Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതികാരത്തിനൊരുങ്ങി ശൂര്‍പ്പണഖ

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 29, 2019, 01:00 am IST
inSamskriti

ശൂര്‍പ്പണഖയുടെ പ്രണയാഭ്യര്‍ഥന രാമന്‍ തള്ളിയത് കാര്യകാരണങ്ങള്‍ വിശദീകരിച്ചായിരുന്നു. അവള്‍ പക്ഷേ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ആശിക്കേണ്ടതേ ആശിക്കാവൂ എന്നും അല്ലെങ്കില്‍ അത് ആപത്തു വിളിച്ചു വരുത്തുമെന്നും രാമന്‍ ഉപദേശിച്ചു. 

ആശ നിറവേറ്റാതെ അടങ്ങില്ലെന്ന വാശിയിലായിരുന്നു ശൂര്‍പ്പണഖ. തന്റെ ആവശ്യം ആവര്‍ത്തിച്ചൊന്ന് ആലോചിക്കണമെന്ന് അവള്‍ രാമനെ ഭീഷണിപ്പെടുത്തി. തനിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനില്ലെന്നും സമാധാനത്തോടെ നീ തിരിച്ചു പോകൂ എന്നും രാമന്‍ ശൂര്‍പ്പണഖയോട് വീണ്ടും അനുനയത്തിന്റെ സ്വരത്തില്‍ പറഞ്ഞു.  

എന്നിട്ടും അവള്‍ അടങ്ങിയില്ല. എന്നെപ്പോലെ സുമുഖിയും സുഭഗയുമായ സ്ത്രീരത്‌നം വേറെയില്ലെന്നും എന്നെ വരിക്കാന്‍ തയ്യാറാകാത്ത നീ ദുര്‍ഭാഗ്യവാനാണെന്നും രാമനെ നോക്കി അവള്‍ വീമ്പിളക്കി. 

കലിയിളകി അവിടെനിന്നിറങ്ങിയ ശൂര്‍പ്പണഖ കാടിനുള്ളില്‍ മറഞ്ഞു. അവള്‍ ചെന്നു പെട്ടത് സീതാദേവിയുടെ മുമ്പിലായിരുന്നു. ദേവിയുടെ മനോഹരരൂപം കണ്ട് അവള്‍ അമ്പരന്നു. ഈ ലോകമെല്ലാം ചുറ്റിനടന്ന് എത്രയോ സ്ത്രീപു

രുഷന്മാരെ കണ്ടിട്ടുണ്ട്. അവര്‍ക്കാര്‍ക്കുമില്ലാത്ത സൗന്ദര്യമാണ് രാമനും സീതയ്‌ക്കും. രാമനു യോജിച്ച സീതയും സീതയ്‌ക്ക് യോജിച്ച രാമനും. 

രാമനെന്ന ദിവ്യ ഭാഗ്യം പക്ഷേ ഇവള്‍ക്കു മാത്രമായി അനുവദിച്ചു കൊടുത്തുകൂട. എന്തുകൊണ്ട് എനിക്കത് അനുഭവിച്ചു കൂട. ഇവള്‍ ജീവിച്ചിരുന്നാല്‍ ഒരിക്കലും ആ ഭാഗ്യം തനിക്ക് ലഭിക്കുകയില്ല. 

അതല്ലെങ്കില്‍ ഇവളെ തട്ടിയെടുത്ത് ജ്യേഷ്ഠന് സമ്മാനിക്കണം. അല്ലെങ്കില്‍ വേണ്ട. ഇവള്‍ ലോകൈകസാര്‍വഭൗമനായ രാവണന്റെ പത്‌നിയാകുന്നതാണ് അഭികാമ്യം. പക്ഷേ അവള്‍ ജീവിച്ചിരിക്കുന്നത് ശരിയല്ല. രാമനെ എനിക്ക് പൂര്‍

ണമായി ലഭിക്കണമെങ്കില്‍ ഇവള്‍ നശിച്ചേ പറ്റൂ. ഇങ്ങനെ പലതും ചിന്തിച്ച് ശൂര്‍പ്പണഖ ഭ്രാന്തിയെപ്പോലെ ഓടിനടന്നു. ഒടുവില്‍ രാമന്റെ പര്‍ണശാലയ്‌ക്കകത്തേക്ക് ചാടിക്കയറി. അപ്പോഴേക്കും സീതാദേവി അവിടെയെത്തിയിരുന്നു. ദിവാസ്വപ്‌നം കണ്ടിരുന്ന സീത ശൂര്‍പ്പണഖയെ കണ്ട് ഞെട്ടിയുണര്‍ന്നു. 

ആശ്രമത്തിനു ചുറ്റും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്ന ലക്ഷ്മണന്‍ ഉടനെ അവിടെയെത്തി, ശൂര്‍പ്പണഖയെപ്പിടിച്ചു പുറത്താക്കി അവളുടെ കര്‍ണനാസാകുചങ്ങള്‍ ഛേദിച്ചു കളഞ്ഞു. അതോടെ വൈരൂപ്യം നേരിട്ട അവള്‍ രാക്ഷസരൂപിണിയായി. അഭിമാനക്ഷതവും അംഗവിച്ഛേദത്താലുള്ള വേദനയും സഹിക്കാഞ്ഞ് അവള്‍ അലറി. അത് കേട്ട് ഒന്നുമറിയാത്തവനെപ്പോലെ രാമന്‍ അവിടെയെത്തി. 

എന്താണിവിടെ സംഭവിച്ചതെന്ന് ലക്ഷ്മണനോനോട് അന്വേഷിച്ചു. ഈ നീചരാക്ഷസി,  ജ്യേഷ്ഠത്തി ഇരിക്കുന്ന മുറിയില്‍ കടന്ന് അക്രമത്തിനൊരുങ്ങിയെന്ന് ലക്ഷ്മണന്‍ പറഞ്ഞു. എന്നാല്‍, ലക്ഷ്മണന്‍ തന്നെ ആക്രമിച്ചെന്ന്  രാമനെ ധരിപ്പിക്കാനാണ് ശൂര്‍പ്പണഖ ശ്രമിച്ചത്.  ഇവള്‍ ലളിത വേഷധാരിയായി എത്തിയ ഘോരരാക്ഷസിയാണ്. സീതാദേവിയെ അപഹരിക്കാേനാ അപായപ്പെടുത്താനോ ലക്ഷ്യമിട്ടാണ് ഇവളെത്തിയത്. ഞാന്‍ തക്ക സമയത്തെത്തിയിരുന്നില്ലെങ്കില്‍ അത്തരത്തിലുള്ള അനര്‍ഥങ്ങള്‍ ഇവിടെ സംഭവിച്ചേനെ.

തന്റെ കള്ളങ്ങള്‍ വിലപ്പോകില്ലെന്നു മനസ്സിലാക്കിയ ശൂര്‍പ്പണഖ രാമലക്ഷ്മണന്മാരെ വെല്ലുവിളിച്ചു. ‘ നിങ്ങളുടെ ധിക്കാരങ്ങള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും. ഖരദൂഷണത്രിശിരസ്സുകള്‍ എന്റെ കുടുംബ സഹോദരന്മാരാണ്. രാവണന്‍ എന്റെ ജ്യേഷ്ഠനാണ്. അവരെത്തുന്നതോടെ നിങ്ങളുടെ നാശമായിരിക്കും.’ 

ഇത്രയും പറഞ്ഞ് കൊടുങ്കാറ്റു പോലെയാണ് ശൂര്‍പ്പണഖ അവിടെ നിന്ന് പോയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.