Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യുവതീപ്രവേശം ആസൂത്രിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2019, 01:34 am IST
inVicharam

ജനുവരി രണ്ടിന് ഇരുട്ടിന്റെ മറവില്‍ നിരീശ്വരവാദികളായ രണ്ടു യുവതികളെ ശബരിമലയില്‍ പിന്‍വാതിലിലൂടെ എത്തിച്ച് ദര്‍ശനം നടത്തിയതിലൂടെ സര്‍ക്കാര്‍ എന്ത് നേടിയെന്നു ഹൈന്ദവസമൂഹത്തിന് അറിയാന്‍ ആഗ്രഹമുണ്ട്. ഒരു ദിവസം പോലും വ്രതം എടുക്കാതെ കലിയുഗവരദനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീ സമത്വകപടവാദികളെ തിരുസന്നിധിയില്‍ എത്തിച്ചതിലൂടെ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞത് ലക്ഷക്കണക്കിന് അയ്യപ്പവിശ്വാസികളായ സ്ത്രീകളുടെ വികാരമാണ്. സര്‍ക്കാരിന്റെ വിശ്വാസലംഘനത്തെ ശക്തമായി എതിര്‍ത്ത നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മന്നം ജയന്തി ദിനം തന്നെ ഇതിനായി തിരഞ്ഞെടുത്തതിനു പിന്നിലുള്ള ഗൂഢലക്ഷ്യം പുറത്തുകൊണ്ട് വരണം. ഇരുട്ടിന്റെ മറവില്‍ നടത്തിയത് നവോത്ഥാനമല്ല, മറിച്ചു ഒരു ജനതയെ മുഴുവനായി ഇരുണ്ടയുഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാര്‍ തന്നെ ക്രമസമാധാനമില്ലായ്‌മ ചെയ്യുന്ന നയങ്ങള്‍ സ്വീകരിക്കുന്നത് ശരിയല്ല. ഇത്തരത്തിലുള്ള നടപടികള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി കര്‍ശന നിയന്ത്രണങ്ങള്‍കൊണ്ട് വന്നില്ലെങ്കില്‍ വിശ്വാസിസമൂഹം മുഴുവന്‍ ഭീതിയുടെയും ആശങ്കയുടെയും നിഴലിലാകും. 

രാജഗോപാല്‍. പി.കെ, അഷ്ടമുടി.

ഇരുളിന്റെ മറവിലെ നവോത്ഥാനം

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മതില്‍ കെട്ടി നേരംവെളുക്കുന്നതിനു മുമ്പ് നവോത്ഥാന യുവതികളെ മലകയറ്റി സുപ്രീംകോടതി വിധി നടപ്പാക്കിയെന്നു പെരുമ്പറ കൊട്ടുമ്പോള്‍ തോന്നും, മൂന്നോ നാലോ പെണ്ണുങ്ങളെ എങ്ങനെയെങ്കിലും മലകയറ്റണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുവെന്ന്. മുന്‍കാല നവോത്ഥാന നായകന്മാര്‍ ജാതിയുടേയും അയിത്തത്തിന്റേയും മതിലുകള്‍ പൊളിച്ചുനീക്കാന്‍ നേതൃത്വം നല്‍കിയവരാണ്. ഇവിടെ സര്‍ക്കാര്‍ തന്നെ മതില്‍ പണിയുന്നു. എന്തായിരുന്നു അതിന്റെ ലക്ഷ്യം? രാത്രിയുടെ മറവിലാണോ നവോത്ഥാനമുണ്ടാക്കേണ്ടത്?

പല ക്ഷേത്രങ്ങളിലും ചിലപ്പോഴൊക്കെ ആചാരലംഘനങ്ങള്‍ നടക്കാറുണ്ട്. പുണ്യാഹത്തിലൂടെയും ശുദ്ധി ക്രിയകളിലൂടെയും അവയൊക്കെ പരിഹരിക്കാറുമുണ്ട്. ഇവിടെ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയത് സര്‍ക്കാരാണ്. ലക്ഷോപലക്ഷം വിശ്വാസികളുടെ വോട്ടു വാങ്ങി അധികാരത്തിലേറിയ സര്‍ക്കാര്‍!  ഈ ആചാരലംഘനം കൊണ്ട് എന്തുനേടിയെന്ന് അത് ചെയ്തവര്‍ ശാന്തരായി ആലോചിക്കണം. അവരുടെ മനസ്സും പാദങ്ങളും അത്രമേല്‍ നികൃഷ്ടമായിരുന്നുവെന്ന് ഈ ശുദ്ധിക്രിയയിലൂടെ വ്യക്തമായില്ലേ. ഇനി മല കയറാന്‍ വരുന്ന യുവതികള്‍ക്കും ഇതൊരു പാഠമാണ്. ഒരു ക്ഷേത്രത്തിലെ പൂജാദികളും ചിട്ടകളും കോടതി നിശ്ചയിച്ചതല്ല. അതിലെവിടെയാണ് കോടതി അലക്ഷ്യമെന്ന് മനസ്സിലാകുന്നില്ല. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞവരുടെ പിന്‍മുറക്കാര്‍! ദൈവത്തിലും ക്ഷേത്രത്തിലും വിശ്വാസമില്ലാത്തവര്‍! അവരില്‍ നിന്നും ഇതും ഇതിലപ്പുറവും നാം പ്രതീക്ഷിക്കണം.

ടി. സംഗമേശന്‍, താഴെക്കാട്

ചരിത്രത്തിലിടം പിടിക്കുന്ന ജനവഞ്ചകന്‍

ശത്രുക്കള്‍ക്കുപോലും പുതുവത്സരാശംസകള്‍ അര്‍പ്പിക്കുന്ന നമ്മുടെ നാട്ടില്‍, ജനങ്ങള്‍ക്ക് ഹൃദയഭേദകമായ വാര്‍ത്തകളും ദൃശ്യങ്ങളും പുതുവര്‍ഷത്തില്‍ സമ്മാനിച്ച നമ്മുടെ മുഖ്യമന്ത്രി, ചതിയുടെയും വഞ്ചനയുടെയും വക്താവായി ചരിത്രത്തിന്റെ ഏടുകളില്‍ നിലനില്‍ക്കും. ശബരിമല എന്ന പുണ്യഭൂമിയില്‍ ആചാരലംഘനം നടത്തിയെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ മുഖം മനസ്സില്‍ നിന്നും മായുന്നതേ ഇല്ല. അതിനെ ചരിത്രസംഭവമായി വിശേഷിപ്പിച്ച ചില ചാനലുകളും കമ്മ്യൂണിസ്റ്റു പാര്‍ട്ടിവക്താക്കളും മന്ത്രിമാരും ഈ ഗൂഢനീക്കത്തിന്റെ ഭാഗം തന്നെയാണെന്നു നിസ്സംശയം പറയാം. 

യുദ്ധത്തില്‍ ശത്രുരാജ്യം കീഴ്‌പ്പെടുത്തിയ വിജയീഭാവം പ്രകടമാക്കാനും ഇക്കൂട്ടര്‍ മടികാണിച്ചില്ല. ഇവിടെ ആരാണ് ജയിച്ചത്, ആരാണ് തോറ്റത്? അധികാരവും പോലീസിന്റെ പിന്‍ബലവുമുള്ള ഒരു ഭരണാധികാരി, ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും കാവലാളാകേണ്ട വ്യക്തി, ഗൂഢതന്ത്രത്തിലൂടെയും ചതിയിലൂടെയും അവ തകര്‍ക്കാന്‍ കൂട്ടുനില്‍കുന്നത് ആ ഭരണാധികാരിയുടെ പരാജയം മാത്രമല്ലേ പ്രതിഫലിപ്പിക്കുകയുള്ളൂ? ഹൃദയവ്യഥയില്‍ ആണ്ടുപോയ ഒരു വിശ്വാസിക്കുമുന്‍പില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നു. ഇവിടെ ആരാണ് യഥാര്‍ത്ഥത്തില്‍  കുറ്റം ചെയ്തത്? സന്നിധാനത്തെ ആചാരലംഘനം ജന്മസുകൃതമായി കരുതിയ മുഖ്യമന്ത്രിയോ, ജനങ്ങള്‍ക്കു ന്യായം ലഭ്യമാക്കേണ്ടവരായിട്ടും അന്യായം കാണിച്ച പോലീസോ എല്ലാ സുരക്ഷാസംവിധാനവും ആള്‍ബലവും ഉണ്ടായിട്ടും യുവതീപ്രവേശനം അറിഞ്ഞോ അറിയാതെയോ സാധ്യമാക്കിയ ദേവസ്വം ബോര്‍ഡോ, വിശ്വാസികളുടെ ഹൃദയം വൃണപ്പെടുത്തിയ സംഭവം യാതൊരു മടിയുമില്ലാതെ ന്യായീകരിക്കുന്ന മന്ത്രിമാരോ പാര്‍ട്ടിവക്താക്കളോ? ഇതിനുള്ള കൃത്യമായ ഉത്തരം ലഭിക്കാന്‍ സാധ്യത ഇല്ലെങ്കിലും അതിനു ഈ നാട്ടിലെ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. 

സന്നിധാനത്തെ ആചാര കര്‍മങ്ങളുടെ അവസാന വാക്കായ തന്ത്രിയുടെ ശുദ്ധികലശ തീരുമാനത്തെ വിശ്വാസികള്‍ അങ്ങേയറ്റം ആശ്വാസത്തോടും സന്തോഷത്തോടെയും സ്വാഗതം ചെയ്യുമ്പോഴും അതിനെ എതിര്‍ക്കാന്‍ ഇവിടുത്തെ മന്ത്രിമാര്‍ക്കും പാര്‍ട്ടി വക്താക്കള്‍ക്കും യാതൊരു മടിയും ഇല്ലെന്നതാണ് അത്യന്തം ഖേദകരം.

ഒരു പ്രസക്തമായ ചോദ്യം കൂടി അയ്യപ്പഭക്തനും വിശ്വാസിയുമായ ഏതൊരാളുടെയും മനസ്സില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഈ പരീക്ഷണങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെയോ  മറ്റേതെങ്കിലും മന്തിമാരുടെയോ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയോ, പോലീസിന്റെയോ കുടുംബാംഗങ്ങളെ ഉപയോഗിക്കുമായിരുന്നോ? നിസ്സംശയം പറയാം, ഉത്തരം ഇല്ല എന്നുതന്നെയാവും. കാരണം അവര്‍ക്കു തന്നെയറിയാം. ഇതിലും കഠിനമായ പരിസ്ഥിതിയില്‍ കൂടി കടന്നുപോയ ശബരിമലയും സന്നിധാനവും ഭക്ത കോടികളുടെ വികാരവും ആശ്വാസവുമായി അചഞ്ചലമായി നിലകൊണ്ടിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. കലിയുഗ വരദനായ അയ്യപ്പന് ധര്‍മ പരിപാലനത്തിനുള്ള അവസരം ഉണ്ടാക്കി കൊടുക്കാനും അധര്‍മ്മികളെ ഉന്മൂലനം ചെയ്യാനുമുള്ള കരുക്കള്‍ അവര്‍ തന്നെ നീക്കി കൊടുക്കുന്നതുമാണ് ഈ സംഭവങ്ങള്‍ എന്നു കരുതിയാലും തെറ്റില്ല. 

വി.ആര്‍. ശശിധരന്‍ ഉത്താന്‍, വടുതല, കൊച്ചി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

India

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

പുതിയ വാര്‍ത്തകള്‍

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.