Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ സ്ത്രീവിരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 03:26 am IST
in Editorial

സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീസുരക്ഷയ്‌ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് ആവർത്തിച്ച് അവകാശപ്പെട്ടുകൊണ്ടാണ് സിപിഎമ്മും ഇടതുമുന്നണി സർക്കാരും പുണ്യസങ്കേതമായ ശബരിമലയെ യുദ്ധക്കളമാക്കിയത്. അവിശ്വാസികളായ ചില സ്ത്രീകളെ സന്നിധാനത്തെത്തിച്ച് സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തങ്ങളെ വെല്ലാൻ മറ്റാരുമില്ലെന്ന് മേനിനടിക്കാനും ശ്രമിച്ചു.

സിപിഎമ്മിന്റെ ആ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു. ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ താൻ നൽകിയ ലൈംഗികപീഡന പരാതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവ് വീണ്ടും പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് അർധരാത്രിയിൽ സൂര്യനുദിച്ച അവസ്ഥ സിപിഎം നേതൃത്വത്തിന് വന്നിരിക്കുന്നത്.

ഒരു വർഷത്തോളം മുൻപാണ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ ജില്ലാ വനിതാ നേതാവ് പി.കെ. ശശിക്കെതിരെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പൊളിറ്റ്ബ്യൂറോയിലെ വനിതാ നേതാവ് വൃന്ദ കാരാട്ടിനും പരാതി നൽകിയത്.

പാർട്ടി നേതൃത്വം രഹസ്യമാക്കി കൊണ്ടുനടന്ന ഇക്കാര്യം മാസങ്ങൾ കഴിഞ്ഞാണ് പുറത്തുവന്നത്. സംഭവം വിവാദമാകുകയും പരാതിക്കാരി പിന്മാറാൻ തയ്യാറല്ലെന്നു വരികയും ചെയ്തപ്പോൾ മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ വച്ചു. മൊഴിയെടുപ്പ് പൂർത്തിയായിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ ബാലനും ശ്രീമതിയും ഒളിച്ചുകളിക്കുന്നതിനിടെയാണ് പീഡനത്തിനിരയായ യുവതി വീണ്ടും നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.

ആരോപണവിധേയനെതിരെ അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കുന്നതിനു പകരം ഇരയായ യുവതിയെ നിരന്തരം അവഹേളിക്കുകയാണ് അന്വേഷണം നടത്തുന്ന മന്ത്രി ബാലൻ ചെയ്യുന്നത്. ആരോപണവിധേയനായ എംഎൽഎയോടൊപ്പം വേദി പങ്കിട്ട ബാലൻ പരാതിക്കാരിയായ പാർട്ടി വനിതയെ മാത്രമല്ല, കേരളത്തിലെ സ്ത്രീത്വത്തെ മുഴുവൻ അവഹേളിക്കുകയാണ്.

സംസ്ഥാന വനിതാ കമ്മീഷനെ നയിക്കുന്നയാളുൾപ്പെടെ സിപിഎമ്മിലെ ഒരൊറ്റ വനിതാ നേതാവും ഇതിനെതിരെ ശബ്ദിക്കുന്നില്ല. അല്ലെങ്കിൽതന്നെ ഇതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു. ഇതിനേക്കാൾ ഗുരുതരമായ ലൈംഗികാരോപണം നേരിട്ട കണ്ണൂരിലെ നേതാവിനെ കുറച്ചുകാലം അകറ്റിനിർത്തിയെന്നുവരുത്തി വാരിപ്പുണരുകയാണല്ലോ സിപിഎം ചെയ്തത്.

പാലക്കാട്ടെ യുവതി പോലീസിനല്ല, പാർട്ടിക്കാണ് പരാതി നൽകിയത് എന്ന കാര്യം ശ്രദ്ധേയമാണ്. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് സിപിഎമ്മിന്റേത് സമാന്തര ഭരണമാണ്. പോലീസിൽ പരാതി നൽകിയാൽ താൻ തുടർന്നും ജീവിച്ചിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് പാർട്ടിയുടെ രീതികൾ പരിചയമുള്ള യുവതിക്കറിയാം. കണ്ണൂരിലെ യുവതിയും നേതാവിനെതിരെ പോലീസിലല്ല പരാതി നൽകിയതെന്നോർക്കുക.

പരാതിക്കാരിയെ ഏതു വിധേനയും പിന്മാറ്റിച്ച് പ്രശ്‌നം പാർട്ടിയിൽ ഒതുക്കിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനുവേണ്ടിയാണ് പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വച്ചുതാമസിപ്പിക്കുന്നത്. യുവതി രണ്ടാമതും പരാതിയുമായി എത്തിയതോടെ ശശിയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പാർട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്. ശശിക്ക് പിടിവീണാൽ പല ബാലന്മാരും കുടുങ്ങുമെന്നാണ് ഉപശാലയിലെ വിവരങ്ങൾ.

ചരിത്രപരമായിത്തന്നെ സ്ത്രീവിരുദ്ധമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ലെനിനെ അംഗീകരിക്കാതിരുന്ന ജർമൻ കമ്യൂണിസ്റ്റ്  റോസാ ലക്‌സംബർഗ് ഇല്ലായ്‌മ ചെയ്യപ്പെട്ടു. ഭാര്യ ക്രൂപ്‌സ്‌കായയോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നാണ് ലെനിൻ, സ്റ്റാലിനുമായി ഇടയുന്നത്. സ്റ്റാലിനിസ്റ്റ് മൂശയിൽ വാർത്തെടുത്തതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും. മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് വോട്ടു നേടിയശേഷം കെ.ആർ. ഗൗരിയമ്മയെ പാർട്ടിയിൽനിന്ന് നീചമായി പുറന്തള്ളുകയായിരുന്നല്ലോ തികഞ്ഞ സ്റ്റാലിനിസ്റ്റായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്. അന്തസ്സും അഭിമാനവുമുള്ള സ്ത്രീകൾക്ക് സിപിഎമ്മിനകത്ത് നിൽക്കാനാവില്ല. പാർട്ടിയിൽ സ്ത്രീകൾ പലതരത്തിൽ അടിച്ചമർത്തപ്പെട്ടതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും  കഥകൾ നൂറുകണക്കിനുണ്ട്. ഇവരുടെ ചുടുനിശ്വാസം പാർട്ടിയിലെ ശശിമാരെ ചുട്ടെരിക്കുന്ന കാലം അതിവിദൂരമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.