Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവോത്ഥാന സദസ്സുകളുടെ പിന്നാമ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 03:21 am IST
in Vicharam

നൂറ്റാണ്ടുകളായി ജാതിജന്യമായ അയിത്തവും അടിമത്വവും പേറി മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ട് ഭ്രാന്താലയമായിമാറിയ കേരളത്തെ മനുഷ്യാലയമായി രൂപീകരിക്കുന്നതിന്, മേധാവിത്വ ശക്തികളുടെ അലിഖിത ശാസനങ്ങളെ കടപുഴക്കിയെറിഞ്ഞ്, വഴി നടക്കാനും വസ്ത്രം ധരിക്കാനും പൊതുകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനും പകലന്തിയോളം പണിയെടുത്ത് അന്തിയാകുമ്പോള്‍ ധാന്യം കൂലികൊടുക്കുന്ന ജന്മി ധാര്‍ഷ്ഠ്യം അവസാനിപ്പിക്കാനും ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ ആരാധനാ സ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങള്‍ അധഃസ്ഥിത ജനതയ്‌ക്ക് പ്രാപ്യമാക്കുന്നതിനും രാജ സദസ്സുകളിലേക്ക് അധികാരത്തിന്റെ ചെങ്കോലും കിരീടവുമായി നടന്നു കയറാനും, മേലനങ്ങാത്ത മേധാവിത്വ അധീശത്വത്തിനെതിരെ നടന്ന ഐതിഹാസിക പോരാട്ടമാണ് കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം.

ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, വൈകുണ്ഠ സ്വാമികള്‍, ദയാനന്ദ സരസ്വതി, കാവാരിക്കുളം കണ്ഠന്‍കോരന്‍, കെ.പി. വള്ളോന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, കേളപ്പജി, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ഡോ. പല്‍പ്പു, മഹാകവി കുമാരനാശന്‍, വി.ടി. ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, പാമ്പാടി ജോണ്‍ ജോസഫ്, മന്നത്ത് പത്മനാഭന്‍, ടി.കെ. മാധവന്‍ കുറൂര്‍, നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ.പി. കേശവമേനോന്‍, ഇ.വി. രാമസ്വാമി നായ്‌ക്കര്‍ തുടങ്ങി അസംഖ്യം ഉല്‍പ്പതിഷ്ണുക്കളായ മഹാരഥന്മാരാണ് നവോത്ഥാന പോരാട്ടങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചത്. മേല്‍പ്പറഞ്ഞവരില്‍ കമ്മ്യൂണിസ്റ്റുകള്‍ ആരുമില്ല. എകെജി 1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ കമ്മ്യൂണിസം കേരളത്തില്‍ പിറവിയെടുത്തിട്ടില്ല. ഇതില്‍ സവര്‍ണ്ണ വിഭാഗത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമാണ്.

നവോത്ഥാന നായകരെ അവഗണിച്ചും അവഹേളിച്ചും നവോത്ഥാന മൂല്യങ്ങള്‍ കുഴിച്ചുമൂടി നവവിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളായിരുന്നു തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യവും സോഷ്യലിസവും. ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ” എന്നിവ രാഷ്‌ട്രീയ ഭാണ്ഡങ്ങളില്‍ നിറച്ച് തലയിലേറ്റി ആറുപതിറ്റാണ്ട് സഞ്ചരിച്ച് കേരളത്തില്‍ എത്തി, ഭാണ്ഡങ്ങള്‍ തുറന്നപ്പോള്‍ രക്തസാക്ഷികളുടെ അസ്ഥിപഞ്ജരങ്ങളും, കരിഞ്ഞ മാംസഗന്ധവും, മതജാതി സംഘര്‍ഷങ്ങളുടെയും, രാഷ്‌ട്രീയ സംഘട്ടനങ്ങളുടെയും അട്ടഹാസങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിവേചനങ്ങളും പ്രീണനങ്ങളും അഴിമതികളും അധികാര രാഷ്‌ട്രീയത്തിനുവേണ്ടിയുള്ള വരട്ടുതത്വവാദങ്ങളും കപടമതേതര പൊയ്‌മുഖങ്ങളും നിറഞ്ഞ ദുര്‍ഗന്ധം വഹിക്കുന്ന രാഷട്രീയ മാലിന്യങ്ങളാണ് നാം കാണുന്നത്. അത് വഴിയിലുപേക്ഷിച്ച് പിന്നീട്ട വഴികളിലൂടെ പുറകോട്ട് സഞ്ചരിച്ച് കുഴിച്ചിട്ട നവോത്ഥാന മൂല്യങ്ങള്‍ തോണ്ടിയെടുത്ത് ഗ്രാമങ്ങളുടെ തെരുവുവീഥികളില്‍ പോലും വ്യാജമരുന്ന് കച്ചവടക്കാരന്റെ വാചാലതയോടെ വില്‍ക്കേണ്ട ഗതികേടിലെത്തിയത് ചരിത്രനിയോഗമാണ്. 

ആറുപതിറ്റാണ്ടിന്റെ യാത്രക്കിടയില്‍ ഭ്രമാത്മക നാടകാന്ത്യം പോലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തിരശീലക്കുള്ളില്‍ മറഞ്ഞു. തൊഴിലാളികളുടെ പറുദീസയായ ഭാരതത്തില്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്ക് വേരോട്ടമുണ്ടായില്ല. കാരണം തൊഴിലാളികള്‍ വെറുക്കുന്ന ജന്മി മുതലാളിമാരാണ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് നേത്യത്വത്തിലെത്തിയത്. കമ്മ്യൂണിസ്റ്റുകള്‍ ആദ്യം അധികാരത്തില്‍ എത്തിയത് കേരളത്തിലാണെങ്കിലും ഒരിക്കലും തുടര്‍ ഭരണം ലഭിച്ചിട്ടില്ല. തുടര്‍ ഭരണം ലഭിച്ച ബംഗാളിലും ത്രിപുരയിലും ചെങ്കൊടി ഉപേക്ഷിച്ചു. തൊഴിലാളികള്‍ ദാരിദ്രരേഖയ്‌ക്ക് അടിയില്‍ കിടന്നു ഊര്‍ദ്ധശ്വാസം വലിക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ നേതാക്കാളായെത്തിയ ദരിദ്രര്‍ പോലും ദശ-ശതകോടികളുടെ മുതലാളിമാരായി മാറിയത് പ്രത്യയശാസ്ത്ര അപചയം.

കമ്മ്യൂണിസ്റ്റുകള്‍ കൊട്ടിയാഘോഷിക്കുന്ന കാര്‍ഷിക ഭൂപരിഷ്‌കരണ നിയമം യഥാര്‍ത്ഥ മണ്ണിന്റെ മക്കളായ പിന്നാക്ക-പട്ടിക  വിഭാഗങ്ങളെ ഭൂരാഹിത്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാനെ ഉപകരിച്ചുള്ളൂ. 35,000 പട്ടിക വിഭാഗ കോളനികളിലെ ദുരിതം വര്‍ണ്ണനാതീതമാണ്. മരിച്ചാല്‍ ജഡം മറവുചെയ്യാന്‍ അടുക്കള പൊളിക്കേണ്ടുന്ന വിപ്ലവം! കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലൂടെ (കെഎ എസ്സ്) സംവരണ അട്ടിമറിയും ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണ നിയമവും, നവോത്ഥാന വിഭാഗങ്ങളെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളതാണ്. പ്രളയാനന്തര കേരളം പ്രതിസന്ധികളുടെ നടുവില്‍ പകച്ചുനില്‍ക്കുമ്പോള്‍ സര്‍ക്കാരിനും കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശന ഉത്തരവ്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും എത്രയോ വിധികളാണ് നടപ്പാക്കാതെ സര്‍ക്കാരിന്റെ ശീതീകരണികളില്‍ ഉറഞ്ഞുകിടക്കുന്നത്? കൂടാതെ പരപുരുഷ സ്ത്രീ ബന്ധങ്ങളേയും, സ്വവര്‍ഗ്ഗ വിവാഹങ്ങളേയും സാധൂകരിക്കുന്ന വിധികളും ലിവിംഗ് ടുഗതറിന് (യുവതി യുവാക്കള്‍ക്ക് വിവാഹം കഴിക്കാതെ ഭാര്യാ ഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുന്നത്)നിയമസാധുത നല്‍കിക്കൊണ്ടുള്ള വിധിയും ശബരിമല വിധിയോടൊപ്പമാണ് വന്നത്. ഇവയൊന്നും നടപ്പിലാക്കാതെ, ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം ലംഘിച്ച് വിധി നടപ്പാക്കാനുള്ള തിടുക്കവും ധാര്‍ഷ്ട്യവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് നിദാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.