ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ഇന്ന് രാവിലെ 11ന് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതലയുള്ള പീയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. 13 വരെയാണ് സമ്മേളനം. ഈ സര്‍ക്കാരിന്റെ ആറാമത്തേതും അവസാനത്തേതുമായ ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിനൊപ്പമാകും സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കുക.
ഫലപ്രദമായ ബജറ്റ് സമ്മേളനം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് അംഗങ്ങളെ ആഹ്വാനം ചെയ്തു.പാര്‍ലമെന്റില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ബജറ്റ് സമ്മേളനത്തെ വിനിയോഗിക്കണം. ക്രിയാത്മകമായ ചര്‍ച്ചകള്‍ ഓരോ വിഷയത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ലമെന്റ് നടപടികള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയിലെ 89ാമത്തെ ബജറ്റാണ് നാളത്തേത്. നികുതി നിരക്കുകളില്‍ മാറ്റവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. എന്നാല്‍ ഇടക്കാല ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കുന്നതാണ് കീഴ്വഴക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: