനുമാനായി കൂനിക്കൂടിയിരിപ്പാണ്. ഹനുമാന്‍ തകര്‍ത്ത കോട്ടമതിലുകളും കിടങ്ങുകളും ഉദ്യാനങ്ങളുമുള്‍പ്പെടെ ലങ്കാ നഗരി മയന്റെ മേല്‍നോട്ടത്തില്‍ പുതുക്കി പണിയുകയാണിപ്പോള്‍.’ വിഭീഷണന്‍ ഹനുമാന്റെ വീരകൃത്യങ്ങളില്‍ വീണ്ടും വാചാലനായി

( തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.