Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമ്മനം സഹായിച്ചു; മയക്കുമരുന്നു മാഫിയ ചതിച്ച മകന് നീതിതേടി ഉഷാകുമാരി ഖത്തറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 04:00 am IST
in Kerala

ദോഹ: മയക്കുമരുന്നു കടത്തുസംഘത്തിന്റെ ചതിയില്‍പ്പെട്ട് ജയിലിലായ ഏകമകനു നിയമസഹായം ഉറപ്പാക്കാന്‍ നാട്ടിലെ വീടു പണയപ്പെടുത്തി അമ്മ ഖത്തറില്‍. അങ്കമാലി വട്ടേക്കാട്ട് മൂക്കന്നൂര്‍ കാരോട്ട് ഹൗസില്‍ ഉഷാകുമാരിയാണ് മകന്‍ ആഷിക് ആഷ്ലി(23)യുടെ മോചനശ്രമങ്ങള്‍ക്കായി കുമ്മനം രാജശേഖരന്റെ സഹായത്തോടെ ദോഹയിലെത്തിയത്.

ഖത്തറിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ(ഒഎഫ്‌ഐ) പ്രവര്‍ത്തകരുടെ സഹായത്തോടെ  ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ രാജകുടുംബാംഗമായ അഭിഭാഷകയെ കണ്ട് മകന്റെ കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉഷാകുമാരി പൂര്‍ത്തിയാക്കി. കുമ്മനം നല്‍കിയ കത്തുമായി  ഖത്തറിലെത്തിയ ഉഷാകുമാരിക്ക് ഖത്തര്‍ രാജകുടുംബാംഗമായ അഭിഭാഷകയെ കാണാനും വക്കാലത്ത് ഏല്‍പ്പിക്കാനും എല്ലാ സഹായവും നല്‍കിയത് ഒഎഫ്‌ഐ പ്രസിഡന്റ് കെ.ആര്‍.ജി. പിള്ളയും ഗോവിന്ദുമാണ്.

ഖത്തറിലെ ഒരു കമ്പനിയില്‍ സെയില്‍സ് എക്‌സിക്യുട്ടിവ് വിസയില്‍ 2018 മാര്‍ച്ച് 15നാണ് ആഷിക് ഖത്തറിലെത്തുന്നത്. ദോഹ വിമാനത്താവളത്തിലെ സ്‌ക്രീനിങ്ങില്‍ ആഷിക്കിന്റെ ബാഗിലെ രഹസ്യഅറയില്‍ മൂന്നു കിലോ  മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി.

മൂന്നാം ദിവസം ഖത്തര്‍ പൊലീസ് തന്നെയാണ് ആഷിക്കിനെക്കൊണ്ട് ഉഷാകുമാരിയെ വിളിപ്പിച്ച് മയക്കുമരുന്നു മാഫിയ തന്നെ ചതിച്ചതും ഖത്തറില്‍ അറസ്റ്റിലാണെന്ന വിവരം അറിയിച്ചത്. അന്നു മുതല്‍ തുടങ്ങിയതാണ് നിരപരാധിത്വം തെളിയിച്ച് മകനെ രക്ഷപ്പെടുത്താനുള്ള ഈ അമ്മയുടെ ശ്രമങ്ങള്‍.

ബാംഗ്ലൂരില്‍ പരിചയപ്പെട്ട കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ജയേഷാണ് ആഷിക്കിന് ഖത്തറില്‍ വിസ ശരിയാക്കിക്കൊടുത്തത്. ഒരു ലക്ഷം രൂപയാണ് വിസയ്‌ക്ക് ജയേഷ് ഈടാക്കിയത്. ഖത്തറിലേക്കുള്ള യാത്രയുടെ തലേന്ന് വീട്ടിലെത്തിയ ജയേഷ്, വസ്ത്രങ്ങളും മറ്റും വയ്‌ക്കാനുള്ള പെട്ടി കുറഞ്ഞവിലയില്‍ വാങ്ങാമെന്നറിയിച്ച് ആഷിക്കിനെയും കൂട്ടി ഒരു വീട്ടില്‍പോയി. ബാഗ് നിര്‍മിക്കുന്ന വീടെന്നു തോന്നുന്ന വിധത്തില്‍ ഒട്ടേറെ ബാഗുകള്‍ അടുക്കിയിരുന്ന ആ വീട്ടില്‍ ഒരു ഉമ്മ മാത്രമാണ് ഇവര്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നത്. ഉള്ളിലെ മുറിയില്‍ ടാര്‍പോളിന്‍കൊണ്ടു മൂടിയിട്ടിരുന്ന ബാഗ് ജയേഷാണ് സെലക്ട് ചെയ്ത് ആഷിക്കിനു നല്‍കിയത്. ആ ബാഗാണ് ഈ അമ്മയുടെ ജീവിതം ദുരിതമാക്കുകയും മകനെ  ഖത്തറില്‍ ജയിലിലാക്കുകയും ചെയ്തത്. 

മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഉഷാകുമാരി നാട്ടില്‍ പോലീസിനു പരാതി നല്‍കി. ബാഗ് നല്‍കിയ വീട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ലോക്കല്‍ പോലീസ് വീട്ടിലുണ്ടായിരുന്ന ജയേഷിന്റെ ബാഗുകള്‍ മാത്രമാണ് പരിശോധിച്ചത്. ഒടുവില്‍ ജയേഷ് ഒഴികെ നാലുപേര്‍ പോലീസിന്റെ പിടിയിലായി. 90 ദിവസം ജയിലില്‍ കിടന്ന ഇവര്‍ ജാമ്യം നേടി ഇപ്പോള്‍ നാട്ടില്‍ വിലസുന്നു.  

ആഷിക് ജനിക്കുംമുമ്പേ അച്ഛന്‍  ആഷ്ലി മരിച്ചിരുന്നു. ജനനം മുതല്‍ മകന് അമ്മയും അമ്മയ്‌ക്കു മകനുമായിരുന്നു ലോകം. മകന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ശശി തരൂര്‍ എംപി വരെയുള്ളവര്‍ക്ക് നിവേദനമയച്ചു. ഖത്തര്‍ അധികൃതര്‍ക്കും മകന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇ-മെയിലുകള്‍ അയച്ചു. ഒന്നിലും പരിഹാരമാകാതെ വന്നപ്പോഴാണ് കുമ്മനം രാജശേഖരന്റെ സഹായം തേടിയത്. പക്ഷാഘാതം വന്ന് ശരീരം തളര്‍ന്നു കിടപ്പിലായ തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മകനെകൂട്ടി ഖത്തറില്‍ നിന്നു മടങ്ങാന്‍ സാധിക്കണേ എന്ന പ്രാര്‍ഥനയിലാണ് ഉഷാകുമാരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.