Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മകളിലെ യതി

ആര്‍. സുരേഷ് by ആര്‍. സുരേഷ്
May 12, 2019, 05:41 am IST
in Varadyam

ഗുരു നിത്യചൈതന്യ യതി എന്ന ജ്ഞാനസൂര്യന്‍ ഓര്‍മ്മയായിട്ട്  രണ്ട് ദശാബ്ദങ്ങള്‍ പൂര്‍ത്തിയാകുന്നു. അറിവിന്റെ സൂക്ഷ്മതലങ്ങള്‍ തേടിയുളള സമര്‍പ്പിത ജീവിതമായിരുന്നു ഗുരു നിത്യയുടേത്. എല്ലാ ജീവിത വ്യവഹാരങ്ങളെയും ആത്മീയ ദര്‍ശനങ്ങളും ശാസ്ത്ര യുക്തിയുംകൊണ്ട് അപഗ്രഥിക്കുകയും അറിവിനെ സാന്ദ്രമാക്കുകയും ചെയ്ത നിത്യചൈതന്യയതി ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടര്‍ന്ന ശിഷ്യ പരമ്പരയില്‍ വേറിട്ടു നില്‍ക്കുന്നു. 

തിരയുമ്പോള്‍ അറിയുന്നതാണ് അറിവ്. അത് അറിയപ്പെടുന്നു. അനേ്വഷിക്കുന്നതും അറിയപ്പെടുന്നതും അറിവ് ആയതിനാല്‍ അറിവില്ലാത്തതായി യാതൊന്നുമില്ലെന്ന് അറിവിനെകുറിച്ച് ശ്രീനാരായണ ഗുരു പറഞ്ഞു തുടങ്ങുമ്പോള്‍ അറിവിന്റെ ദിവ്യരഹസ്യങ്ങള്‍, സങ്കീര്‍ണ്ണതകള്‍ ഇതള്‍ വിടരുന്നു. അറിവിനെ സാക്ഷാത്കരിക്കാന്‍ സമര്‍പ്പിത ജീവിതം നയിച്ച ഗുരുപരമ്പരയിലെ സൂര്യ തേജസ്സായിരുന്നു നിത്യ ചൈതന്യ യതി. 

ഒരു ജന്മാന്തര നിയോഗം പോലെ അറിവിന്റെ സൂക്ഷ്മ തലങ്ങള്‍ തേടിയുളള തീര്‍ത്ഥ യാത്രയായിരുന്നു ഗുരു നിത്യയുടെ ഭൂലോക ജീവിതം. ഒരു ഭക്തന്റെ ഓരോ തീര്‍ത്ഥയാത്രയും അയാളെ കരുണയിലേക്ക്, സമഭാവനയിലേക്ക്, സര്‍വ്വ ചരാചര പ്രേമത്തിലേക്ക് അടുപ്പിക്കും. അതുപോലെ ഗുരു നിത്യയും അറിഞ്ഞതെല്ലാം രാഗവും താളവും ശ്രുതിയും ലയവും ചേര്‍ന്ന ഭാഷയില്‍ സംസാരിച്ചും എഴുതിയും മനുഷ്യ ജീവിതം ഒരു സൗമ്യ സംഗീതമാക്കാന്‍ യത്‌നിച്ചു. മാനവികതയുടെ മഹാ ഗുരുവായി യതി എക്കാലവും ഓര്‍മിക്കപ്പെടും.

ആധുനിക കാലത്തിന്റെ എല്ലാവിധ ജ്ഞാനസ്വരുപങ്ങളെയും  സ്വാംശീകരിക്കുകയും ആ അറിവുകളുടെ പ്രസരണം സൗമ്യവും ദീപ്തവും ശാന്തവുമായി നിര്‍വ്വഹിക്കുകയും ചെയ്തു എന്നതത്രേ അദ്ദേഹത്തെ ധൈഷണികരംഗത്ത് ഏറെ സ്വീകാര്യനാക്കുന്നത്. രാഷ്‌ട്രീയം, സമൂഹം, സംസ്‌കാരം, വിദ്യാഭ്യാസം, കുടുംബം എന്നുവേണ്ട, സ്ഥാപനവത്ക്കരിക്കപ്പെട്ടതും അല്ലാത്തതുമായ എല്ലാ ജീവിതമണ്ഡലങ്ങളുടെയും പ്രതിസന്ധികള്‍ക്ക്, സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമോതിയ ഈ ഗുരുശ്രേഷ്ഠന്‍ ജനതയ്‌ക്ക് ഏറെ പ്രിയങ്കരനുമായിരുന്നു. അറിവിന്റെ ജനകീയവത്ക്കരണമായിരുന്നു യതിയുടെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സംഭവിച്ചത്.

ശ്രീനാരായണ ദര്‍ശനങ്ങളായാലും വേദവേദാന്ത ഉപനിഷത് ദര്‍ശനങ്ങളായാലും ആധുനിക മനഃശാസ്ത്രമായാലും ആശാന്‍ കവിതയുടെ ഗഹനമായ അര്‍ത്ഥതലങ്ങളായാലും യതി വിശകലനം ചെയ്യുമ്പോള്‍ ലോകത്തിന് പുതുവെളിച്ചം ലഭിക്കുകയാണ്.

കല, ജീവിതം, തത്ത്വചിന്ത, ആത്മീയത, പഠനങ്ങള്‍, വ്യാഖ്യാനങ്ങള്‍, ആധുനികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ യതി എഴുതിയ ഗ്രന്ഥങ്ങള്‍ നോക്കൂ. ഒരു പുരുഷായുസ്സില്‍ നിര്‍വ്വഹിക്കുവാന്‍ കഴിയുന്നതല്ലതന്നെ. മലയാളത്തില്‍ 79, ഇംഗ്ലീഷില്‍ 27 ഇത്രയുമാണ് യതിയുടേതായി പ്രസിദ്ധീകരിച്ച കൃതികള്‍. ഗുരുദേവകൃതികളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുളള വ്യാഖ്യാനങ്ങളും ബൃഹദാരണ്യകോപനിഷത്, ഭഗവദ്ഗീത എന്നിവയുടെ വ്യാഖ്യാനങ്ങളും അതിശയിപ്പിക്കുന്നവയാണ്.

അറിവിന്റെ പൂര്‍ണ്ണതകളിലേക്ക് സാഹസികമായി യാത്ര ചെയ്ത യതിയില്‍ പ്ലേറ്റോ, സോക്രട്ടീസ്, മാര്‍ക്‌സ്, ഫ്രോയ്ഡ്, ടോള്‍സ്റ്റോയി, ശ്രീനാരായണഗുരു, നടരാജഗുരു, രമണമഹര്‍ഷി  എന്നീ മഹാഗുരു പരമ്പരകളുടെ സദംശങ്ങള്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു. മാനവികതയുടെ സമ്പൂര്‍ണ്ണ വികാസത്തില്‍ ദത്തശ്രദ്ധനായിരുന്നു ഈ ജ്ഞാനതപസ്വിയെന്ന് ആ ചിന്തകള്‍ വിളിച്ചോതുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുളള യതിയുടെ കാഴ്ചപ്പാട് നോക്കൂ. വീടുതന്നെ ഒരു സര്‍വകലാശാലയാക്കുക എന്നത്രേ അദ്ദേഹം പറയുന്നത്.

സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബം എന്ന സ്ഥാപനത്തിന്റെ വീഴ്ചകളാണ് ആദ്യം പരിഹരിക്കേണ്ടതെന്ന് അദ്ദേഹം കരുതിയിരുന്നു. കുടുംബം എന്ന പവിത്രഘടനയ്‌ക്ക് സംഭവിക്കുന്ന രോഗാവസ്ഥകളെ ചികിത്സിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയത്രേ ഗുരു നിത്യ ‘ഇമ്പം ദാമ്പത്യത്തില്‍’ എന്ന കൃതിയെഴുതിയത്. മൂല്യങ്ങളില്‍ അടിയുറച്ച ജീവിതത്തിലുടെ മാത്രമേ തീരെ ചെറിയ നമ്മുടെ ജന്മത്തെ സമ്പന്നവും ശ്രേഷ്ഠവുമാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറയുന്നു.

മനുഷ്യസംസ്‌കാരത്തിന്റെ ഈടുവയ്‌പ്പായിത്തീര്‍ന്ന രചനകള്‍ക്ക് യതി പകര്‍ന്ന വ്യാഖ്യാനങ്ങള്‍ വേറിട്ടവയാണ്. ഭഗവദ്ഗീതയുടെയും ബൃഹദാരണ്യകോപനിഷത്തിന്റെയുമൊക്കെ വ്യാഖ്യാനങ്ങള്‍ ലളിതവും ഹൃദ്യവുമാണ്. ഭഗവത്ഗീതയുടെ വ്യാഖ്യാനം പ്ലേറ്റോയുടെ ഡയലക്ടിക്‌സിന്റെ മാതൃകയിലാണ്. സംഗീതം, കല, വേദാന്തം ഇവയെ സമന്വയിപ്പിച്ചെഴുതിയ ‘പ്രേമവും ഭക്തിയും’ വേറിട്ട കൃതിയാണ്. ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തില്‍ നിന്ന് മനഃശാസ്ത്രതത്ത്വങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്ന ഭാരതീയ മനഃശാസ്ത്രം.

ആധുനിക ശാസ്ത്രത്തിന്റെ യൂറോപ്യന്‍ രീതിശാസ്ത്രത്തിന് ബദല്‍ കണ്ടെത്തുകയാണ്. ആശാന്‍ കവിതയുടെ ദാര്‍ശനികവും മനശാസ്ത്രപരവും സാമുഹികവുമായ അര്‍ത്ഥതലങ്ങള്‍ വിശകലനം ചെയ്യുന്ന ‘നളിനി എന്ന കാവ്യശില്‍പം’, ‘ചിന്താവിഷ്ടയായ സീത ഒരു പഠനം’ എന്നിവ മലയാളവിമര്‍ശനകലയിലെ ക്ലാസ്സിക്കുകളത്രേ. അറിവിന്റെ ദിവ്യപ്രകാശം കൊണ്ടുമാത്രമേ ലോകത്തിന്റെ ഭൗതികവും ആത്മീയവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് വിശ്വസിച്ച ഗുരു നിത്യചൈതന്യയതിയുടെ ചിന്തകളെ വേണ്ടവിധം ഉള്‍ക്കൊണ്ടില്ലെങ്കില്‍ നമ്മുടെ യാത്രകള്‍ മുന്നോട്ടായിരിക്കില്ല പിന്നോട്ടായിരിക്കും. നിത്യചൈതന്യയതി എന്ന ജ്ഞാനക്കിളിയുടെ പാട്ടുകള്‍ ഈ കലുഷകാലത്തിന് ആശ്വാസം പകരുകതന്നെ ചെയ്യും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.