Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പപ്പാ വരും…..ഐഡണ്‍ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2018, 05:09 am IST
in Vicharam

അടുത്ത അവധിക്കെങ്കിലും പപ്പ വരുമെന്ന പ്രതീക്ഷയിലാണ് വീരമൃത്യുവരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റിയന്റെ മകന്‍ ഐഡണ്‍ മൈക്കിള്‍. കശ്മീരില്‍ നിയന്ത്രണരേഖയ്‌ക്ക് സമീപം മെന്‍ഥാറില്‍ പാക് സൈന്യത്തിന്റെ വെടിവെയ്‌പ്പിലായിരുന്നു ഉദയംപേരൂര്‍ സ്വദേശി യേശുഭവനില്‍ ആന്റണി വീരമൃത്യു വരിച്ചത്. ഐഡണ്‍ മൈക്കിള്‍  പപ്പയുടെ വേര്‍പാട് ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല,  അടുത്ത അവധിക്ക് പപ്പ വരുന്നതും കാത്തിരിക്കുകയാണ് ഈ ഏഴുവയസ്സുകാരന്‍. ആന്റണിയുടെ ഭൗതികശരീരം ആര്‍മിയുടെ പെട്ടിയില്‍ നിന്ന് മൊബൈല്‍ ഫ്രീസറിലേയ്‌ക്ക് മാറ്റിയപ്പോള്‍ മാത്രമാണ് ഐഡണ്‍ പൊട്ടിക്കരഞ്ഞത്. പപ്പ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേയ്‌ക്കാണ് പോയിരിക്കുന്നതെന്ന് ആ പിഞ്ചുഹൃദയത്തിന് ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. മരിച്ച് ഒരുമാസം പിന്നിടുമ്പോഴും വീട്ടിലെ സ്വീകരണമുറിയില്‍, അമ്മയുടെ ഫോണിലുള്ള പപ്പയുടെ ഫോട്ടോ നോക്കിയിരിക്കുകയാണ് ഐഡണ്‍. 

മകനെ നെഞ്ചോടുചേര്‍ത്ത് അമ്മ അന്ന ഡയാന, വിവാഹത്തേക്കുറിച്ചും വിവാഹശേഷ ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്, വേദനയ്‌ക്കിടയിലൂടെ വിരിയുന്ന സന്തോഷത്തോടെയായിരുന്നു. പൊടുന്നനെ അത് കണ്ണീരിലേയ്‌ക്കു വഴിമാറി. എട്ട് വര്‍ഷം മുമ്പാണ് അന്നയെ ആന്റണി വിവാഹം കഴിച്ചത്. അന്ന അവസാനവര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. പിന്നീടുള്ള ജീവിതത്തിന്റെ വസന്തകാലത്തെക്കുറിച്ച് അന്ന ആയിരംനാവിലാണ് സംസാരിച്ച് തുടങ്ങിയത്. ഗര്‍ഭിണിയായതോടെ പഠനം നിര്‍ത്തി. പ്രസവശേഷം മോനെ നോക്കി വീട്ടിലിരുന്നു. 

ആറു മാസംകഴിഞ്ഞ് ആന്റണിക്കൊപ്പം മധ്യപ്രദേശിലേയ്‌ക്ക് പോയി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷമായിരുന്നു ജീവിതത്തില്‍ ദൈവം അനുഗ്രഹിച്ചുതന്ന സുവര്‍ണ്ണകാലമെന്ന് ആന്റണി പറയാറുണ്ടായിരുന്നുവെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അന്നയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മോന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും പട്ടാളക്കാരനായ ഒരു അച്ഛന് കാണാനായത് ഭാഗ്യമാണെന്നും ഇടയ്‌ക്കിടെ ആന്റണി പറയുമായിരുന്നു. അരുണാചലിലേയ്‌ക്ക് സ്ഥലം മാറിയപ്പോഴാണ് അന്നയും മോനും തിരികെ നാട്ടിലേയ്‌ക്കെത്തിയത്.

ജോലി സ്ഥലത്ത് എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും വീട്ടുകാരെ അറിയിച്ചിട്ടില്ല. ഓരോ സ്ഥലത്തും സ്‌ഫോടനം, തീവ്രവാദി ആക്രമണം എന്നൊക്കെ വാര്‍ത്തകളിലൂടെ അറിയുന്നത് ചോദിക്കുമ്പോള്‍, ‘യേയ്… അത് ഇവിടെങ്ങുമല്ല, കുറെ മാറിയാ… ഞങ്ങള്‍ സെയ്ഫ് ആയിട്ടുള്ളിടത്താ’  എന്നായിരുന്നു മറുപടി. സംഭവം നടന്ന അന്നും ഉച്ചയ്‌ക്ക് ഒരു മണിക്ക് വിളിച്ചിരുന്നു. ഒരുപാടുനേരം സംസാരിക്കുകയും ചെയ്തു. വൈകിട്ട് 7 മണിക്ക് ഡ്യൂട്ടിക്ക് കയറുമെന്നും പറഞ്ഞു. അഞ്ച് മണിയോടെയാണ് പാക് സൈന്യത്തിന്റെ വെടിവെയ്‌പ്പ് തുടങ്ങിയത്. മറ്റുള്ളവര്‍ അപകടത്തില്‍പെടുന്നതുകണ്ട് ഓടിയെത്തിയപ്പോഴാണ് അദ്ദേഹത്തിനും…. രാജ്യത്തെ സേവിക്കുമ്പോഴും ജനിച്ച മണ്ണില്‍ കുടുംബത്തോടൊത്തുള്ള ജീവിതമായിരുന്നു ആന്റണിയുടെ ഉള്ളില്‍, തുടര്‍ന്ന് പറയാന്‍ ആകാതെ അന്ന നിശബ്ദയായി. 

പിന്നെ സംസാരിച്ച് തുടങ്ങിയത് ആന്റണിയുടെ അമ്മ ഷീലയാണ്. അവന്‍ ചെറുപ്പം മുതലേ നല്ല ആക്ടീവായിരുന്നു. സ്‌പോര്‍ട്‌സിലും ഗെയിംസിലുമൊക്കെ നല്ല കമ്പമുള്ള കുട്ടി. ഒരിക്കല്‍, ആര്‍മി സെലക്ഷന്‍ ക്യാമ്പ് നടക്കുന്നുവെന്ന് പത്രത്തില്‍ പരസ്യം വന്നു. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് എരൂരായിരുന്നു, അവിടെയുള്ള സുഹൃത്തുക്കളുമൊത്തായിരുന്നു അവന്‍ സെലക്ഷന്‍ ക്യാമ്പില്‍ പോയത്. എല്ലാവരും പോകുന്നപോലെ സെലക്ഷന്‍ കിട്ടാതെ തിരിച്ചുപോരുമെന്നാണ് കരുതിയെ. എന്നാല്‍ അന്ന് പോയവരില്‍ ആന്റണിക്ക് മാത്രാണ് സെലക്ഷന്‍ കിട്ടിയത്. അങ്ങനെ 2002ല്‍ ആര്‍മിയില്‍ ചേര്‍ന്നു. ആദ്യമൊക്കെ, അവിടെയുള്ള വിശേഷങ്ങള്‍ വീട്ടില്‍ പറഞ്ഞിരുന്നു. പപ്പയോടാണ് അധികവും പറയാറ്. അതിര്‍ത്തിയില്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തീവ്രവാദികളാണോയെന്ന് അന്വേഷിച്ച് പോയതിനെക്കുറിച്ചൊക്കെ… പപ്പയുടെ മരണശേഷം അതും ഇല്ലാതെയായി. ഞങ്ങള്‍ ടെന്‍ഷന്‍ ആകണ്ടെന്ന് കരുതിയാകും. 

1965ന് ശേഷം അവരുടെ റെജിമെന്റിലെ ആദ്യത്തെ മരണമാണ് മോന്റേത്. നാടിനുവേണ്ടി ജീവന്‍ നല്‍കിയ ജവാന്റെ അമ്മയെന്നതില്‍ അഭിമാനമുണ്ട്. എങ്കിലും, ഞങ്ങള്‍ അനാഥമായല്ലോയെന്ന് ഓര്‍ക്കുമ്പോള്‍… 

ഇന്ത്യന്‍ ആര്‍മിയുടെ ഭാഗത്തുനിന്നു ധാരാളം സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. പെന്‍ഷനായുള്ള എഴുത്തുകുത്തുകള്‍ വളരെ വേഗത്തില്‍ അവര്‍മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അത് നാസിക്കില്‍നിന്നും അലഹബാദിലേക്ക് പോയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. അതിന്റെ ഓരോ വിവരങ്ങളും ആര്‍മി അറിയിക്കാറുണ്ട്. അതുപോലെതന്നെ അന്നയുടെ ജോലി സംബന്ധമായ പേപ്പറുകളും. കേന്ദ്രപ്രതിരോധ വകുപ്പില്‍ ഹൈദരാബാദ്, ദേവലാലി, നാസിക് എന്നിവിടങ്ങളിലാണ് ജോലി ഒഴിവുണ്ടായിരുന്നത്. വീട്ടില്‍ ആളില്ലാത്തതിനാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ജോലി മതിയെന്ന് ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ സൈനിക് ബോര്‍ഡില്‍ അതിനുള്ള അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ്. 

ഇനി കുടുംബത്തിന്റെ  സ്വപ്നം ഐഡണ്‍ ആണ്. നാടിനുവേണ്ടി ജീവന്‍ നല്‍കിയ ധീരന്റെ പൊന്നുമോന്‍. അവനെ വളര്‍ത്തി നല്ല നിലയില്‍ എത്തിക്കണമെന്ന് പറയുമ്പോള്‍ ഷീലയുടെയും അന്നയുടെയും കണ്ണില്‍ പ്രതീക്ഷയുടെ തിരിനാളം.

ദൃശ്യ ഉത്തമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.