Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ നേതാവിനെ വെള്ളത്തിലാക്കിയതെന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:37 am IST
in Vicharam

മന്ത്രിയുടെ രാജി കേരളത്തില്‍ പുത്തരിയല്ല. സ്ത്രീ പീഡനം, അഴിമതി, അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം തുടങ്ങി ആരോപണശരങ്ങള്‍ തുരുതുരാ വരുമ്പോഴാണ് പലരും മന്ത്രിസ്ഥാനങ്ങള്‍ പൊതുവെ രാജിവയ്‌ക്കാറ്. രാഷ്‌ട്രീയ നിലപാട് മാറ്റവും രാജിയ്‌ക്ക് കാരണമാകാം. ആദ്യം പറഞ്ഞ കാരണങ്ങള്‍ക്കൊന്നും മാത്യു ടി. തോമസിന്റെ രാജിയുമായി ബന്ധമില്ല. എന്നാല്‍ മാത്യു ടി. തോമസിന്റെ ആദ്യരാജി രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. കോഴിക്കോട് ലോക്‌സഭാ സീറ്റ് ഏകപക്ഷീയമായി സിപിഎം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ജനതാദള്‍ മുന്നണിവിടാന്‍ തീരുമാനിച്ചതായിരുന്നു വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2009 മാര്‍ച്ച് 16ന് ഗതാഗതമന്ത്രിസ്ഥാനം മാത്യു ടി. തോമസ് ഉപേക്ഷിച്ചതിന് കാരണം. യുഡിഎഫുമായി ചേര്‍ന്ന് പാലക്കാട് ലോക്‌സഭാ സീറ്റ് കിട്ടിയതോടെ വീരേന്ദ്രകുമാറിന് തൃപ്തിയായി. മധുരമായി തോല്‍പ്പിച്ചപ്പോള്‍ അസഹ്യമായ കയ്‌പ്. ജനതാദളിനെ പിളര്‍ത്തി വീരേന്ദ്രകുമാറും കുടുംബവും എല്‍ഡിഎഫിലെത്തി. രാജ്യസഭാ സ്ഥാനവും നേടി. എല്‍ഡിഎഫില്‍ തുടര്‍ന്ന മാത്യു ടി. തോമസും തിരുവല്ലയില്‍ നിന്ന് ജയിച്ച് പിണറായി വിജയനും മന്ത്രിസഭയില്‍ അംഗമായി. 

ഇടതു മന്ത്രിസഭയിലെ മാന്യന്മാരില്‍ ഒന്നാമനെന്നാണ് മാത്യു ടി. തോമസിനെക്കുറിച്ച് പൊതുവായ വിലയിരുത്തല്‍. അഴിമതി അദ്ദേഹത്തിന് അന്യമാണ്. ആരോടുമില്ല അപ്രിയം, ലളിതമായ ജീവിതം. പച്ചയായ വ്യക്തിത്വം. പറഞ്ഞിട്ടെന്ത് കാര്യം? ജനതാദളിന്റെ ഭാവമാറ്റങ്ങളില്‍ പങ്കാളിയായി ഒരു വിരുന്നുകാരനെപ്പോലെ ജനതാദളില്‍ (സെക്യുലര്‍) എത്തിയ  കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ വല്ലാത്ത പൂതി. ദേശീയ നേതൃത്വം ഇടപെട്ടു. 

പണം കായ്‌ക്കാത്ത മരം പുരയ്‌ക്കകലെയാണെങ്കിലും മുറിക്കാന്‍ ധാരണയായി. അങ്ങനെ വിരുന്നുവന്നവന്‍ അധികാരത്തിലെത്തി. ഇനി തറവാട് മുടിയുമോ വെളുക്കുമോ എന്നാണ് കാണാനിരിക്കുന്നത്. 

സോഷ്യലിസ്റ്റ് പാരമ്പര്യമൊന്നുമില്ലെങ്കിലും മാത്യു ടി. തോമസിന് സോഷ്യലിസ്റ്റ് സഹവാസമുണ്ട്. എന്നാല്‍ കൃഷ്ണന്‍കുട്ടി കറകളഞ്ഞ സോഷ്യലിസ്റ്റാണ്. സോപ്പിന്റെ പരസ്യംപോലെ സോഷ്യലിസ്റ്റുകള്‍ എവിടെയുണ്ടോ ‘അവിടെ ഭിന്നതയുമുണ്ട്”. വരും ദിവസങ്ങളിലാണ് അത് തിരിച്ചറിയേണ്ടത്.

സത്യപ്രതിജ്ഞ ചെയ്ത് മാസങ്ങള്‍ അധികമാകുംമുന്‍പേ മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന് രാജിവയ്‌ക്കേണ്ടിവന്നു. സ്വജനപക്ഷപാതമായിരുന്നു കാരണം. മന്ത്രി രാജിവച്ചതിലൂടെ പ്രതിച്ഛായ കൂടി എന്നായിരുന്നു മുന്നണി നേതാക്കളുടെ അവകാശവാദം. എന്നാല്‍ അധികാര ദുര്‍വിനിയോഗവും പൊതുസ്ഥലം കയ്യേറലും അനധികൃത കെട്ടിടനിര്‍മാണവുമൊക്കെ നടത്തിയെന്ന ആരോപണം ശക്തമായിട്ടും മന്ത്രിസഭയിലെ ശതകോടീശ്വരനായ തോമസ് ചാണ്ടി രാജിവയ്‌ക്കാതിരിക്കാനായിരുന്നു ഇടതുമുന്നണിയുടെ ശ്രമം. തെളിവുകള്‍ ഒന്നൊന്നായി ജ്വലിച്ചുനിന്നപ്പോള്‍ രാജിയല്ലാതെ ഗത്യന്തരമില്ലാതായി. പകരം വന്ന മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തേ ഫോണ്‍ കെണിയില്‍ കുടുങ്ങിയപ്പോള്‍ രാജിയല്ലാതെ പോംവഴിയില്ലായിരുന്നു. തട്ടിക്കൂട്ടിയ അന്വേഷണത്തില്‍ കുറ്റവിമോചിതനായി വീണ്ടും മന്ത്രിസഭയിലെത്തി. 

സംശുദ്ധ രാഷ്‌ട്രീയമാണ് മന്ത്രിമാരുടെ രാജിയെന്ന അവകാശവാദം പൊള്ളയാണെന്നാണ് എല്ലാ രാജികളും വ്യക്തമാക്കുന്നത്. കടുത്ത ആരോപണം നേരിടുന്ന കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് സുരക്ഷിതനാണ്. മുന്നണിയും മുഖ്യമന്ത്രിയും ജലീലിനൊപ്പമാണ്. ബന്ധുനിയമനമാണ് ജലീലിനെ പ്രതിക്കൂട്ടിലാക്കിയത്. പാര്‍ട്ടിക്കാരനായ ജയരാജന് ഇതേവിഷയത്തില്‍ പുറത്തുപോകേണ്ടിവന്നെങ്കില്‍ സഹയാത്രികന്‍ മാത്രമായ ജലീല്‍ കേമന്‍, കെങ്കേമന്‍.

ബ്രൂവറി അഴിമതിയുടെ പേരില്‍ കരിനിഴലില്‍ നില്‍ക്കുന്ന ടി.പി. രാമകൃഷ്ണനും പാര്‍ട്ടിയുടെ തണലുണ്ട്. രാജിയുമില്ല അന്വേഷണവുമില്ല. ഒരേ പന്തിയില്‍ രണ്ട് വിളമ്പ്. ഇടതുമുന്നണി ഇഷ്ടക്കാരെ സംരക്ഷിക്കാന്‍ മുട്ടുന്യായങ്ങളെ കൂട്ടുപിടിക്കുകയാണ്. എന്നിട്ടുമെന്തേ ആരോപണ വിധേയനല്ലാത്ത ജലമന്ത്രി മാത്യു ടി. തോമസിനെ വെള്ളത്തില്‍ തള്ളിയിടുകയും കൃഷ്ണന്‍കുട്ടിയെ കരകയറ്റുകയും ചെയ്തതെന്ന ചോദ്യം ഉയര്‍ന്നുനില്‍ക്കുന്നു. 

ഒടുവിലത്തെ രാജിയോടെ മന്ത്രിസഭയിലെ ക്രിസ്ത്യന്‍ അംഗങ്ങളുടെ രണ്ട് സ്ഥാനം നഷ്ടമായി. അതെങ്ങനെ പരിഹരിക്കണമെന്നത് മുന്നണിക്ക് തലവേദനയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

Samskriti

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

Football

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

World

‘വാക്സിൻ ലഭ്യമല്ലാത്ത മാരകമായ ഇനം; ലോകത്തിന് ഭീഷണിയായ എബോള വ്യാപന സാധ്യത അതിശക്തം’ – ലോകാരോഗ്യ സംഘടന

Article

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

പുതിയ വാര്‍ത്തകള്‍

ഭരണം അവസരമാക്കാന്‍ മുസ്ലിം ലീഗ്

അന്താരാഷ്‌ട്ര യോഗ ദിനം 2026: വിവേകപൂര്‍ണ വിനിയോഗത്തിന് വഴികാട്ടി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു

മഴമേഘങ്ങളെത്തി; കാത്തിരിക്കാം ഇടവപ്പാതിക്കായി, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.