Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാടായി കാരിക്കുരിക്കള്‍ (പുലിമറഞ്ഞ തൊണ്ടച്ചന്‍)

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 11, 2019, 05:00 am IST
in Samskriti

മാടായി കാരിക്കുരിക്കള്‍ എന്ന വീരപുരുഷനാണ് അത്യുത്തര കേരളത്തിലെ പുലയ സമുദായത്തിന്റെ ആരാധ്യപുരുഷനായ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന തെയ്യമായി മാറിയത്. 

 കുഞ്ഞമ്പു എന്ന യജമാനന്റെ ആഗ്രഹപ്രകാരം കാരി എന്ന പുലയ യുവാവ് കളരിയില്‍ ചേര്‍ന്ന് വിദ്യകള്‍ അഭ്യസിക്കുന്നു. ആദ്യം മാടായിക്കളരിയില്‍ ചേര്‍ന്ന് പയറ്റ് അഭ്യസിച്ചു. തുടര്‍ന്ന് പതിനെട്ടു കളരികളിലും കാരി അധ്യയനം നടത്തി. ഒടുവില്‍ ചോതിക്കളരിയില്‍ ചെന്ന് ആള്‍മാറാട്ട വിദ്യയും പഠിച്ചു. തേളായും പാമ്പായും നായയായും നരിയായും വേഷം മാറുന്ന വിദ്യവശത്താക്കി. വിദ്യാഭ്യാസത്തിനു ശേഷം കാരി മാടായി കളരിയില്‍ തിരിച്ചെത്തി. 

അവിടെ വച്ച് കാരിക്ക് കുരിക്കള്‍ സ്ഥാനം ലഭിച്ചു. കുഞ്ഞിവെള്ളച്ചി എന്ന യുവതിയെ വിവാഹം ചെയ്തു. ഈ സമയത്താണ് കുറ്റേരി കോവിലകത്തെ തമ്പുരാനും അദ്ദേഹത്തിന്റെ തന്നെ താവഴിയില്‍പെട്ട അള്ളടം മൂത്തകോവില്‍ തമ്പുരാനും തമ്മില്‍ സ്വത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. കുറ്റേരി തമ്പുരാന്‍ അള്ളടം തമ്പുരാന് മാരണം ചെയ്തു. അള്ളടം തമ്പുരാന് ഭ്രാന്തു പിടിച്ചു. ഭ്രാന്ത് ചികിത്സിക്കാന്‍ കാരിക്കുരിക്കളെ കൊണ്ടുവരണമെന്ന് തീരുമാനമായി. 

അള്ളടത്തേക്ക് പുറപ്പെട്ട കാരിക്കുരുക്കള്‍ക്ക് വഴിയില്‍ പലയിടത്തും പരീക്ഷണങ്ങള്‍ നേരിടേണ്ടി വരികയും തന്റെ മാന്ത്രികവിദ്യകൊണ്ട് അവയെല്ലാം തരണം ചെയ്യുകയും ചെയ്തു. ഒടുവില്‍ അള്ളടം കേവിലകത്തെത്തി മന്ത്രവാദ കര്‍മങ്ങളാരംഭിക്കുന്നു. തമ്പുരാന്റെ രോഗം മാറിയെങ്കിലും കാരിക്കുരിക്കളെ കൊല്ലാന്‍ തമ്പുരാന്‍ തീരുമാനിച്ചു (രോഗം മാറിയാല്‍ സ്വത്തിന്റെ പാതി നല്‍കാമെന്ന തമ്പുരാന്മാരുടെ വാക്ക് പാലിക്കാതിരിക്കാനാകും). പുലിയെയും പുലിപ്പാലും പുലിച്ചിടയും (പുലിജട) കൊണ്ടുവന്നാലേ സ്വത്ത് തരൂ എന്നായി തമ്പുരാക്കന്മാര്‍.

പുലിവേഷമണിഞ്ഞ് തിരിച്ചു വരാന്‍ തയ്യാറായി കുരിക്കള്‍ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി ഭാര്യയോട്, താന്‍ പുലിവേഷത്തില്‍ വന്നാല്‍ പേടിക്കരുതെന്നും ചാണകവെള്ളത്തില്‍ ചൂലുമുക്കി തന്റെ മുഖത്തടിക്കണമെന്നും ചട്ടം കെട്ടി. കുരിക്കള്‍ മലകയറി പുലിവേഷം ധരിച്ചു. അള്ളടം നാട്ടിലെത്തി പുലിപ്പാലും പുലിച്ചെടയും കാഴ്ചവച്ചു. എന്നാല്‍ പുലിയെ കണ്ട് കുരിക്കളുടെ ഭാര്യ ഭയന്ന് വാതിലടച്ചു കളഞ്ഞു. ചട്ടം കെട്ടിയ പ്രകാരം ഭാര്യ പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ട് പുലിവേഷത്തില്‍ നിന്ന് മോചനം ലഭിക്കാതെ കുരിക്കള്‍ വീടിന് വലം വച്ചു. ഒടുവില്‍ മേല്‍ക്കൂര വഴി അകത്ത് കടന്ന് ഭാര്യയുടെ തല കടിച്ചു കൊന്നു. അവിടെ നിന്ന് പുറത്തു ചാടി കാട്ടില്‍ അപ്രത്യക്ഷനായി.

വൈകാതെ തന്നെ അള്ളടം തമ്പുരാന് വീണ്ടും ഭ്രാന്തിളകി. പ്രശ്നം വച്ചപ്പോള്‍ കുരിക്കളുടെ കോപമാണെന്ന് തെളിയുകയും കുരിക്കളുടെ കോലം കെട്ടിയാടിക്കാന്‍ പ്രശ്നവിധി ഉണ്ടാകുകയും ചെയ്തു. പഴയ ഭൂപ്രഭുക്കന്മാരുടെ അധികാര വടംവലിയും സ്വത്തിനോടുള്ള ആര്‍ത്തിയും അസാമാന്യ കഴിവുകള്‍ നേടിയ ഒരു അധഃകൃത യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമായതിന്റെ കഥയാണ് പുലിമറഞ്ഞ തൊണ്ടച്ചന്‍ പുരാവൃത്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.