Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പിണറായിക്ക് വഴിതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 01:53 am IST
inVicharam

പിണറായി വിജയന്‍ തന്റെ പൊതുജീവിതത്തില്‍ ഏറെകാലവും പാര്‍ട്ടിച്ചുമതലകളാണ് വഹിച്ചിരുന്നത്. ഭരണകര്‍ത്താവായി വളരെ കുറച്ചുകാലം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ ഭരണകര്‍ത്താവ് ആകുമ്പോള്‍ ഉണ്ടാവേണ്ട ഒരു വികാസം ഉണ്ട്. അത് ഉണ്ടായാലേ വിജയിക്കാനാവൂ. പാര്‍ട്ടിക്ക് പുറത്തുള്ള പൗരജനങ്ങള്‍ക്കും തങ്ങളുടെ വികാരങ്ങളും സങ്കടങ്ങളും ആശങ്കകളും അറിഞ്ഞ് മുഖ്യമന്ത്രി പരിഗണിക്കുന്നവെന്ന തോന്നല്‍ ഉണ്ടാകണം. അപ്പോഴാണ് ഒരു ജനകീയ മുഖ്യമന്ത്രി ഉണ്ടാകുന്നത്. ദൗര്‍ഭാഗ്യവെച്ചാല്‍ പിണറായി വിജയന് അതിനുകഴിയുന്നില്ല. 

 പാര്‍ട്ടിക്ക് ശത്രുക്കളുണ്ടാകും. അതുകൊണ്ട് പാര്‍ട്ടിനേതാവിന് പാര്‍ട്ടിയുടെ വിജയത്തോടൊപ്പം ശത്രുവിന്റെ പരാജയവും ലക്ഷ്യം വെയ്‌ക്കേണ്ടിവരും. എന്നാല്‍ മുഖ്യമന്ത്രിക്ക് ശത്രുക്കള്‍ ഉണ്ടാവാന്‍ പാടില്ല. ജന താത്പര്യം മാത്രമാണ് ലക്ഷ്യമാക്കേണ്ടത്.  

 പ്രളയം അനിതര സാധാരണമായ  ഐക്യമാണ് പ്രകടമാക്കിയത്. ജനങ്ങള്‍ കൈ മെയ് മറന്ന് സര്‍ക്കാരിനോട് സഹകരിച്ചു. സര്‍ക്കാരും ജനസഹകരണത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് എത്രവേഗമാണ് ജനങ്ങള്‍ സര്‍ക്കാരില്‍നിന്നും അകന്നത്! 

രക്തസാക്ഷി ഉണ്ടായാല്‍ അത് ആഘോഷമാക്കുന്നുവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അതിന്റെ പേരില്‍ വലിയ പണപ്പിരിവ് നടത്താനാണ് ശ്രമിക്കാറ്. രക്തസാക്ഷിത്വത്തിന് കൂടുതല്‍ പ്രചാരം കിട്ടുന്തോറും കൂടുതല്‍ പണം പിരിക്കാനാവും. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റ പേരില്‍ എത്രവലിയ പണപ്പിരിവാണ് നടത്തിയത്. അതില്‍ എത്ര അഭിമന്യൂവിന്റെ കുടുംബത്തിന് നല്‍കിയെന്നത് വിവാദമായിരിക്കുകയാണ്.

പ്രളയത്തിനും രക്തസാക്ഷിത്വത്തിന്റെ പരിവേഷം നല്‍കി സഹാനൂതി നേടിയെടുക്കാനും പണപ്പിരിവ് നടത്താനുമുള്ള അവസരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ലഭിച്ച തുകകൊണ്ട്, ദുരിതബാധിതര്‍ക്കു സഹായം എത്തിക്കുന്നതിന് പകരം, നവകേരള നിര്‍മ്മാണത്തിനായി പരമാവധി പണം പിരിക്കാനാണ് ശ്രമിച്ചത്. പിണറായി വിജയനും ദേശാഭിമാനിക്കും കൈരളി ചാനലിനും പണം പിരിച്ച അനുഭവമാണുള്ളത്. ആ വഴിയിലാണ് നവകേരള നിര്‍മ്മാത്തിനും പണം പിരിക്കാന്‍ ശ്രമിച്ചത്. ദുരിതാശ്വാസവും നവകേരള നിര്‍മ്മാണവും കൂട്ടികുഴക്കേണ്ടത് ഉണ്ടായിരുന്നില്ല. 

നവകേരളം നിര്‍മ്മിക്കാനാണ് മുഖ്യമന്ത്രി ഉപദേഷ്ടാക്കളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത്. കേരളത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ വിഭാവനം ചെയ്യട്ടെ. പണം കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ല. കൊച്ചി വിമാനത്താവളവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും എല്ലാം അങ്ങനെ ഉണ്ടായതല്ലെ. പ്രായോഗിക പദ്ധതികള്‍ മുന്നോട്ട് വച്ചാല്‍ നിക്ഷേപിക്കാന്‍ ആളുകള്‍ മുന്നോട്ട് വരും. 

കേരളത്തില്‍ 4 ലക്ഷം വനവാസികള്‍ (1%) മാത്രമാണുള്ളത്. ഏകദേശം ഒരുലക്ഷം കുടുംബങ്ങള്‍. അവര്‍ ഏറ്റവും ശോചനീയമായ സ്ഥിതിയിലാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി വിഭാവനം ചെയ്യണം. വനവാസികള്‍ക്ക് മൂന്ന് സെന്റ് ഭൂമിയും 400 സ്‌ക്വെയര്‍ ഫീറ്റ് വീടുമല്ല, 50 സെന്റ് ഭൂമിയും നല്ല വീടും കൊടുക്കണം. വനവാസികളെ അന്തസ്സായി പുനഃരധിവസിപ്പിച്ചാല്‍ അത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി എന്നെന്നും നിലനില്‍ക്കുന്ന ഭരണനേട്ടമാകും.

 കേരളത്തിന്റെ നാഷണല്‍ ഹൈവേ വികസനം വഴിമുട്ടി നില്‍ക്കുന്നത് പണത്തിന്റെ കുറവ് കൊണ്ടല്ല. ഭരണാധികാരിയുടെ ഇഛാശക്തിയുടെ കുറവുകൊണ്ടാണ്. കേരളത്തിന്റെ തെക്കുനിന്ന് വടക്കുവരെ നാലുവരിപാത നിര്‍മ്മിച്ചാല്‍ അതിന്റെ ഖ്യാതിയും എന്നെന്നും നിലനില്‍ക്കും. ദൗര്‍ഭാഗ്യവെച്ചാല്‍ കേരളത്തിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രി വെറും പാര്‍ട്ടി താല്‍പര്യങ്ങളില്‍ അഭിരമിക്കുകയാണ്. ശബരിമല പ്രശ്‌നം ഇത്രമാത്രം സങ്കീര്‍ണമാക്കിയതും ലക്ഷക്കണക്കിന് ജനങ്ങളെ സര്‍ക്കാരിന്റെ ശത്രുവാക്കി മാറ്റിയതും ഭരണാധികാരി എന്ന നിലയിലേയ്‌ക്കു പിണറായി വിജയന് ഉയരാന്‍ കഴിയാത്തതുകൊണ്ടാണ്. കെ. സുരേന്ദ്രനെ വേട്ടയാടിയതുകൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കാനായത്? പാര്‍ട്ടി പ്രവര്‍ത്തകന്റെ പകപോക്കല്‍ മാത്രമായി തരംതാഴുകയായിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള വേര്‍തിരിവും ഇല്ലാതാവുകയാണ്. പാര്‍ട്ടി പാര്‍ട്ടിക്കുവേണ്ടി നടത്തുന്ന ഭരണമായി മാറുന്നു ഇത്. 

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്നു നിലനില്‍ക്കുന്നത് അധികാരവും ഗുണ്ടായിസവും കൊണ്ട് മാത്രമാണ്. അധികാരംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ സഹായിക്കുകയും ഗുണ്ടായിസംകൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സംവിധാനം പോലും പാര്‍ട്ടിയുടെ ഉപകരണമായി. പോലീസില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു. 

വനിതാമതില്‍ തികച്ചും നവോത്ഥാന വിരുദ്ധമായ പിന്‍തിരിപ്പന്‍ പരിപാടിയാണ്. അതിനുവേണ്ടി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തെയും ദുരുപയോഗം ചെയ്യുകയാണ്. ഇന്ന് കൂടുതല്‍ ആശ്രയിക്കുന്നത് ഇലക്ട്രോണിക് മീഡിയെയും സോഷ്യല്‍ മീഡിയെയും മറ്റുമാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ  നുണപ്രചരണങ്ങള്‍ക്ക് വിജയിക്കാനാകില്ല.

പിടിച്ചുനില്‍ക്കാന്‍ കഴിയണമെങ്കില്‍ ഇനിയെങ്കിലും പിണറായി വിജയന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയായി ഉയരണം. പാര്‍ട്ടിക്ക് എത്ര ഭദ്രമായ അടിത്തറ ഉണ്ടെങ്കിലും ജനങ്ങളുടെ വെറുപ്പും വിദ്വേഷവും നേടിയെടുത്താല്‍ അടിത്തറ നഷ്ടപ്പെടുകതന്നെ ചെയ്യും. പാര്‍ട്ടിയില്‍ ഒരു ഭയം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വരുന്ന അസന്തുഷ്ടിയും മുറുമുറുപ്പും പൊട്ടിത്തെറിയായി രൂപപ്പെടുത്തുന്നതിന് മുമ്പ് ഈ നയവും നിലപാടും തിരുത്തിയില്ലെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ തോണ്ടിയ നേതാവായിട്ടായിരിക്കും ചരിത്രത്തില്‍ പിണറായി വിജയന്‍ അറിയപ്പെടുക. 

(ആര്‍എസ്എസ് പ്രാന്ത 

സഹകാര്യവാഹ് ആണു ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.