Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടാനുള്ളതോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:09 am IST
in Vicharam

അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശങ്ങള്‍. ലോകത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്‌ട്രങ്ങള്‍ ഒഴികെ മറ്റെല്ലാ ജനാധിപത്യ രാഷ്‌ട്രങ്ങളിലും മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ഉറപ്പുനല്‍കുന്നുണ്ട്. ജീവിക്കാനുള്ള അവകാശം, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മത-ആരാധനാ സ്വാതന്ത്ര്യം, വിവേചനങ്ങളില്‍ നിന്നുമുള്ള സംരക്ഷണം എന്നിങ്ങനെ നീളുന്നു മനുഷ്യാവകാശങ്ങളുടെ പട്ടിക. സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം നിലവില്‍ വന്ന തീയതിയാണ് നാം മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്.

കേരളത്തില്‍ നില നിന്നിരുന്ന ജാതി വിവേചനങ്ങളടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ ഉന്മൂലനം ചെയ്യാന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും പരിഷ്‌കരണ പ്രസ്ഥാനങ്ങളും നടത്തിയ ശ്രമങ്ങള്‍ ഓര്‍മിക്കപ്പെടേണ്ട സമയമാണിത്. ക്ഷേത്ര നടകളില്‍ക്കൂടി നടക്കാനും ക്ഷേത്ര ആരാധനയില്‍ പങ്കെടുക്കാനും വിശ്വാസങ്ങള്‍ സംരക്ഷിക്കാനും നാം ഏറെ യാതന സഹിച്ചിട്ടുണ്ട്. മഹത്തായ ക്ഷേത്ര പ്രവേശന പ്രഖ്യാപനത്തിലൂടെ നാം നേടിയത് ക്ഷേത്രാരാധനക്കുള്ള അവകാശം മാത്രമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ക്ഷേത്രങ്ങള്‍ ഇന്നും രാഷ്‌ട്രീയക്കാരുടെയും സര്‍ക്കാരിന്റെയും നിയന്ത്രണത്തിലാണ് എന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കരുത്. 

ഇന്ത്യന്‍ ഭരണഘടനയും സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനവും ഉറപ്പു വരുത്തുന്ന മത സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അയ്യപ്പ ഭക്തര്‍ക്ക് നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെല്ലാം തീവ്രവാദികളാണ് എന്നും അവരെ തീവ്രവാദികളെ നേരിടുന്ന പോലെ ആയുധം കൊണ്ട് നേരിടണം എന്നും പറയുന്നത് അംഗീകരിക്കാനാവില്ല. ഇരുമുടികെട്ടുമായി മലകയറാന്‍ എത്തുന്നവരെ അവരുടെ ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിച്ച് അറസ്റ്റു ചെയ്യുന്ന രീതിയും മനുഷ്യാവകാശ നിഷേധമാണ്.

നാമജപത്തിനു പോലുമുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ രാത്രികാലങ്ങളില്‍ പോലും അറസ്റ്റുചെയ്തു കൊണ്ട് പോകുന്ന രീതിയും കടുത്ത മനുഷ്യാവകാശ  നിഷേധമാണ്. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വിരിവയ്‌ക്കാനും വിശ്രമിക്കാനുമുള്ള അവകാശം മാത്രമല്ല കുടിവെള്ളവും പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യവും പോലും നിഷേധിക്കുന്നത് നാം കണ്ടതാണ്. നാമജപത്തെ തെറിജപമായി ചിത്രീകരിച്ച് മന്ത്രിമാര്‍ പോലും രംഗത്തു വന്നെങ്കിലും സമചിത്തത കൈവിടാതെ സമാധാന പരമായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്കു കഴിഞ്ഞതില്‍ അഭിമാനിക്കാം.

ജനകോടികളുടെ ആരാധനാ കേന്ദ്രമായ ശബരിമലയില്‍ യാതൊരു തരത്തിലും ഉള്ള വിവേചനം  നിലവിലില്ല. ജാതി മത ഭേദമന്യേ ആരാധന നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. എല്ലാ വര്‍ഷവും ലക്ഷകണക്കിന് സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തുന്ന ഈ പുണ്യ സങ്കേതത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി.

പൊതുവേ ആര്‍ത്തവ കാലഘട്ടത്തില്‍ സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്താറില്ല. ആര്‍ത്തവത്തിന്റെ പേരില്‍ അവിശ്വാസികള്‍ നടത്തുന്ന പ്രചരണങ്ങള്‍ വിശ്വാസ സമൂഹം തള്ളിക്കളയുമെന്നതില്‍  സംശയമില്ല. ശബരിമലയില്‍ മാത്രമാണ് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണമുള്ളത്. 1991ലെ ഹൈ ക്കോടതി വിധി ശരിവച്ച ഈ നിയന്ത്രണത്തിനെതിരെ ഒരുസംഘം യുവ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത് തന്നെ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നതും സംശയത്തിനു ഇടയാക്കുന്നു. 

ഒരു മതേതര രാഷ്‌ട്രം മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് യുക്തിക്ക് നിരക്കാത്തതാണ്. പ്രത്യേകിച്ച് ഹിന്ദുമത ആരാധനാലയങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള  നീക്കം. ക്ഷേത്രങ്ങളില്‍ ഓരോ ഹിന്ദുമത വിശ്വാസിയും ചിലവാക്കുന്ന തുകയുടെ വിവരങ്ങള്‍ അറിയണമെങ്കില്‍ വിവരാവകാശം മാത്രമേ ആശ്രയമുള്ളൂ.  ദേവസ്വത്തില്‍ നടക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പത്ര മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താന്‍ ബോര്‍ഡ് തയ്യാറാകേണ്ടതല്ലേ?

ദര്‍ശനത്തിനെത്തുന്ന ഭക്തരെ അറസ്റ്റു ചെയ്യുന്ന രീതി തന്നെ മനുഷ്യാവകാശ ലംഘനമാണ്. ഒരു  ഭക്തയെ അര്‍ദ്ധരാത്രി ബലമായി അറസ്റ്റുചെയ്ത പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്ന കേരള പോലീസ് മനുഷ്യാവകാശ ലംഘനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആരാധന സ്വാതന്ത്ര്യത്തോടൊപ്പം സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന രീതിയും മനുഷ്യാവകാശ ലംഘനമാണ്.

നാമജപത്തിനു വന്നവരെ ലാത്തിയുമായി നേരിട്ട രീതിയും മനുഷ്യാവകാശ നിഷേധത്തിന് മകുടോദാഹരണമാണ്. സംസ്ഥാന മനുഷ്യാവകാശ, വനിതാ ബാലാവകാശ കമ്മീഷനുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ഭക്തര്‍ക്ക് നീതി നിഷേധിക്കുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശമാണ്. ഈ കൊടിയ മനുഷ്യാവകാശ നിഷേധത്തെ  ഓരോ ഭക്തരും ചെറുത്തു തോല്പ്പിച്ചില്ലെങ്കില്‍  നഷ്ടമാകുന്നത് ഒരു ജനതയുടെ മനുഷ്യാവകാശം മാത്രമല്ല ജനാധിപത്യ മൂല്യങ്ങള്‍ കൂടിയാണ്.

(ചങ്ങനാശേരി എന്‍എസ്എസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് ലേഖകന്‍) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

പുതിയ വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.