Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: സിപിഎമ്മിന് ആശങ്ക

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 21, 2019, 07:30 am IST
inKerala

തിരുവനന്തപുരം: എക്‌സിറ്റ്‌പോള്‍ പുറത്തുവന്നതോടെ സിപിഎമ്മിന് ആശങ്ക. എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ സിപിഎമ്മില്‍ പൊട്ടിത്തെറി തുടങ്ങി.

ശബരിമല മുഖ്യവിഷയമല്ലെന്ന് തെരഞ്ഞെടുപ്പില്‍ അങ്ങോളമിങ്ങോളം പ്രസംഗിച്ചു നടന്ന നേതാക്കളുടെയും മന്ത്രിമാരുടെയും നിലപാടുകള്‍ ഫലപ്രവചനങ്ങള്‍ വന്നതോടെ മാറിത്തുടങ്ങി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം വന്ന് മണിക്കൂറുകള്‍ക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നായിരുന്നു മുഖ്യന്റെ പ്രതികരണം.

സാധാരണ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ഏതാണ്ട് കൃത്യമായ കണക്കുകള്‍ നിരത്തുമായിരുന്നു. എന്നാല്‍, കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം പിണറായി സര്‍ക്കാരിനെ പരോക്ഷമായി പ്രതികൂട്ടില്‍ നിര്‍ത്തുന്നതായി.

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ചോദ്യത്തിന് 18 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്ന മുനവച്ച മറുപടിയാണ് നല്‍കിയത്. പരാജയം മുന്‍കൂട്ടി കണ്ടാണ് കോടിയേരിയുടെ പ്രതികരണമെന്നാണ് വെളിവാകുന്നത്. പരാജയം പാര്‍ട്ടിയുടെ കുഴപ്പം കൊണ്ടല്ല ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സ്ഥാപിക്കുന്നതു കൂടിയാണ് കോടിയേരിയുടെ മറുപടി. എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും മാത്രമാണ് മത്സരിച്ചത്. മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയില്ല. തെരഞ്ഞെടുപ്പില്‍ ഇവര്‍ കാഴ്ചക്കാരായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോടിയേരിയുടെ പ്രതികരണം.

വടകരയിലെ ഫലം സിപിഎമ്മിന് അനുകൂലമല്ലെങ്കില്‍ നേതാക്കാള്‍ ഏറെ വിയര്‍ക്കേണ്ടിവരും. മുഖ്യമന്ത്രിക്ക് തലവേദനയുണ്ടാക്കുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ ഒരു ഉപാധി ആയിരുന്നു പി. ജയരാജന്റെ വടകരയിലെ സീറ്റ്. ജയരാജന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ തന്നെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം.വി. ജയരാജനെ നിയമിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പോലും തിരുമാനിക്കുന്നതിന് മുമ്പാണ് എം.വി. ജയരാജന്‍ സെക്രട്ടറിയായത്.

ഫലം വരുമ്പോള്‍ ഏറെ ചര്‍ച്ചചെയ്യുന്നതാകും സിപിഐയുടെ പതനം. കേരളത്തിലെന്നല്ല ഇന്ത്യയില്‍ ഒരിടത്തും എക്‌സിറ്റ് പോള്‍ ഫലപ്രവചനങ്ങളില്‍ സിപിഐയ്‌ക്ക് സീറ്റില്ല. കഴിഞ്ഞ തവണ തൃശൂരില്‍ ജയിച്ച സി.എന്‍. ജയദേവന്‍ മാത്രമായിരുന്നു സിപിഐയിലെ ലോക്‌സഭയിലെ സാന്നിധ്യം.   സിപിഐയെ സിപിഎം കാലുവാരുന്നതായി തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തോല്‍വി മണത്ത സി. ദിവാകരന്‍ എംഎല്‍എ വിഎസിനെ കുത്തി നോവിച്ച് രംഗത്തെത്തി. വിഎസിന്റെ കാലത്ത് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ മന്ത്രി തോമസ് ഐസക്ക് തടഞ്ഞ് വച്ചെന്നായിരുന്നു ദിവാകരന്റെ ആരോപണം. ദിവാകരന്‍ മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് വിഎസ് മറുപടിയും നല്‍കി.

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സിപിഎം പരാജയപ്പെട്ടെന്ന് എക്‌സിറ്റ്‌പോള്‍ വന്നപ്പോള്‍ സി. ദിവാകരന്‍ പ്രതികരിച്ചു. എക്‌സിറ്റ്‌പോള്‍ ഫലത്തിലെ പോര്‍വിളി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സിപിഎമ്മിലും മുന്നണിയിലും പരസ്പരം ഏറ്റുമുട്ടലുണ്ടാകുന്ന അവസ്ഥയിലെത്തും.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.