Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പപ്പാ വരും…..ഐഡണ്‍ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2018, 05:09 am IST
in Vicharam

അടുത്ത അവധിക്കെങ്കിലും പപ്പ വരുമെന്ന പ്രതീക്ഷയിലാണ് വീരമൃത്യുവരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റിയന്റെ മകന്‍ ഐഡണ്‍ മൈക്കിള്‍. കശ്മീരില്‍ നിയന്ത്രണരേഖയ്‌ക്ക് സമീപം മെന്‍ഥാറില്‍ പാക് സൈന്യത്തിന്റെ വെടിവെയ്‌പ്പിലായിരുന്നു ഉദയംപേരൂര്‍ സ്വദേശി യേശുഭവനില്‍ ആന്റണി വീരമൃത്യു വരിച്ചത്. ഐഡണ്‍ മൈക്കിള്‍  പപ്പയുടെ വേര്‍പാട് ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല,  അടുത്ത അവധിക്ക് പപ്പ വരുന്നതും കാത്തിരിക്കുകയാണ് ഈ ഏഴുവയസ്സുകാരന്‍. ആന്റണിയുടെ ഭൗതികശരീരം ആര്‍മിയുടെ പെട്ടിയില്‍ നിന്ന് മൊബൈല്‍ ഫ്രീസറിലേയ്‌ക്ക് മാറ്റിയപ്പോള്‍ മാത്രമാണ് ഐഡണ്‍ പൊട്ടിക്കരഞ്ഞത്. പപ്പ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേയ്‌ക്കാണ് പോയിരിക്കുന്നതെന്ന് ആ പിഞ്ചുഹൃദയത്തിന് ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. മരിച്ച് ഒരുമാസം പിന്നിടുമ്പോഴും വീട്ടിലെ സ്വീകരണമുറിയില്‍, അമ്മയുടെ ഫോണിലുള്ള പപ്പയുടെ ഫോട്ടോ നോക്കിയിരിക്കുകയാണ് ഐഡണ്‍. 

മകനെ നെഞ്ചോടുചേര്‍ത്ത് അമ്മ അന്ന ഡയാന, വിവാഹത്തേക്കുറിച്ചും വിവാഹശേഷ ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്, വേദനയ്‌ക്കിടയിലൂടെ വിരിയുന്ന സന്തോഷത്തോടെയായിരുന്നു. പൊടുന്നനെ അത് കണ്ണീരിലേയ്‌ക്കു വഴിമാറി. എട്ട് വര്‍ഷം മുമ്പാണ് അന്നയെ ആന്റണി വിവാഹം കഴിച്ചത്. അന്ന അവസാനവര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. പിന്നീടുള്ള ജീവിതത്തിന്റെ വസന്തകാലത്തെക്കുറിച്ച് അന്ന ആയിരംനാവിലാണ് സംസാരിച്ച് തുടങ്ങിയത്. ഗര്‍ഭിണിയായതോടെ പഠനം നിര്‍ത്തി. പ്രസവശേഷം മോനെ നോക്കി വീട്ടിലിരുന്നു. 

ആറു മാസംകഴിഞ്ഞ് ആന്റണിക്കൊപ്പം മധ്യപ്രദേശിലേയ്‌ക്ക് പോയി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷമായിരുന്നു ജീവിതത്തില്‍ ദൈവം അനുഗ്രഹിച്ചുതന്ന സുവര്‍ണ്ണകാലമെന്ന് ആന്റണി പറയാറുണ്ടായിരുന്നുവെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അന്നയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മോന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും പട്ടാളക്കാരനായ ഒരു അച്ഛന് കാണാനായത് ഭാഗ്യമാണെന്നും ഇടയ്‌ക്കിടെ ആന്റണി പറയുമായിരുന്നു. അരുണാചലിലേയ്‌ക്ക് സ്ഥലം മാറിയപ്പോഴാണ് അന്നയും മോനും തിരികെ നാട്ടിലേയ്‌ക്കെത്തിയത്.

ജോലി സ്ഥലത്ത് എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും വീട്ടുകാരെ അറിയിച്ചിട്ടില്ല. ഓരോ സ്ഥലത്തും സ്‌ഫോടനം, തീവ്രവാദി ആക്രമണം എന്നൊക്കെ വാര്‍ത്തകളിലൂടെ അറിയുന്നത് ചോദിക്കുമ്പോള്‍, ‘യേയ്… അത് ഇവിടെങ്ങുമല്ല, കുറെ മാറിയാ… ഞങ്ങള്‍ സെയ്ഫ് ആയിട്ടുള്ളിടത്താ’  എന്നായിരുന്നു മറുപടി. സംഭവം നടന്ന അന്നും ഉച്ചയ്‌ക്ക് ഒരു മണിക്ക് വിളിച്ചിരുന്നു. ഒരുപാടുനേരം സംസാരിക്കുകയും ചെയ്തു. വൈകിട്ട് 7 മണിക്ക് ഡ്യൂട്ടിക്ക് കയറുമെന്നും പറഞ്ഞു. അഞ്ച് മണിയോടെയാണ് പാക് സൈന്യത്തിന്റെ വെടിവെയ്‌പ്പ് തുടങ്ങിയത്. മറ്റുള്ളവര്‍ അപകടത്തില്‍പെടുന്നതുകണ്ട് ഓടിയെത്തിയപ്പോഴാണ് അദ്ദേഹത്തിനും…. രാജ്യത്തെ സേവിക്കുമ്പോഴും ജനിച്ച മണ്ണില്‍ കുടുംബത്തോടൊത്തുള്ള ജീവിതമായിരുന്നു ആന്റണിയുടെ ഉള്ളില്‍, തുടര്‍ന്ന് പറയാന്‍ ആകാതെ അന്ന നിശബ്ദയായി. 

പിന്നെ സംസാരിച്ച് തുടങ്ങിയത് ആന്റണിയുടെ അമ്മ ഷീലയാണ്. അവന്‍ ചെറുപ്പം മുതലേ നല്ല ആക്ടീവായിരുന്നു. സ്‌പോര്‍ട്‌സിലും ഗെയിംസിലുമൊക്കെ നല്ല കമ്പമുള്ള കുട്ടി. ഒരിക്കല്‍, ആര്‍മി സെലക്ഷന്‍ ക്യാമ്പ് നടക്കുന്നുവെന്ന് പത്രത്തില്‍ പരസ്യം വന്നു. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് എരൂരായിരുന്നു, അവിടെയുള്ള സുഹൃത്തുക്കളുമൊത്തായിരുന്നു അവന്‍ സെലക്ഷന്‍ ക്യാമ്പില്‍ പോയത്. എല്ലാവരും പോകുന്നപോലെ സെലക്ഷന്‍ കിട്ടാതെ തിരിച്ചുപോരുമെന്നാണ് കരുതിയെ. എന്നാല്‍ അന്ന് പോയവരില്‍ ആന്റണിക്ക് മാത്രാണ് സെലക്ഷന്‍ കിട്ടിയത്. അങ്ങനെ 2002ല്‍ ആര്‍മിയില്‍ ചേര്‍ന്നു. ആദ്യമൊക്കെ, അവിടെയുള്ള വിശേഷങ്ങള്‍ വീട്ടില്‍ പറഞ്ഞിരുന്നു. പപ്പയോടാണ് അധികവും പറയാറ്. അതിര്‍ത്തിയില്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തീവ്രവാദികളാണോയെന്ന് അന്വേഷിച്ച് പോയതിനെക്കുറിച്ചൊക്കെ… പപ്പയുടെ മരണശേഷം അതും ഇല്ലാതെയായി. ഞങ്ങള്‍ ടെന്‍ഷന്‍ ആകണ്ടെന്ന് കരുതിയാകും. 

1965ന് ശേഷം അവരുടെ റെജിമെന്റിലെ ആദ്യത്തെ മരണമാണ് മോന്റേത്. നാടിനുവേണ്ടി ജീവന്‍ നല്‍കിയ ജവാന്റെ അമ്മയെന്നതില്‍ അഭിമാനമുണ്ട്. എങ്കിലും, ഞങ്ങള്‍ അനാഥമായല്ലോയെന്ന് ഓര്‍ക്കുമ്പോള്‍… 

ഇന്ത്യന്‍ ആര്‍മിയുടെ ഭാഗത്തുനിന്നു ധാരാളം സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. പെന്‍ഷനായുള്ള എഴുത്തുകുത്തുകള്‍ വളരെ വേഗത്തില്‍ അവര്‍മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അത് നാസിക്കില്‍നിന്നും അലഹബാദിലേക്ക് പോയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. അതിന്റെ ഓരോ വിവരങ്ങളും ആര്‍മി അറിയിക്കാറുണ്ട്. അതുപോലെതന്നെ അന്നയുടെ ജോലി സംബന്ധമായ പേപ്പറുകളും. കേന്ദ്രപ്രതിരോധ വകുപ്പില്‍ ഹൈദരാബാദ്, ദേവലാലി, നാസിക് എന്നിവിടങ്ങളിലാണ് ജോലി ഒഴിവുണ്ടായിരുന്നത്. വീട്ടില്‍ ആളില്ലാത്തതിനാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ജോലി മതിയെന്ന് ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ സൈനിക് ബോര്‍ഡില്‍ അതിനുള്ള അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ്. 

ഇനി കുടുംബത്തിന്റെ  സ്വപ്നം ഐഡണ്‍ ആണ്. നാടിനുവേണ്ടി ജീവന്‍ നല്‍കിയ ധീരന്റെ പൊന്നുമോന്‍. അവനെ വളര്‍ത്തി നല്ല നിലയില്‍ എത്തിക്കണമെന്ന് പറയുമ്പോള്‍ ഷീലയുടെയും അന്നയുടെയും കണ്ണില്‍ പ്രതീക്ഷയുടെ തിരിനാളം.

ദൃശ്യ ഉത്തമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

Kerala

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

News

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.