ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പത്രസമ്മേളനങ്ങൾ (Press Conferences) നടത്താത്തത് എന്ന ചോദ്യം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കള്‍ സ്ഥിരം ചോദിക്കുന്ന ചോദ്യം. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി എംപിയായ തേജസ്വി സൂര്യ ഇതിന് നല്‍കിയ മറുപടി വൈറലായി പ്രചരിക്കുകയാണ്.
“പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും ഒക്കെ പണ്ടത്തെ കാലത്തെ രീതികളാണ് (Speeches are so yesterday)” എന്നാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയയുടെ ഈ ആധുനിക കാലത്ത്, ജനങ്ങളോട് നേരിട്ട് സംസാരിക്കാൻ ഒരുപാട് വഴികളുണ്ട്. അതുകൊണ്ട് തന്നെ പത്രസമ്മേളനങ്ങൾ നടത്തുന്നതിന്റെ പഴയ ആ ഒരു പ്രസക്തി ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്. “- തേജസ്വി സൂര്യ പറഞ്ഞു.
“പ്രധാനമന്ത്രി ജനങ്ങളുമായി ആശയവിനിമയം നടത്തുന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും, അദ്ദേഹം എല്ലാ ദിവസവും സോഷ്യൽ മീഡിയ വഴിയും മറ്റ് പരിപാടികൾ വഴിയും ജനങ്ങളോട് സംസാരിക്കുന്നുണ്ട്. “- തേജസ്വി സൂര്യ വിശദീകരിച്ചു.
പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഭയപ്പെടുന്നത് കൊണ്ടാണ് മോദി വാര്‍ത്താസമ്മേളനം നടത്താത്തതെന്നും സോഷ്യൽ മീഡിയ വഴിയുള്ള ഏകപക്ഷീയമായ സംസാരമല്ല, മറിച്ച് ജനാധിപത്യത്തിൽ ചോദ്യങ്ങൾ ചോദിക്കാനും അതിന് മറുപടി നൽകാനുമുള്ള വേദിയാണ് പത്രസമ്മേളനങ്ങൾ എന്നും കോണ്‍ഗ്രസ് ഇതിനെ വിമര്‍ശിച്ചു. എന്നാല്‍ 24 മണിക്കൂറും കര്‍മ്മനിരതനായ മോദി പ്രവൃത്തിയിലാണ് വാചകമടിയിലല്ല വിശ്വസിക്കുന്നതെന്നും ഇന്ത്യയില്‍ 12 വര്‍ഷത്തില്‍ നടപ്പാക്കിയ ഈ വമ്പന്‍ വികസനത്തിന് കാരണം മോദിയുടെ ഈ ശൈലിയാണെന്നും ബിജെപി നേതാക്കള്‍ തിരിച്ചടിക്കുന്നു. ഇതോടെ തേജസ്വി സൂര്യയുടെ വാക്കുകളും ഇതിന് വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന മറുപടിയും കൊണ്ട സോഷ്യൽ മീഡിയ ഇപ്പോള്‍ ചൂടുപിടിക്കുകയാണ്.
















