Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വോട്ട് ബിജെപിക്ക്; മന്ത്രിയുടെ പ്രസംഗം പുതിയ ഏറ്റുമുട്ടലിലേക്ക്

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
May 3, 2019, 04:24 am IST
inIndia

ജി.ടി. ദേവഗൗഡ, എസ്.ആര്‍. മഹേഷ്‌

ബെംഗളൂരു: മൈസൂരുവില്‍ ജെഡിഎസ് പ്രവര്‍ത്തകരുടെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി പ്രതാപ് സിംഹയ്‌ക്ക് ലഭിച്ചെന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ ജി.ടി. ദേവഗൗഡയുടെ പ്രസംഗം ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനുള്ളില്‍ പുതിയ പൊട്ടിത്തെറി സൃഷ്ടിച്ചു. മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്.  

ജി.ടി. ദേവഗൗഡയുടെ പരാമര്‍ശത്തോട് രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ദേവഗൗഡയേയും മൈസൂരുവില്‍ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജെഡിഎസ് നേതാവും മറ്റൊരു മന്ത്രിയുമായ എസ്.ആര്‍. മഹേഷിനേയും  മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

ഉഡുപ്പിയില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യം അറിയിച്ച സിദ്ധരാമയ്യ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും സിദ്ധരാമയ്യ അതൃപ്തി അറിയിച്ചു. തുടര്‍ന്ന് കെ.സി. വേണുഗോപാലും കുമാരസ്വാമിയെ വിയോജിപ്പ് അറിയിച്ചു. മന്ത്രിയുടെ പരാമര്‍ശം കൂട്ടുകക്ഷി ഭരണത്തിന്റെ ധാര്‍മികതയ്‌ക്ക് നിരക്കാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും പറഞ്ഞു. 

മൈസൂരുവിലെ സംയുക്ത പ്രവര്‍ത്തനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ജി.ടി. ദേവഗൗഡയുടെ വിവാദ മറുപടി. സ്ഥിരവൈരികളായ ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെ താഴെതട്ടില്‍ ഒരുമിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ദേവഗൗഡ പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ രണ്ടുമാസം മുന്‍പെങ്കിലും പ്രഖ്യാപിക്കേണ്ടതായിരുന്നു. എങ്കില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നു. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ജെഡിഎസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. പല സ്ഥലത്തും ഇരുപാര്‍ട്ടി സ്ഥാനാര്‍ത്ഥികളും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. 

അതിനാല്‍, പ്രവര്‍ത്തകരെ ഒരുമിപ്പിക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ്സിനോട് എതിര്‍പ്പുള്ള ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രതാപ് സിംഹയ്‌ക്കാണ് വോട്ടു ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

ജെഡിഎസ് നേതാവും മന്ത്രിയുമായ എസ്.ആര്‍. മഹേഷ് തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ സമാന പരാമര്‍ശവും വിവാദമായിരുന്നു. മാണ്ഡ്യ, ഹാസന്‍ മണ്ഡലങ്ങളില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിക്ക് എതിരെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചതാണ് മഹേഷിനെ ചൊടിപ്പിച്ചത്. മാണ്ഡ്യ, ഹാസനിലും പണി തന്നാല്‍ മൈസുരുവില്‍ മറുപടി നല്‍കുമെന്നായിരുന്നു മഹേഷിന്റെ പ്രസംഗം. 

മൈസുരു: സിദ്ധരാമയ്യക്ക് അഭിമാനപ്പോരാട്ടം

മൈസൂരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം, സിദ്ധരാമയ്യക്ക് അനിവാര്യമാണ്. സിദ്ധരാമയ്യയുടെ വീടു നില്‍ക്കുന്ന മണ്ഡലമാണ് മൈസൂരു. സിദ്ധരാമയ്യയുടെ പിടിവാശിയിലാണ് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചത്. 

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയ്‌ക്കായി ജെഡിഎസ് മൈസൂരു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൈസൂരു വിട്ടു നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സിദ്ധരാമയ്യ. 

മൈസൂരുവിനു പകരമായി കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായ തുമകൂരു വിട്ടു നല്‍കിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്് പ്രശ്‌നം പരിഹരിച്ചത്. 

തുമകൂരു ജെഡിഎസ്സിന് നല്‍കുന്നതിനെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവ് മല്ലികാര്‍ജുന ഉള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ത്തിരുന്നെങ്കിലും സിദ്ധരാമയ്യയുടെ പിടിവാശി ഹൈക്കമാന്‍ഡ്് അംഗീകരിക്കുകയായിരുന്നു. 

സിദ്ധരാമയ്യയുടെ അടുപ്പക്കാരനായ വിജയശങ്കറായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വിജയശങ്കറെ വിജയിപ്പിക്കാന്‍ സിദ്ധരാമയ്യ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തനം. 

ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ദേവഗൗഡയെയും രാഹുല്‍ ഗാന്ധിയെയും മണ്ഡലത്തില്‍ എത്തിച്ചു. 

വൈരങ്ങള്‍ മറന്ന് ജെഡിഎസ് നേതാക്കള്‍ക്കൊപ്പം സിദ്ധരാമയ്യ വേദി പങ്കിട്ടു. എന്നാല്‍, നേതാക്കള്‍ ഐക്യം പ്രകടിപ്പിച്ചപ്പോഴും പ്രവര്‍ത്തകര്‍ ഇരുധ്രുവങ്ങളിലായിരുന്നു. 

ജെഡിഎസ്-കോണ്‍ഗ്രസ് സംയുക്ത യോഗങ്ങള്‍ പലതും സംഘര്‍ഷത്തില്‍ കലാശിച്ചു. കോണ്‍ഗ്രസ്സുകാര്‍ രാഹുല്‍ ഗാന്ധിച്ച് ജയ് വിളിച്ചപ്പോള്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ മോദിക്ക് ജയ് വിളിച്ചതും വലിയ ചര്‍ച്ചയായിരുന്നു. 

മൈസൂരുവിലെ വിജയ പരാജയങ്ങള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ സിദ്ധരാമയ്യയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. മൈസൂരുവില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ തുമകൂരു വിട്ടതില്‍ ഇടഞ്ഞു നില്‍ക്കുന്ന പരമേശ്വരയുള്‍പ്പെടെയുള്ള നേതാക്കള്‍ സിദ്ധരാമയ്യക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തും. 

കോണ്‍ഗ്രസ്-ജെഡിഎസ് വോട്ട് ലഭിച്ചു: ബിജെപി

ബെംഗളൂരു: സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ അതൃപ്തിയുള്ള ഇരുപാര്‍ട്ടിയിലെയും വലിയൊരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ബിജെപിക്ക് ലഭിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍. അശോക് പറഞ്ഞു. 

പ്രത്യേകിച്ച് മാണ്ഡ്യ, മൈസൂരു, ഹാസന്‍, തുമകൂരു, കോലാര്‍ മണ്ഡലങ്ങളില്‍ ഈ വോട്ടുകള്‍ ബിജെപിക്ക് ഗുണം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സംയുക്ത പ്രവര്‍ത്തനം നടന്നില്ല. സഖ്യസര്‍ക്കാരിന് അധികം ആയുസ്സുണ്ടാകില്ല, സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ സഖ്യത്തിനുള്ളിലെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനുള്ളിലെ പ്രശ്‌നങ്ങളില്‍ ബിജെപി ഇടപെടില്ലെന്നും അശോക് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.