Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാടായി കാരിക്കുരിക്കള്‍ (പുലിമറഞ്ഞ തൊണ്ടച്ചന്‍)

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 11, 2019, 05:00 am IST
inSamskriti

മാടായി കാരിക്കുരിക്കള്‍ എന്ന വീരപുരുഷനാണ് അത്യുത്തര കേരളത്തിലെ പുലയ സമുദായത്തിന്റെ ആരാധ്യപുരുഷനായ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന തെയ്യമായി മാറിയത്. 

 കുഞ്ഞമ്പു എന്ന യജമാനന്റെ ആഗ്രഹപ്രകാരം കാരി എന്ന പുലയ യുവാവ് കളരിയില്‍ ചേര്‍ന്ന് വിദ്യകള്‍ അഭ്യസിക്കുന്നു. ആദ്യം മാടായിക്കളരിയില്‍ ചേര്‍ന്ന് പയറ്റ് അഭ്യസിച്ചു. തുടര്‍ന്ന് പതിനെട്ടു കളരികളിലും കാരി അധ്യയനം നടത്തി. ഒടുവില്‍ ചോതിക്കളരിയില്‍ ചെന്ന് ആള്‍മാറാട്ട വിദ്യയും പഠിച്ചു. തേളായും പാമ്പായും നായയായും നരിയായും വേഷം മാറുന്ന വിദ്യവശത്താക്കി. വിദ്യാഭ്യാസത്തിനു ശേഷം കാരി മാടായി കളരിയില്‍ തിരിച്ചെത്തി. 

അവിടെ വച്ച് കാരിക്ക് കുരിക്കള്‍ സ്ഥാനം ലഭിച്ചു. കുഞ്ഞിവെള്ളച്ചി എന്ന യുവതിയെ വിവാഹം ചെയ്തു. ഈ സമയത്താണ് കുറ്റേരി കോവിലകത്തെ തമ്പുരാനും അദ്ദേഹത്തിന്റെ തന്നെ താവഴിയില്‍പെട്ട അള്ളടം മൂത്തകോവില്‍ തമ്പുരാനും തമ്മില്‍ സ്വത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. കുറ്റേരി തമ്പുരാന്‍ അള്ളടം തമ്പുരാന് മാരണം ചെയ്തു. അള്ളടം തമ്പുരാന് ഭ്രാന്തു പിടിച്ചു. ഭ്രാന്ത് ചികിത്സിക്കാന്‍ കാരിക്കുരിക്കളെ കൊണ്ടുവരണമെന്ന് തീരുമാനമായി. 

അള്ളടത്തേക്ക് പുറപ്പെട്ട കാരിക്കുരുക്കള്‍ക്ക് വഴിയില്‍ പലയിടത്തും പരീക്ഷണങ്ങള്‍ നേരിടേണ്ടി വരികയും തന്റെ മാന്ത്രികവിദ്യകൊണ്ട് അവയെല്ലാം തരണം ചെയ്യുകയും ചെയ്തു. ഒടുവില്‍ അള്ളടം കേവിലകത്തെത്തി മന്ത്രവാദ കര്‍മങ്ങളാരംഭിക്കുന്നു. തമ്പുരാന്റെ രോഗം മാറിയെങ്കിലും കാരിക്കുരിക്കളെ കൊല്ലാന്‍ തമ്പുരാന്‍ തീരുമാനിച്ചു (രോഗം മാറിയാല്‍ സ്വത്തിന്റെ പാതി നല്‍കാമെന്ന തമ്പുരാന്മാരുടെ വാക്ക് പാലിക്കാതിരിക്കാനാകും). പുലിയെയും പുലിപ്പാലും പുലിച്ചിടയും (പുലിജട) കൊണ്ടുവന്നാലേ സ്വത്ത് തരൂ എന്നായി തമ്പുരാക്കന്മാര്‍.

പുലിവേഷമണിഞ്ഞ് തിരിച്ചു വരാന്‍ തയ്യാറായി കുരിക്കള്‍ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി ഭാര്യയോട്, താന്‍ പുലിവേഷത്തില്‍ വന്നാല്‍ പേടിക്കരുതെന്നും ചാണകവെള്ളത്തില്‍ ചൂലുമുക്കി തന്റെ മുഖത്തടിക്കണമെന്നും ചട്ടം കെട്ടി. കുരിക്കള്‍ മലകയറി പുലിവേഷം ധരിച്ചു. അള്ളടം നാട്ടിലെത്തി പുലിപ്പാലും പുലിച്ചെടയും കാഴ്ചവച്ചു. എന്നാല്‍ പുലിയെ കണ്ട് കുരിക്കളുടെ ഭാര്യ ഭയന്ന് വാതിലടച്ചു കളഞ്ഞു. ചട്ടം കെട്ടിയ പ്രകാരം ഭാര്യ പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ട് പുലിവേഷത്തില്‍ നിന്ന് മോചനം ലഭിക്കാതെ കുരിക്കള്‍ വീടിന് വലം വച്ചു. ഒടുവില്‍ മേല്‍ക്കൂര വഴി അകത്ത് കടന്ന് ഭാര്യയുടെ തല കടിച്ചു കൊന്നു. അവിടെ നിന്ന് പുറത്തു ചാടി കാട്ടില്‍ അപ്രത്യക്ഷനായി.

വൈകാതെ തന്നെ അള്ളടം തമ്പുരാന് വീണ്ടും ഭ്രാന്തിളകി. പ്രശ്നം വച്ചപ്പോള്‍ കുരിക്കളുടെ കോപമാണെന്ന് തെളിയുകയും കുരിക്കളുടെ കോലം കെട്ടിയാടിക്കാന്‍ പ്രശ്നവിധി ഉണ്ടാകുകയും ചെയ്തു. പഴയ ഭൂപ്രഭുക്കന്മാരുടെ അധികാര വടംവലിയും സ്വത്തിനോടുള്ള ആര്‍ത്തിയും അസാമാന്യ കഴിവുകള്‍ നേടിയ ഒരു അധഃകൃത യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമായതിന്റെ കഥയാണ് പുലിമറഞ്ഞ തൊണ്ടച്ചന്‍ പുരാവൃത്തം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.