പത്തനംതിട്ടയിലെ മത്സരത്തെ എങ്ങനെ കാണുന്നു?
കേരള സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി സ്വീകരിച്ച നിലപാടുകളും ശബരിമലയിലുണ്ടായ സംഭവങ്ങളുമെല്ലാം പത്തനംതിട്ട ലോക്സഭാമണ്ഡലത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. പത്തനംതിട്ടയിലെ മത്സരത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നതും ശബരിമല ഉള്‍പ്പെടുന്ന സ്ഥലമെന്ന നിലയിലാണ്. വലിയതോതില്‍ മുറിവേറ്റ ഒരു ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാകും പത്തനംതിട്ടയില്‍ സംഭവിക്കുക.
ഒന്നും മറക്കുന്ന ജനതയല്ല പത്തനംതിട്ടയിലേത്. അവര്‍ക്കൊപ്പം നിന്നതാരാണെന്ന തിരിച്ചറിവ് വോട്ടര്‍മാര്‍ക്കുണ്ട്. തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും. ഇവിടുത്തെ മത്സരം വിശ്വാസവും അവിശ്വാസവും തമ്മില്‍ മാത്രമല്ല, ആചാരവും ആചാരലംഘകരും തമ്മില്‍ മാത്രമല്ല. കപട വിശ്വാസികളും വിശ്വാസ സംരക്ഷകരെന്ന് മേനി നടിച്ച് അതിന് വേണ്ടി ഒന്നും ചെയ്യാത്തവരും നേരിടേണ്ടവരുടെ കൂട്ടത്തിലുണ്ട്. പത്തനംതിട്ടയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ട്.
ഒരിക്കല്‍ പത്തനംതിട്ടയില്‍ കയറുന്നത് വിലക്കി. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ എന്തു തോന്നുന്നു?
ആചാരസംരക്ഷകരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ മനഃപൂര്‍വം നല്കിയ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പല കേസുകളും. ആചാര സംരക്ഷകരെ കാലങ്ങളോളം ജയിലില്‍ അടയ്ക്കാനായിരുന്നു അവരുടെ ഉദ്ദേശ്യം. ശശികല ടീച്ചറോടും എന്നോടുമെല്ലാം കാട്ടിയത് സമാനതകളില്ലാത്ത നീതിനിഷേധമാണ്.
വിശ്വാസത്തിനെതിരായ ഭരണകൂട ഭീകരതയെ സമാധാനപരമായ ചെറുത്തു നില്പ്പിലൂടെയാണ് വിശ്വാസിസമൂഹം തോല്‍പ്പിച്ചത്. എല്ലാത്തരം വിശ്വാസങ്ങളെയും ഇല്ലാതാക്കുകയെന്നത് കമ്യൂണിസ്റ്റ് നയമാണ്. വിശ്വാസം നഷ്ടപ്പെട്ട് അരാജകത്വം നടമാടുന്ന സമൂഹത്തിലേ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വേരോട്ടമുണ്ടാകൂ. അതിനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. എന്നാല്‍, വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. തെരഞ്ഞെടുപ്പിലും ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരും.
വീïും അയ്യപ്പസന്നിധിയിലെത്തിയപ്പോള്‍ തോന്നിയ വികാരം?
സ്വാതന്ത്ര്യമാണ് തോന്നിയത്. ആ മണ്ണില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നു പറഞ്ഞവരോടുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ടത് ജനതയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. വീണ്ടും അയ്യന്റെ തിരുസന്നിധിയിലെത്തിയപ്പോള്‍ വലിയ ആവേശത്തോടെയാണ് അവിടെയെത്തിയവര്‍ സ്വീകരിച്ചത്. വന്ന് കൈയില്‍ പിടിച്ച ഓരോ അയ്യപ്പഭക്തനും ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയുകയായിരുന്നു.
(തയാറാക്കിയത് ആര്. പ്രദീപ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: