Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ ചോരയില്‍ കോണ്‍ഗ്രസ് പങ്ക് തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 01:34 am IST
in Editorial

സിഖ് കൂട്ടക്കൊലയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനു ലഭിച്ച ആജീവനാന്ത തടവ് ശിക്ഷ ഫലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുകൂടിയുള്ളതാണ്. കാരണം, 34 വര്‍ഷം മുന്‍പു കോണ്‍ഗ്രസ് ആണ് പ്രതികാരവാഞ്ഛയോടെ ആ കൂട്ടക്കൊലയ്‌ക്കു പ്രചോദനമേകിയത്. 1984ല്‍ ഇന്ദിരാഗാന്ധിയെ വെടിവച്ചുകൊന്ന അംഗരക്ഷകര്‍ സിഖുകാരായതിന്റെ പേരില്‍, ആ വിഭാഗത്തേ ഒന്നാകെ കൊന്നൊടുക്കാനായിരുന്നു അന്ന് ഭരണാധികാരികളുടെ ഒത്താശയോടെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. തലസ്ഥാനം കലാപഭൂമിയാക്കിയ ആ തേര്‍വാഴ്ചയില്‍ ദല്‍ഹിയില്‍ മാത്രം മൂവായിരത്തോളം സിഖുകാര്‍ കൊല്ലപ്പെട്ടു. പലരേയും ജീവനോടെ ചുട്ടെരിച്ചു. രാജ്യത്താകെ പതിനായിരത്തിലേറെ സിഖ് കൊലപാതകങ്ങള്‍ എന്നാണ് കണക്ക്. ഒരുകുടുംബത്തിലെ അച്ഛനും മകനും അടക്കം അഞ്ചുപേര്‍  കൊല്ലപ്പെട്ട കേസിലാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാറിനു ദല്‍ഹി ഹൈക്കോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്. 

വ്യക്തികള്‍ ചെയ്യുന്ന കുറ്റകൃത്യത്തിനു സമൂഹത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ഉടനടി ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രാകൃത രീതിയുടെ നഗ്‌നമായ പ്രകടനമായിരുന്നു അന്നു കണ്ടത്. കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്തവരില്‍ സജ്ജന്‍കുമാര്‍ ഉണ്ടായിരുന്നു എന്നാണു കേസ്. അതിനു സാക്ഷികളുമുണ്ടായിരുന്നു. കൊലയാളികളോടു സജ്ജന്‍ അട്ടഹസിക്കുന്നതു കേട്ടതായി, കൊല്ലപ്പെട്ട കെഹാര്‍ സിങ്ങിന്റെ ഭാര്യ ജഗദീഷ് കൗര്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ചോരയ്‌ക്കു ചോര എന്ന് ആക്രോശിച്ചുകൊണ്ട് ആയിരക്കണക്കിനു ക്രിമിനലുകളാണ് അന്നു ദല്‍ഹിയുടെ തെരുവുകളില്‍ മൂന്നു ദിവസത്തോളം താണ്ഡവമാടിയത്. അവര്‍ക്ക് മദ്യവും ആയുധങ്ങളും സിഖുകാരുടെ വീടുകള്‍ തിരിച്ചറിയാന്‍ വോട്ടേഴ്സ് ലിസ്റ്റിന്റെ പകര്‍പ്പും നല്‍കിയതു കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ആരോപണം. അക്രമം തടയാന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണമുണ്ടായിരുന്നു. 

കേസ് ഇവിടംകൊണ്ടു തീര്‍ന്നിട്ടില്ല. ഭരണ സംവിധാനവും ഭരണകക്ഷിയും പോലീസും കൈകോര്‍ത്ത് അഴിഞ്ഞാടിയ സംഭവത്തില്‍ ഇനി എത്ര നേതാക്കള്‍ കുടുങ്ങുമെന്നു കാണാനിരിക്കുന്നതേയുള്ളൂ. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അധികാരമേറ്റ കമല്‍നാഥ് അടക്കമുള്ളവരുടെ പേരിലും ആരോപണമുണ്ട്. സുപ്രീംകോടതി ഉത്തരവു പ്രകാരം നിയോഗിക്കപ്പെട്ട അന്വേഷണസംഘം പരിശോധിച്ച 52 കേസുകളില്‍ കുറ്റപത്രം നല്‍കിവരുന്നുണ്ട്. കമ്മിഷന്റെ തെളിവെടുപ്പില്‍ കമല്‍നാഥിനെതിരെയും മൊഴിയുണ്ടെന്നാണു സൂചന. രണ്ടുപേരെ കൊലപ്പെടുത്തിയ മറ്റൊരു കേസില്‍ നേരത്തേ പ്രതി യശ്പാല്‍ സിങ്ങിനു വധശിക്ഷ വിധിച്ചിരുന്നു. നരേഷ് ഷെറാവത്ത് എന്ന മറ്റൊരു പ്രതിക്കു ജീവപര്യന്തവും നല്‍കി. തുടരുന്ന അന്വേഷണം ആരിലേയ്‌ക്കൊക്കെ നീളുമെന്നു വരും കാലം തെളിയിക്കും. 

മൂന്നു പതിറ്റാണ്ടു കടന്നുപോയിട്ടും മറക്കാത്ത മുറിവിന്റെ വേദനയും ഉലായാത്ത നിശ്ചയദാര്‍ഢ്യവുമായി, ഇരകളുടെ ബന്ധുക്കള്‍ നടത്തിയ പോരാട്ടമാണ് ഇത്രവൈകിയെങ്കിലും ഫലം കാണാനിടയാക്കിയത്. അധികാര ഗര്‍വ്വില്‍ നടത്തിയ കൂട്ടക്കുരുതി പകല്‍പോലെ വ്യക്തമായിരുന്നിട്ടും തെളിവുകളുടെ പോരായ്‌മ പറഞ്ഞ് കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിടത്തുനിന്നാണ് ഇവര്‍ പോരാട്ടം തുടങ്ങിയത്. അതിന്റെ ഫലമായാണ് സുപ്രീംകോടതി ഇടപെട്ടതും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.