Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആത്മനിന്ദ

ഉണ്ണി വാരിയത്ത് by ഉണ്ണി വാരിയത്ത്
May 19, 2019, 03:46 am IST
in Varadyam

ഇനിയില്ല സ്വപ്‌നങ്ങള്‍. മോഹങ്ങളുമില്ല. ഭാവിയോ തീരെയില്ല. ഉള്ളതോ ഒന്നിനും കൊള്ളാത്ത ഒരു ജീവിതം, ഉള്ളുപൊള്ളിയ ജീവിതം, അതിലെ തീരാത്ത ദുഖം ആര്‍ക്കു തീറെഴുതിക്കൊടുക്കാനാണ്!

തന്റെ ദുഃഖം തന്നോടുകൂടെ.

ഓര്‍മ്മകള്‍ ഓടിക്കൂടുന്നു…

നാനാഭാഗത്തുനിന്നും താക്കീതുകള്‍-

”നാടകക്കാരിയെ വിശ്വസിക്കരുത്”

പുച്ഛം കലര്‍ന്ന പരിഹാസങ്ങള്‍-

”അവളില്‍ നീ എന്തു മേന്മയാണ് കണ്ടത്?”

പരിഭവത്തില്‍ ചാലിച്ച ഉപദേശങ്ങള്‍-

”മുറപ്പെണ്ണു കാത്തിരിക്കെ മറ്റൊരു പെണ്ണിന്റെ പിറകെ പോകുന്നത് മുറയല്ല”

പക്ഷേ, ഒരു വാക്കിനും തന്നെ പിന്തിരിപ്പിക്കാനായില്ല. ദുഃഖിക്കാന്‍ വിധിക്കപ്പെട്ടതുകൊണ്ടാവാം.

മനസ്സും ബുദ്ധിയും തെറ്റായ ദിശയിലായിപ്പോയി. അറിയാതെ, ശ്രദ്ധിക്കാതെ, മുന്നേറി നാശഗര്‍ത്തത്തില്‍ പതിക്കുകയായിരുന്നു. നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ.

അനുരാഗം സൃഷ്ടിച്ച ആന്ധ്യവും ബുദ്ധിമാന്ദ്യവും തന്നെ ബാധിച്ചിരുന്നു. ഇല്ലെങ്കില്‍, വെറുമൊരു രംഗദീപമായ നാടകനടിയെ ഗൃഹദീപമാക്കാന്‍ മോഹിക്കുമായിരുന്നില്ല.

വിശുദ്ധി വിളിച്ചോതുന്ന ഒരു സന്ധ്യാദീപം വര്‍ഷങ്ങളായി അവകാശപ്പെട്ടതായിരിക്കെ, വഴിവിളക്കന്വേഷിച്ചുപോയ വിഡ്ഢിയാണല്ലോ താന്‍. ചായവും ചമയവുമണിഞ്ഞ ഒരു മായക്കാരിയുടെ മിഴിയിണയില്‍, മൊഴിയമൃതില്‍, മെയ്യഴകില്‍, മയങ്ങിയ ഭോഷനായിപ്പോയി. സ്വന്തവും ബന്ധവും സ്വത്തും ജീവനും അവള്‍ക്കുവേണ്ടി ത്യജിക്കാന്‍ തയ്യാറായ തലതിരിഞ്ഞവനായിപ്പോയി.

തന്റെ ഉറച്ച തീരുമാനമറിഞ്ഞപ്പോള്‍, കാര്‍മേഘങ്ങളാല്‍ നീലവാനത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നതുപോലെ മനസ്സിലെ നൈരാശ്യം നെടുവീര്‍പ്പായുയര്‍ന്ന് ധൂമമായ് പടര്‍ന്ന് മുറപ്പെണ്ണിന്റെ മുഖം ഇരുണ്ടുപോയിരിക്കാം. കണ്ണീര്‍ തിങ്ങിവിങ്ങി കപോലതടങ്ങളിലൂടെ നിര്‍വിഘ്‌നം വീണിരിക്കാം. മോഹഭംഗത്തിലേക്ക് മൂക്കുകുത്തി വീണ് അംഗഭംഗം സംഭവിച്ച ജീവച്ഛവമായി അവള്‍ മാറിയിരിക്കാം. അക്കാലത്ത് അവള്‍ എത്രമാത്രം ദുഃഖിച്ചിരിക്കാമോ അതിലുപരിയായ ദുഃഖം ഇന്ന് താന്‍ അനുഭവിക്കുന്നുണ്ട്.

ആത്മനിന്ദയാല്‍ മനസ്സു പുളയുകയാണ്. ഒരു പാവം നാടന്‍ പെണ്ണ് കാത്തിരിക്കെ ഒരു നാടകപ്പെണ്ണിന്റെ പിറകെ വാലാട്ടിനടക്കുകയായിരുന്ന വിവര ദോഷിയായ തനിക്ക് മാപ്പു ചോദിക്കാന്‍ പോലും അര്‍ഹതയില്ല.

സ്വാര്‍ത്ഥ തല്‍പരനായ തനിക്കുവേണ്ടി കാത്തിരിക്കുന്നത്. അര്‍ത്ഥശൂന്യതയാണെന്ന് മുറപ്പെണ്ണിനെ പറഞ്ഞു മനസ്സിലാക്കി വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം മറ്റൊരാള്‍ക്കു വിവാഹം ചെയ്തുകൊടുത്തു. അവള്‍ തന്നെ ശപിച്ചു കാണും. അതുകൊണ്ടായിരിക്കാം തന്നെ നാടകക്കാരി തഴഞ്ഞത്.

മൃഗമാകാതിരിക്കാന്‍ തനിക്ക് ഭഗീരഥ പ്രയത്‌നം വേണ്ടിവന്നു.

അങ്ങനെ, ഒരു നാടകം അവസാനിച്ചു. അവശേഷിച്ചത് ശൂന്യമായ അമ്പലപ്പറമ്പുപോലെ എന്റെ ജീവിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.