Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമല പാക്കിസ്ഥാനിലോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 03:01 am IST
in Editorial

ഇന്നത്തെ സാഹചര്യത്തില്‍ ശബരിമല അയ്യപ്പക്ഷേത്രം പാക്കിസ്ഥാനിലാണോ എന്ന് സംശയിച്ചുപോകുന്ന തരത്തിലാണ് സംഭവഗതികള്‍ രൂപപ്പെടുന്നത്. ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള നിബന്ധനകളും നിര്‍ദ്ദേശങ്ങളും വഴി ഭക്തലക്ഷങ്ങള്‍ കൊടിയ ദുരിതമാണ് അനുഭവിക്കുന്നത്.

കാതങ്ങള്‍ അലഞ്ഞ് ദുര്‍ഘടപാതകള്‍ താണ്ടി അയ്യപ്പദര്‍ശനത്തിനെത്തുമ്പോള്‍ ശത്രുരാജ്യത്തെ പടയാളികളെപ്പോലെ അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന രീതിയിലേക്ക് കേരള പോലീസും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടതുസര്‍ക്കാരും അധപ്പതിച്ചിരിക്കുന്നു. ക്ഷേത്രമെന്ത്, ആരാധനയെന്ത്, ആചാരമെന്ത്, സംസ്‌കാരമെന്ത് എന്നറിയാത്ത ഭരണകൂടം അവരുടെ പാവകളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയുമാണ് അവിടമാകമാനം വിന്യസിച്ചിരിക്കുന്നത്. 

ശബരിമലയില്‍ ആരും ഒറ്റയ്‌ക്കൊറ്റയ്‌ക്കല്ല ദര്‍ശനത്തിനെത്തുക. ഇനി അങ്ങനെ വരുന്നവരുണ്ടെങ്കില്‍ തന്നെ തീരെ പരിമിതമാണ്. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സംഘം സംഘമായാണ് വരിക. കൂട്ടശരണം വിളിയാണ് മറ്റൊരു പ്രത്യേകത. വേറൊരു ക്ഷേത്രത്തിലുമില്ലാത്ത ഒട്ടേറെ വൈജാത്യങ്ങളും വ്യത്യസ്തതകളും കൊണ്ട് ശ്രദ്ധേയമാണ് ശബരിമല. ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല ഭരണകൂടവും അവരുടെ ഉദ്യോഗസ്ഥവൃന്ദവും.

എന്നാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ആരില്‍ നിന്നോ ക്വട്ടേഷന്‍ എടുത്ത തരത്തിലുള്ള പെരുമാറ്റമാണുള്ളത്. ദര്‍ശനത്തിനെത്തുന്നവരൊക്കെ കുറ്റവാളികളാണെന്ന മനോനിലയാണ് പോലീസുകാര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കുമുള്ളത്. ഇത്ര സമയമേ ചെലവഴിക്കാവൂ, കൂട്ടനാമജപം പാടില്ല, നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചാല്‍ മറ്റു വകുപ്പുകളില്‍പ്പെടുത്തി കേസെടുക്കും എന്നിത്യാദി ചൂണ്ടിക്കാട്ടി തീര്‍ത്ഥാടകര്‍ക്ക് ഭീഷണിക്കത്തു കൊടുക്കുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു. കത്തില്‍ ഒപ്പിട്ടു കൊടുത്താല്‍ മാത്രമേ പോകാന്‍ അനുവദിക്കൂ.

ഭക്തന്മാര്‍ക്കെതിരെയുള്ള നടപടി കണക്കിലെടുത്ത ഹൈക്കോടതി രൂക്ഷമായി ഇതിനെതിരെ പ്രതികരിച്ചിട്ടും കുറ്റവാസനയുള്ള പ്രത്യേക ഓഫീസര്‍മാരും അവരുടെ കീഴുദ്യോഗസ്ഥരും അലറിപ്പാഞ്ഞു നടന്ന് കാര്യങ്ങള്‍ അട്ടിമറിക്കുകയാണ്. പുറത്ത് മനുഷ്യനും അകത്ത് കാട്ടാളനും എന്ന നിലയ്‌ക്കാണ് അവരുടെ പ്രകടനങ്ങള്‍.

സന്നിധാനം പ്രത്യേക ഓഫീസര്‍ പ്രതീഷ്‌കുമാര്‍, നിലയ്‌ക്കലെ ഓഫീസര്‍ യതീഷ്ചന്ദ്ര എന്നിവരുടെ പ്രകടനങ്ങള്‍ ചെറുതായൊന്നു വിലയിരുത്തിയാല്‍ മാത്രം മതി ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പോലീസുകാരുടെ മൊത്തം സ്വഭാവം മനസ്സിലാക്കാന്‍. ക്രിമിനലുകളും പോലീസുകാരും തമ്മില്‍ പണ്ടൊക്കെ കാതങ്ങളുടെ ദൂരവ്യത്യാസമുണ്ടായിരുന്നെങ്കില്‍ ഇന്ന് വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമേ അതുള്ളൂ എന്ന് ശബരിമലയില്‍ പോയി വരുന്ന ഭക്തന്മാര്‍ പരിഭവം പറയുന്നു.

ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനുള്ള വിദ്വേഷവും കലിപ്പും കഴിയാവുന്നത്ര ശബരിമലയില്‍ പടര്‍ത്തുകയാണ്. അതിന് യുക്തമായ പോലീസ് ഉദ്യോഗസ്ഥന്മാരെയാണ് അവിടേക്ക് നിയോഗിച്ചിട്ടുള്ളത്. നടപ്പന്തലില്‍ വെള്ളമൊഴിക്കുക, നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്യുക, പോലീസ് പറയുന്ന സമയപരിധിക്കുള്ളില്‍ ദര്‍ശനം നടത്തി മടങ്ങുക, അടിസ്ഥാനസൗകര്യങ്ങളത്രയും നിഷേധിക്കുക തുടങ്ങിയവ മനുഷ്യരായി പിറന്നവര്‍ക്ക് അനുവദിച്ചുകൊടുക്കാനാവുമോ? ഇതിനെതിരെ ജനാധിപത്യ മാര്‍ഗങ്ങള്‍ മുഴുവനും ഉപയോഗിച്ചുകൊണ്ടുള്ള പ്രതിഷേധ നടപടികള്‍ ഉണ്ടാവണം.

സുപ്രീംകോടതി വിധിയെ പൊക്കിപ്പിടിച്ച് മുന്നേറുന്നവര്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ തരിമ്പും കണക്കിലെടുക്കുന്നില്ലെങ്കില്‍ ഇരട്ടത്താപ്പും അജണ്ടയും പകല്‍പോലെ വ്യക്തമല്ലേ? അത് പൊതുജനസമക്ഷം അനാവൃതമാകുന്ന തരത്തിലുള്ള പ്രക്ഷോഭനടപടികള്‍ അനിവാര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴമേഘങ്ങളെത്തി; കാത്തിരിക്കാം ഇടവപ്പാതിക്കായി, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം
Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

Kerala

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

Football

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

Kerala

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

അക്ഷയ് കുമാര്‍ വാക്ക് പാലിച്ചു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരു കോടി

ഭോജ്ശാല വാഗ് ദേവി ക്ഷേത്രത്തില്‍ മഹാ ആരതിക്കെത്തിയ ഭക്തര്‍

721 വര്‍ഷങ്ങള്‍ക്ക് ശേഷം ഭോജ്ശാലയില്‍ മഹാ ആരതി; വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: കൂറ്റന്‍ ജയം നേടി കണ്ണൂരും വയനാടും

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരം ആലപ്പുഴയെ തോല്‍പ്പിച്ചു

എ. വിജയരാഘവന്റെ വീഡിയോ: സിപിഎം-എസ്ഡിപിഐ ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.