Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രളയവും പ്രളയാനന്തരവും; കേരള മോഡല്‍ ഇനി വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2018, 01:03 am IST
in Vicharam

പ്രളയാനന്തര പുനര്‍നിര്‍മ്മാണമെന്ന പേരിലുള്ള സര്‍ക്കാര്‍ നയപരിപാടികളെല്ലാം കേരളം പിന്‍തുടര്‍ന്നുവരുന്ന കേരളാ മോഡല്‍ വികസനത്തിന്റെ തുടര്‍ച്ചയാകുകയാണ്. ഇത് അപകടത്തിലേയ്‌ക്കുള്ള പോക്കാണ്. കേരള മോഡലിലൂടെ ടൂറിസ്റ്റ് മണിമാളികകളും റിസോര്‍ട്ട് നിര്‍മ്മാണവും ഫ്‌ളാറ്റ് നിര്‍മ്മാണവും വീട് നിര്‍മ്മാണവും ക്രമാതീതമായി പെരുകി. ഇതിനെല്ലാം നെല്‍വയലുകളും നീര്‍ത്തടങ്ങളും കുളങ്ങളും കുന്നുകളും നികത്തി. ക്വാറികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചു. വനനശീകരണവും മലഇടിക്കലും അണക്കെട്ട് നിര്‍മ്മാണവും തുടങ്ങി. ഇതെല്ലാം പരിസ്ഥിതി വിനാശത്തിലേക്കുള്ള വഴികളായിരുന്നു.

ഈ വഴി കൂടുതല്‍ സുഗമമാക്കിയത് മലയാളികളുടെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സമ്പാദ്യംകൊണ്ടും പാശ്ചാത്യ-ഗള്‍ഫ് മേഖലകളിലെ മതശക്തികളുടെ പണംകൊണ്ടുമായിരുന്നു. ഇവരുടെ പണംകൊണ്ട് കേരളത്തില്‍ ഒരു പുത്തന്‍ ഭൂവുടമവര്‍ഗ്ഗത്തെ സൃഷ്ടിച്ചെടുക്കുകമാത്രമല്ല ചെയ്തത്, കച്ചവട-വ്യാപാര-പണമിടപാട്-റിയല്‍ എസ്റ്റേറ്റ് മേഖലകളെ ഇവരുടെയോ, ബിനാമികളുടെയോ നിയന്ത്രണത്തില്‍ എത്തിക്കുകയും ചെയ്തു. ഇതിലൂന്നി വ്യാപാര-ഊഹമേഖലകള്‍ പടര്‍ന്നു പന്തലിച്ചു. ഇവയ്‌ക്കുവേണ്ടി ഇവര്‍ ഇടതു-വലതു മുന്നണികളുടെ തോളില്‍ കൈയിട്ടുകൊണ്ട് പശ്ചിമഘട്ടം നശീകരണങ്ങള്‍ക്ക് വിധേയമാക്കുകയും വിനാശകരമായൊരു വികസനം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഈ സൃഷ്ടിയാണ് കേരള മോഡല്‍!

ഇതുവഴി കാര്‍ഷിക-വ്യവസായ മേഖലകളെ തകര്‍ച്ചയിലേക്ക് നയിക്കുകയും പരിസ്ഥിതിയിന്‍മേലുള്ള കടന്നുകയറ്റവും കൊള്ളയും, അനുസ്യൂതം തുടരുകയും ചെയ്തു. ഇത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും പാര്‍ശ്വവല്‍ക്കൃത ജനവിഭാഗങ്ങളില്‍മേലുള്ള കടന്നാക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനുകൂടുതല്‍ ഇരകളായിത്തീര്‍ന്നത് വയനാട്ടിലെ ആദിവാസികളാണ്. കേരള മോഡല്‍ പരിഷ്‌ക്കരണം ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ കോളനികളുടെ അന്തരീക്ഷത്തിലേക്കും പുറമ്പോക്കുകളിലെ ചെറ്റക്കൂരകളിലേയ്‌ക്കും ആട്ടിത്തെളിക്കുകയും ചെയ്തു. ഇതിനു ഭൂപരിഷ്‌ക്കരണമെന്നു പേരിട്ടു. പിന്നീടുണ്ടായ കേരള മോഡലിനെ അധികാര വികേന്ദ്രീകരണമെന്നും ജനകീയാസൂത്രണമെന്നും വിശേഷിപ്പിച്ച് കൊട്ടിഘോഷിച്ചു. ഇതിലൂടെ, മുകള്‍ത്തട്ടില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അഴിമതി താഴെതട്ടിലേക്കുവരെ പടര്‍ന്നു. ഈ ജനകീയാസൂത്രണം മൂലധനശക്തികളുടെ കല്‍പ്പനകള്‍ക്കും ഇംഗിതത്തിനും അനുസരിച്ചാണ് നടന്നിരുന്നതെന്ന് പിന്നീട് തെളിഞ്ഞു. 

ഇത്തരത്തിലുള്ള വികസനങ്ങള്‍ പരിസ്ഥിതിയിന്‍മേല്‍ ഒരു വിവേചനവുമില്ലാതെ നടത്തിയ ഇടപെടല്‍ നിമിത്തമാണ് 99-ലെ വെള്ളപ്പൊക്കത്തിനു (1924) കാരണമായ മഴയെക്കാള്‍ വളരെ കുറച്ചു മാത്രം പെയ്തിട്ടും കേരളത്തെ അത്യാഹിതത്തിലേക്ക് തള്ളിവിട്ടത്. രൂപയുടെ അളവുകോലുകള്‍ ഉപയോഗിച്ച് നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു അളവുകോലിലുമൊതുങ്ങാത്ത മാനസികാഘാതങ്ങളുടെ മാനം അളക്കാനാവാത്ത വിധം വലുതാണ്. ഇതിനു ഉത്തരവാദികള്‍ കേരളം മാറി മാറി ഭരിച്ച  ഇടതു-വലതു മുന്നണികളാണ്.

കേരള മോഡലിന്റെ മറ്റൊരു മുഖമാണ് ഇരുമുന്നണികളും ടാറ്റായ്‌ക്കും, ഹാരിസനും അടക്കമുള്ള വന്‍ ഭൂമികയ്യേറ്റ മാഫിയകള്‍ക്ക് കുടപിടിക്കുകയും ഇവര്‍ക്കെതിരെയുള്ള കേസുകള്‍ തോറ്റുകൊടുക്കാനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്തത്. ഇവരുടെ കൈവശഭൂമിയെക്കുറിച്ച് അന്വേഷിച്ച നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടും ഡി.സിജിത്ത് ബാബു റിപ്പോര്‍ട്ടും നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ടും എം.ജി. രാജമാണിക്യം റിപ്പോര്‍ട്ടും, നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം ലിമിറ്റഡും ടാറ്റയും മറ്റ് കയ്യേറ്റക്കാരും കൂടി അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലൂന്നി കേസ് വാദിച്ചുകൊണ്ടിരുന്ന സൂശീല ഭട്ടിനെ മാറ്റിക്കൊണ്ട് ടാറ്റയെയും, ഹാരിസണെയും സഹായിക്കുന്ന സര്‍ക്കാര്‍ മനോഭാവം വെളിപ്പെടുത്തി. ഈ കേസുകളില്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഈ തോറ്റുകൊടുക്കലിന്റെ ദുരന്തം അടിസ്ഥാനപരമായി കൂടുതല്‍ ബാധിച്ചിരിക്കുന്നത് മൂന്നാറിലെ തോട്ടം തൊഴിലാളികളെയാണ്. കേസില്‍ സര്‍ക്കാര്‍ വിജയിച്ചിരുന്നെങ്കില്‍ ഈ ഭൂമിയുടെ അവകാശത്തിന്റെ പ്രഥമസ്ഥാനത്തേയ്‌ക്ക് ഈ തൊഴിലാളികള്‍ പരിഗണിക്കപ്പെടുമായിരുന്നു. ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവന്ന ദേവികുളം സബകളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടറാമിനേയും വി.ആര്‍. പ്രേമകുമാറിനെയും ഭൂമാഫിയകള്‍ക്കുവേണ്ടി രാഷ്‌ട്രീയലോബികള്‍ സ്ഥലംമാറ്റി.

സര്‍ക്കാര്‍ നയങ്ങളും ഭരണനടപടികളും കയ്യേറ്റ മാഫിയകളുടെയും അവരുടെ ആത്മീയ നേതാക്കളുടെയും ഇടപെടലുകളും ഇവരെല്ലാം ഒത്തൊരുമയോടു പരിസ്ഥിതിയിന്മേല്‍ നടത്തിയ കൊള്ളയുമാണ് മഴയെ പ്രളയദുരന്തമാക്കി മാറ്റിയത്. ഇതിനു കേരളത്തിലെ ക്രൈസ്തവസഭയും ഉത്തരവാദികളാണ്. പ്രകൃതി ദുരന്തത്തിന്റെ കാരണക്കാരായി വിചാരണ ചെയ്യപ്പെടേണ്ടവരാണ് ഈ മൂന്നുകൂട്ടരും. അനധികൃത കയ്യേറ്റങ്ങള്‍ക്ക് പള്ളിയും പാര്‍ട്ടിയും മത്സരിച്ച് നേതൃത്വം നല്‍കുകയായിരുന്നു. പള്ളിക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും അവരുടെ ബിനാമികളുടെ പേരിലും അളവറ്റഭൂമിയും കരിങ്കല്‍ ക്വാറികളുമുണ്ട്. കേരളത്തില്‍ 29 ശതമാനം വനഭൂമിയുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുമ്പോള്‍ ഇതില്‍ 14 ശതമാനവും കയ്യേറ്റക്കാരുടെ കൈകളിലാണ്. ആദ്യഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാനായിരുന്നെങ്കില്‍ പിന്നീടത് പ്രകൃതിയോടുള്ള യുദ്ധപ്രഖ്യാപനമായി. ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍ എം.കെ.ജിയും ഫാദര്‍ വടക്കനും മലപ്പുറത്തെ കുഞ്ഞാലിയും മുകളില്‍ പറഞ്ഞ പ്രതികളുടെ പട്ടികയില്‍ പെടുന്നവരാണെന്ന് കാണാം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഇപ്പോള്‍ സമൂഹത്തില്‍ വലിയൊരു വിഭാഗം തിരിച്ചറിയുന്നുണ്ട്. പരിസ്ഥിതി ദുര്‍ബല മേഖലകളെന്ന് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയ പശ്ചിമഘട്ടത്തിലെ ക്വാറികളും റിസോര്‍ട്ടുകളും കുന്നിടിക്കലും, വനനശീകരണവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് ഇത്രയധികം ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കാരണമായത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവുമധികം സമരം നടന്ന തിരുവമ്പാടി, കട്ടിപ്പാറ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായത്. 

കയ്യേറ്റ മാഫിയകളും മതനേതാക്കളും ഇടതുപക്ഷവുമായി ഉണ്ടാക്കിയ ബാന്ധവത്തിലൂടെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പടനയിച്ച സമരനായകനെ ലോകസഭയിലേയ്‌ക്ക് ഇടതുപക്ഷം ജയിപ്പിച്ചെടുത്തത്. അപകടകരമായ ഈ കൂട്ടുകെട്ട് ഗാഡ്ഗിനെതിരെ തെരുവിലിറങ്ങി. രാഷ്‌ട്രീയക്കാരുടെ നിലനില്‍പ്പിനായുള്ള നിര്‍മ്മാണവും ഖനനവും പാടില്ലെന്നു പറഞ്ഞ ഗാഡ്ഗിലിനെ ഇവര്‍ ജനങ്ങളുടെ ശത്രുവാക്കി. ഇവരെക്കൊണ്ട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസും, സര്‍ക്കാര്‍ വാഹനങ്ങളും കത്തിച്ചു. താമരശ്ശേരി ബിഷപ്പ് കേരളം കാശ്മീരാക്കുമെന്നും ജാലിയന്‍ വാലാ ബാഗ് ആക്കുമെന്നും വിളിച്ചു പറഞ്ഞു. കര്‍ഷകന്റെ മാഗ്നാകാര്‍ട്ടയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന് പറയാന്‍ ധൈര്യം കാട്ടിയ പി.ടി. തോമസിനു കോണ്‍ഗ്രസ്സ് ഇടുക്കി പാര്‍ലമെന്റ് സീറ്റ് നിഷേധിച്ചു. മതപുരോഹിതര്‍ പി.ടി. തോമസിനെ പ്രതീകാത്മകമായി അന്തിമകര്‍മ്മങ്ങള്‍ നടത്തി. മലച്ചെരുവില്‍ വാട്ടര്‍ തീം പാര്‍ക്കുകള്‍ നിര്‍മ്മിച്ച പി.വി. അന്‍വറിന് സിപിഎം സീറ്റു നല്‍കി. എംഎല്‍എയാക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ക്രിസ്റ്റഫര്‍ പടനയിച്ച ജോയ്‌സ് ജോര്‍ജ്ജിനെ അവര്‍ എംപിയാക്കി. ഈ എംപികോട്ടക്കമ്പൂര്‍ ഭൂമികയ്യേറ്റത്തില്‍ പ്രതിക്കൂട്ടിലാണ്. സഹോദരന്റെ ഭൂമികയ്യേറ്റ വിവാദത്തില്‍ കുടുങ്ങി നില്‍ക്കുന്നു മന്ത്രി മണി. മൂന്നാറിലെ ഭൂമികയ്യേറ്റങ്ങള്‍ക്ക് ഒത്താശ നല്‍കുന്നു എ. രാജേന്ദ്രന്‍ എംഎല്‍എ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.