Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിട പറഞ്ഞത് ആദ്ധ്യാത്മിക മേഖലയിലെ നിറസാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 10:18 pm IST
in Kannur

കണ്ണൂര്‍: സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതിയുടെ മരണത്തിലൂടെ കണ്ണൂരിന് നഷ്ടമായത് ആദ്ധ്യാത്മിക മേഖലയിലെ നിറസാന്നിധ്യം. തിരുവനന്തപുരത്ത് ജനിച്ച് 1990 ല്‍ ചിന്‍മയാ മിഷന്‍ ആചാര്യയായി കണ്ണൂരിലെത്തിയ സ്വാമിനിക്ക് എല്ലാം കണ്ണൂരായിരുന്നു. കേരളത്തിനകത്തും പുറത്തും ഗീതാ ക്ലാസ്സുകളുമായി യാത്ര ചെയ്യുമ്പോഴും കണ്ണൂര്‍ ജില്ലയിലെ പരിപാടികള്‍ക്ക് എന്നും അവര്‍ പ്രാധാന്യം നല്‍കിയിരുന്നു. 2016 ല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സമ്പൂര്‍ണ്ണ ഗീതാ പാരായണം നടത്തിയപ്പോള്‍ ശ്രോതാക്കളായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. ഭഗവദ്ഗീതാ ക്ലാസ്സുകള്‍, വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, ജയില്‍ അന്തേവാസികള്‍ക്കുള്ള ക്ലാസ്സുകള്‍ തുടങ്ങിയവയിലെല്ലാം പ്രത്യേക താല്‍പ്പര്യമെടുത്ത് സ്വാമിനി പങ്കെടുത്തിരുന്നു. 

ജന്മം കൊണ്ട് തിരുവനന്തപുരം സ്വദേശിയാണെങ്കിലും സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതിയുടെ കര്‍മ്മമണ്ഡലം കണ്ണൂരിലായിരുന്നു. കണ്ണൂരിന്റെ ഓരോ ചലനങ്ങളും അവര്‍ സസൂഷ്മം നിരീക്ഷിക്കും. സാധാരണക്കാര്‍ക്ക് ലളിതമായ ഭാഷയില്‍ ഭഗവദ്ഗീത പകര്‍ന്നു നല്‍കിയതിന്റെ അനുഭൂതി മൂന്നു പതിറ്റാണ്ടിലെത്തി നില്‍ക്കുമ്പോഴാണ് മരണം അര്‍ബുദത്തിന്റെ രൂപത്തില്‍ വന്ന് അവരെ കൂട്ടിക്കൊണ്ടുപോയത്. ബികോം പഠനം പൂര്‍ത്തിയാക്കിയ ഉടനെ സിഎ കോഴ്‌സിനു ചേര്‍ന്നെങ്കിലും അതു പൂര്‍ത്തിയാക്കും മുമ്പ് തന്നെ സ്വാമിനി ആശ്രമത്തില്‍ ചേരുകയായിരുന്നു. ശാസ്ത്രീയസംഗീതവും നൃത്തവും സ്‌കൂള്‍ കാലത്തു തന്നെ അഭ്യസിച്ചു.

കണ്ണൂരിലെത്തിയത് തന്റെ ജീവിത നിയോഗമാണെന്ന് സ്വാമിനി വിശ്വസിച്ചിരുന്നു. കണ്ണൂരിലെ ചിന്മയാമിഷന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരിലൊരാളായി കളിക്കാനും ചിരിക്കാനും ആവേശം പകരാനും എന്നും സ്വാമിനിയുണ്ടായിരുന്നു. നാല്‍പതിലേറെ തവണ ഹിമാലയത്തില്‍ പോയി വന്ന തനിക്ക് കണ്ണൂരിലെത്തുമ്പോഴെല്ലാം അവിടുത്ത ശാന്തതയാണ് അനുഭവപ്പെട്ടതെന്ന് സ്വാമിനി എന്നും പറയാറുണ്ടായിരുന്നു.

 തനിക്ക് ബാധിച്ച അസുഖം കാന്‍സറാണെന്ന് സ്ഥിരീകരിച്ചപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ തന്നെ സ്വാമിനി തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുമ്പോള്‍ കണ്ണൂര്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സ്വാമിനി മൂന്നുമാസം മുമ്പ് ഇവിടെയെത്തിയിരുന്നു. ആളുകളെ അനുഗ്രഹിക്കുന്ന സ്വാമിനിയല്ല, അവരെ പഠിപ്പിക്കുന്ന സ്വാമിനിയായി അറിയാനാണ് തനിക്കിഷ്ടമെന്ന് അവര്‍ പറയാറുണ്ടായിരുന്നു. 

ചിന്മയാമിഷന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുമായി സ്വാമിനി ഹൃദ്യമായ ബന്ധം നിലനിര്‍ത്തിയിരുന്നു. സ്വാമിനിയുടെ ഗീതാ പ്രഭാഷണത്തിന്റെ ശ്രോതാക്കളായി സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. കണ്ണൂര്‍ പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് കലക്‌ട്രേറ്റിന് മുന്നില്‍ നടത്തിയ സമര വേദിയിലും സ്വാമിനി എത്തിച്ചേര്‍ന്നിരുന്നു. ആള്‍ക്കൂട്ടത്തിലൊരാളായി കണ്ണൂരിന്റെ എല്ലാവിധ പ്രശ്‌നങ്ങളിലും എത്തിച്ചേര്‍ന്നിരുന്ന സ്വാമിനിയുടെ വിയോഗം കണ്ണൂരിന് വലിയ നഷ്ടം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.