Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീറ്റും വോട്ടും റെഡി; മത്സരിക്കുമോ ഈ അമ്മ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 26, 2019, 09:53 am IST
in India

മോദി സര്‍ക്കാര്‍ കരുത്തിന്റെ പ്രതീകമാണ്. എത്ര കരുത്തര്‍ക്കും വേണം ഒരമ്മയുടെ വാത്സ്യലവും കരുതലും. രാജ്യത്തെ നയിക്കുന്ന നമ്മുടെ സര്‍ക്കാരിലുമുണ്ട് ഒരു മാതൃഭാവം. സ്‌നേഹലാളനങ്ങളും കരുതലും ജാഗ്രതയും കൊണ്ട് നമ്മെ പൊതിയുന്ന ആ മാതൃസ്വരൂപിണി, അതാണ് സുഷമ സ്വരാജ്. ഒരു സംശയവുമില്ല, മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവളാണ്  നമ്മുടെ വിദേശകാര്യമന്ത്രി സുഷമ. വലിയ കുങ്കുമപ്പൊട്ട്, ആ ചുണ്ടില്‍ എല്ലായ്‌പ്പോഴുമുണ്ട്, നിറഞ്ഞ ചിരി. വേഷം എപ്പോഴും സാരി തന്നെ.

പെരുമാറ്റത്തിലും വേഷത്തിലും ഉള്ള അടക്കം പ്രവര്‍ത്തന മേഖലയിലും കാണാം. ഒരു വിവാദത്തിലും പെടാതെ ഏറെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനം. 

ഇക്കുറി സുഷമ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത വേദനയോടെ ശ്രവിച്ചവരാകും ഇന്ത്യാക്കാര്‍, പ്രത്യേകിച്ച് പ്രവാസികള്‍. രാജ്യസഭയില്‍ എത്തി അങ്ങനെയെങ്കിലും അവര്‍ വിദേശകാര്യമന്ത്രിയാകണേയെന്നാകാം അവരുടെ പ്രാര്‍ഥന. ജാതിമത രാഷ്‌ട്രീയ ഭേദമില്ലാതെ അത്രയ്‌ക്ക് പ്രിയങ്കരിയാണ് അവര്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ താന്‍ മത്സരത്തിനില്ലെന്ന് അവര്‍ തീരുമാനം എടുത്തു കഴിഞ്ഞു. എങ്കിലും പാര്‍ട്ടി നിര്‍ബന്ധിച്ച് അവരെ മത്സരത്തിന് ഇറക്കുമെന്ന് വിശ്വസിക്കുന്നവര്‍ അനവധിയാണ്. മത്സരിച്ചാലും ഇല്ലെങ്കിലും ഈ തെരഞ്ഞെടുപ്പിലും ഈ അറുപത്തേഴുകാരി സജീവമായി രംഗത്തുണ്ടാകുമെന്ന് ഉറപ്പ്. കാരണം തെരഞ്ഞെടുപ്പ് എന്ന ഉത്സവത്തില്‍ നിന്ന് അകന്നുമാറി നില്‍ക്കാന്‍ കഴിയില്ല അവര്‍ക്ക്. രാഷ്‌ട്രീയ രംഗത്ത് നിരവധി റെേക്കാഡുകളിട്ടിട്ടുള്ള സുഷമ ഇന്ത്യ കണ്ട ഏറ്റവും കരുത്തരായ വനിതാരത്‌നങ്ങളില്‍ അഗ്രഗണ്യയാണ്.

ഹരിയാനയില്‍ ആര്‍എസ്എസ്സുമായി ഏറെ അടുപ്പമുണ്ടായിരുന്ന കുടുംബത്തില്‍ ജനനം. അച്ഛന്റെ പൊതുജീവിതം സുഷമയെയും പൊതുജീവിതത്തിലേക്ക് ആകര്‍ഷിച്ചു. രാഷ്‌ട്രമീമാംസയിലും സംസ്‌കൃതത്തിലുമാണ് ബിരുദം. പഠിക്കുന്ന കാലത്തുതന്നെ മികച്ച പ്രഭാഷകയ്‌ക്കുള്ള പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. പിന്നെ നിയമം പഠിച്ച് അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. 73-ല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ആര്‍എസ്എസുമായുള്ള ബന്ധം എഴുപതുകളില്‍ സുഷമയെ എബിവിപിയിലേക്ക് എത്തിച്ചു. അങ്ങനെ പൊതുജീവിതത്തില്‍ സജീവമായ അവരെ വിവാഹം കഴിച്ചത് സ്വരാജ് കൗശല്‍, സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍, ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വലംകൈ. 75-ല്‍ അടിയന്തരാവസ്ഥ സമയത്തും മറ്റും ഫെര്‍ണാണ്ടസിനുവേണ്ടി വലിയൊരു അഭിഭാഷക സംഘമാണ് രംഗത്തുണ്ടായിരുന്നത്. സുഷമയായിരുന്നു സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായി അതില്‍ എത്തി.

ഇരുപത്തഞ്ചാം വയസ്സില്‍ എംഎല്‍എ

ഇതിനകം ഹരിയാന രാഷ്‌ട്രീയത്തില്‍ പ്രശസ്തിയാര്‍ജിച്ചിരുന്നു. 

77-ല്‍ 25-ാം വയസില്‍  അംബാല കന്റോണ്‍മെന്റില്‍ നിന്നുള്ള എംഎല്‍എയായി. 87 മുതല്‍ 90 വരെയും എല്‍എയായി. 77 ജൂലൈയില്‍ ദേവിലാലിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാരില്‍ സുഷമ കാബിനറ്റ് മന്ത്രിയായി, 79ല്‍ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ. അതും ചരിത്രമാണ്, 27ാമത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാകുക. പിന്നെ വന്ന ബിജെപി-ലോക്ദള്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായി (87 മുതല്‍ 90 വരെ). 90ല്‍ രാജ്യസഭാംഗം. 96ല്‍ തെക്കന്‍ ദല്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടല്‍ജിയുടെ പതിമൂന്നു ദിവസം മാത്രം ആയുസുണ്ടായിരുന്ന സര്‍ക്കാരില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി. 98 മാര്‍ച്ചിലെ തെരഞ്ഞെടുപ്പിലും തെക്കന്‍ ദല്‍ഹിയില്‍ നിന്ന് വിജയിച്ചു. 

രണ്ടാമൂഴത്തിലും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി. ഒപ്പം ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ അധികച്ചുമതലയും. 98 ഒക്‌ടോബറില്‍ മറ്റൊരു ദൗത്യം അവരെ കാത്തിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ദല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. പക്ഷെ തൊട്ടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയെപ്പട്ടു. പാര്‍ട്ടി നിര്‍ദേശാനുസരണം എംഎല്‍എ സ്ഥാനം രാജിവച്ച് വീണ്ടും ദേശീയ നേതൃത്വത്തിലേക്ക്. സുഷമ കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് ചലച്ചിത്ര നിര്‍മാണം വ്യവസായമായി പ്രഖ്യാപിച്ചത്. അതോടെയാണ് നിര്‍മാതാക്കള്‍ക്ക് ബാങ്ക് വായ്‌പ്പ ലഭ്യമായിത്തുടങ്ങിയത്. 99ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ സോണിയക്കെതിരെ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് സുഷമയെയാണ്. കോണ്‍ഗ്രസ് കോട്ടയില്‍ തോറ്റെങ്കിലും വെറും 12 ദിവസത്തെ പ്രചാരണം കൊണ്ട് സുഷമ പിടിച്ചത് 3,58,000 വോട്ടുകളാണ്. 

2000-ല്‍ വീണ്ടും രാജ്യസഭാംഗം. വീണ്ടും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി. 2003 ജനുവരി വരെ ഈ വകുപ്പ് അലങ്കരിച്ചു. പിന്നെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ, പാര്‍ലമെന്ററികാര്യ മന്ത്രിയായി. സുഷമയുടെ കാലത്താണ് ആറ് സംസ്ഥാനങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിച്ചത്. 2004ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടു. 2006 ഏപ്രിലില്‍ വീണ്ടും രാജ്യസഭയിലേക്ക്.

2009ലെ പൊതുതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ വിദിശ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നാലു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചരിത്രം കുറിച്ച ജയം. എല്‍.കെ. അദ്വാനിക്കു പകരം 2009 ഡിസംബര്‍ 21ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി. 2014ലെ തെരഞ്ഞെടുപ്പില്‍ വിദിശ മണ്ഡലത്തില്‍ നിന്ന് വീണ്ടും നാലു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയം. പിന്നെ മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായി.

എന്നും ഫസ്റ്റ്

ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രി, ബിജെപിയുടെ ആദ്യത്തെ വനിതാ വക്താവ്, ബിജെപിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, ബിജെപിയുടെ ആദ്യ വനിതാ കേന്ദ്രമന്ത്രി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നേടിയ ഒരേ ഒരു വനിത. ഇന്ദിരയ്‌ക്കു ശേഷം വിദേശകാര്യ മന്ത്രിയായ വനിത. 

വീണ്ടും ഒരു മത്സരം. അതിന് അവര്‍ക്ക് അവസരമുണ്ട്. സീറ്റു നല്‍കാന്‍ സന്നദ്ധമായി പാര്‍ട്ടിയുണ്ട്, വോട്ട് ചെയ്ത് വമ്പന്‍ ഭൂരിപക്ഷത്തിന് ജയിപ്പിക്കാന്‍ തയാറായി ജനങ്ങളുമുണ്ട്. പക്ഷെ സുഷമ സമ്മതം മൂളണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.