Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിറവത്ത് സര്‍ക്കാര്‍ മുട്ടിലിഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 05:10 am IST
in Editorial

ശബരിമല കേസ് പോലെയല്ല പള്ളിക്കേസ് എന്നു സര്‍ക്കാര്‍ പരോക്ഷമായെങ്കിലും സമ്മതിച്ചിരിക്കുന്നു. പിറവം പള്ളിക്കേസ് സംബന്ധിച്ചു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ശബരിമല എന്ന പേര് പരാമര്‍ശിക്കാതെ തന്ത്രപൂര്‍വമാണ് സമ്മതം. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിലാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്.

ശബരിമല പ്രശ്‌നം രാഷ്‌ട്രീയമായി മുതലെടുക്കാന്‍ സമുദായസംഘടനകളും സാമൂഹ്യവിരുദ്ധരും ശ്രമിക്കുന്നതാണത്രെ പ്രശ്നം. അവര്‍ പൊതുമുതല്‍ നശിപ്പിക്കുകയും ഭക്തരെയും പോലീസിനെയും ആക്രമിക്കുകയും ചെയ്തു. പിന്നെ പോലീസിനു നടപടി എടുക്കാതെ പറ്റില്ലല്ലോ. പിറവത്തെ പ്രശ്നം പള്ളിയുടെ ഭരണം സംബന്ധിച്ചു രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള വിഷയമാണെന്നും അതു സിവില്‍ തര്‍ക്കമാണെന്നും വിശദീകരിക്കുന്നു. ഒരിടത്ത് ശൗര്യം കാണിക്കുകയും വേറൊരിടത്ത് മുട്ടിലിഴയുകയും ചെയ്യുന്നതിനുള്ള നല്ല വിശദീകരണം!

പിറവത്ത് ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലാണു തര്‍ക്കം. സുപ്രീംകോടതി വിധി നടപ്പാക്കാനും പള്ളിയില്‍ ചടങ്ങുകള്‍ നടത്താനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആ കേസിലാണു സര്‍ക്കാരിന്റെ സത്യവാങ്മൂലം. യാക്കോബായ വിഭാഗത്തിലെ ആയിരത്തോളംപേര്‍ കഴിഞ്ഞ ദിവസം പള്ളിമുറ്റത്ത് സംഘടിച്ചു. കൂടുതല്‍ പേര്‍ എത്തിക്കൊണ്ടുമിരുന്നു.

ഏതാനും പേര്‍ പള്ളിയുടെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. നിയമവിരുദ്ധമായി സംഘടിച്ചവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് ഇതൊക്കെ കണ്ട് നിസ്സഹായരായി പിന്മാറേണ്ടിവന്നു. എന്നിട്ടും അവിടെ ഒരു നിരോധനാജ്ഞയും പ്രഖ്യാപിച്ചുകേട്ടില്ല. അവിടെ നടന്നതു സിവില്‍ നടപടിയായിരുന്നോ?  

ഇതേ കേരളാ പോലീസാണ് നിലയ്‌ക്കലും പമ്പയിലുമൊക്കെ നാമം ജപിച്ച അയ്യപ്പഭക്തരെ ഓടിച്ചിട്ടുതല്ലുകയും അറസ്റ്റു ചെയ്ത് ജയിലലടയ്‌ക്കുകയും ചെയ്തത്. സന്നിധാനത്തു ശരണം വിളിച്ചവരെ അറസ്റ്റുചെയ്തതും ഈ പോലീസ് തന്നെ. ഇരുമുടിയുമായി ദര്‍ശനത്തിനുപോയ ശശികല ടീച്ചറെ മരക്കൂട്ടത്തു പാതിരാത്രിയിലും കെ. സുരേന്ദ്രനെ നിലയ്‌ക്കലിലും അറസ്റ്റുചെയ്തപ്പോഴും ഇവര്‍ക്ക് ഒരു നിസ്സഹായതയുമില്ലായിരുന്നു.

സുരേന്ദ്രനെ തുടര്‍ച്ചയായി റിമാന്‍ഡുചെയ്യിച്ചു ജയിലിലടച്ചപ്പോഴും ശരിയല്ലായ്‌കയൊന്നും സര്‍ക്കാരിനും പോലീസിനും തോന്നിയില്ല. ഈ വീരശൂര പരാക്രമമൊന്നും പിറവത്തു കാണാനില്ല. കാണിക്കാന്‍ ഈ മുഖ്യമന്ത്രി സമ്മതിക്കില്ല. നാണവുംമാനവും നെറിയുമില്ലാത്തവര്‍ക്ക് എന്തുമാകാമെന്നും തങ്ങള്‍ അക്കൂട്ടത്തില്‍ത്തന്നെയാണെന്നും ആവര്‍ത്തിച്ചു തെളിയിക്കുകയാണ് ഈ സര്‍ക്കാര്‍. 

പിറവത്തു സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയെ സമീപിക്കും മുന്‍പുതന്നെ വേണ്ടത്ര സാവകാശം എടുക്കുകയും ചെയ്തു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണു ശ്രമമെന്നും ഇതിനു സാവകാശവും സ്വാതന്ത്ര്യവും അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ അപേക്ഷ.

ഒരു പ്രശ്നം പരിഹരിക്കുന്നതു മറ്റു പ്രശ്നങ്ങള്‍ക്കു കാരണമാകാതെ നോക്കേണ്ടതുണ്ടെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ സത്യവാങ്മൂലം പറയുന്നുണ്ട്. അതിനര്‍ഥം സമാധാനത്തിന്റെയും സമവായത്തിന്റെയും ഭാഷയും ശൈലിയും ഈ സര്‍ക്കാരിനു വശമാണെന്നു തന്നെയാണ്. അതു പരിഗണിക്കുന്നതു വിവേചനത്തോടെ ആയിരിക്കുമെന്നു മാത്രം. ഹിന്ദുവിന്റെ കാര്യത്തില്‍ ഒന്നും മറ്റുള്ളവര്‍ക്കു വേറൊന്നും.

 ശബരിമല വിഷയത്തില്‍ സമുദായ നേതാക്കളും ആചാര്യന്‍മാരും രാഷ്‌ട്രീയപ്പാര്‍ട്ടികളും തുടരെ ആവശ്യപ്പെട്ടിട്ടും സാവകാശത്തിനു ശ്രമിക്കാതെ വിധി നടപ്പാക്കാന്‍ ധൃതിപിടിക്കുകയും അതിനായി ഭരണ സംവിധാനം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ തന്നെയാണ് ഇതു പറയുന്നത്. തുറന്നു പറയണം സര്‍ക്കാരേ, ഹിന്ദുക്കളേ കാണുമ്പോള്‍ മാത്രമേ നിങ്ങളില്‍ നിയമബോധം ഉണരുകയുള്ളോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

World

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

World

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

Kerala

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു
Kerala

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

പുതിയ വാര്‍ത്തകള്‍

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം

കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.