Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകമൊരു കണ്ണാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 02:31 am IST
in Samskriti

മക്കളേ, 

നമ്മളില്‍ അധികംപേരും മറ്റുള്ളവരില്‍ നിന്ന് സ്‌നേഹവും കാരുണ്യവും പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍, അതുപോലെ മറ്റുള്ളവരും നമ്മളില്‍നിന്ന് സ്‌നേഹവും കാരുണ്യവും പ്രതീക്ഷിക്കുന്നുവെന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. മറ്റുള്ളവര്‍ നന്നായതിനുശേഷം ഞാന്‍ നന്നാകാം എന്നു ചിന്തിക്കുന്നതിനു പകരം നമ്മള്‍ ആദ്യം നന്നാകാന്‍ ശ്രമിക്കണം. നമ്മളില്‍ മാറ്റമുണ്ടായാല്‍ അതു മറ്റുള്ളവരിലും പ്രതിഫലിക്കും. ഈ ലോകം ഒരു കണ്ണാടിപോലെയാണ്. കണ്ണാടിയുടെ മുന്നില്‍ നമ്മള്‍ എന്തുകാട്ടിയാലും അതേപോലെ കണ്ണാടി പ്രതിഫലിപ്പിക്കും. നമ്മള്‍ ലോകത്തിനു നല്‍കുന്നതു മാത്രമേ തിരികെ ലഭിക്കുകയുള്ളൂ എന്ന് എപ്പോഴും ഓര്‍ക്കണം. നമ്മള്‍ ലോകത്തിനു നന്മ ചെയ്താല്‍ ഇന്നല്ലെങ്കില്‍ നാളെ ലോകത്തില്‍ നിന്നും നന്മ തിരിച്ചുകിട്ടും. അതുപോലെ തിന്മയ്‌ക്കു പകരം തിന്മയും.  

ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ സ്ഥലം മാറിവന്നു. പുതിയ ഡോക്ടറുടെ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു. ശാന്തമായ മുഖം, പുഞ്ചിരിച്ചുകൊണ്ടുള്ള സംസാരം. എല്ലാവരോടും ഒരുപോലെയുള്ള പെരുമാറ്റം. ആശുപത്രിയിലെ തിരക്കോ രോഗികളുടെ വ്യത്യസ്തങ്ങളായ പെരുമാറ്റങ്ങളോ അദ്ദേഹത്തിന്റെ ശാന്തതയ്‌ക്ക് ഇളക്കമുണ്ടാക്കുന്നില്ല. ഇതു ശ്രദ്ധിച്ച ഒരാള്‍ ഡോക്ടറോടു ചോദിച്ചു, ”ഇത്ര തിരക്കിനിടയിലും നിങ്ങള്‍ക്കെങ്ങനെ ഇതേരീതിയില്‍ ചിരിച്ചുകൊണ്ട് പെരുമാറാന്‍ കഴിയുന്നു? എന്താണിതിന്റെ രഹസ്യം?” ഡോക്ടര്‍ അതിനും ചിരിച്ചു കൊണ്ടുതന്നെ മറുപടി പറഞ്ഞു. ”ഇതില്‍ വലിയ രഹസ്യമൊന്നുമില്ല, എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാ

ഠം അതാണ്. ഇവിടെ വരുന്നതിനുമുമ്പ്, ഞാന്‍ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പരിശീലനം നടത്തിയിരുന്നു. വീട്ടില്‍നിന്നും ബസ്സിലാണ് ആശുപത്രിയിലെത്തേണ്ടത്. ബസ് കാത്ത് സ്‌റ്റോപ്പില്‍ നിന്നാല്‍ വണ്ടി സ്‌റ്റോപ്പില്‍നിന്നും മാറ്റി മറ്റെവിടെയെങ്കിലുമായിരിക്കും നി

ര്‍ത്തുക. ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും ബസ് വിട്ടു കഴിഞ്ഞിരിക്കും. അല്ലെങ്കില്‍, ബസ്സില്‍ കയറാന്‍ ശ്രമിക്കുമ്പോഴേക്കും കണ്ടക്ടര്‍ ബെല്ലു കൊടുത്തു കഴിഞ്ഞിരിക്കും. പിന്നെ വളരെ പ്രയാസപ്പെടണം, വീഴാതെ ഉള്ളില്‍ കടന്നുകിട്ടാന്‍. ടിക്കറ്റിനു പണം കൊടുത്താല്‍ പലപ്പോഴും ബാക്കി തരില്ല. അഥവാ ചോദിച്ചാല്‍, ദേഷ്യത്തോടെയായിരിക്കും തരുക. ചില്ലറയില്ലെങ്കില്‍, അതിനും ചീത്ത കേള്‍ക്കേണ്ടിവരും. പലപ്പോഴും മനസ്സ് നിയന്ത്രണം വിടുന്ന ഘട്ടമെത്തിയിട്ടുണ്ട്. അടുത്ത ദിവസവും ഇതേ ബസ്സില്‍ വരണമല്ലോ എന്നു ചിന്തിച്ച് ഒരുവിധം നിയന്ത്രിക്കും. ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണ് ആശുപത്രിയിലേക്കു ചെല്ലുക. സഹപ്രവര്‍ത്തകരെ നോക്കി ഒന്നു ചിരിക്കാന്‍കൂടി കഴിയില്ല. ഇതുമൂലം മറ്റുള്ളവരും വളരെ ഗൗരവത്തിലായിരുന്നു എന്നോടു പെരുമാറിയിരുന്നത്.

ഇതൊക്കെക്കാരണം പലപ്പോഴും ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതു മുതിര്‍ന്ന ഡോക്ടര്‍മാരുടെ വഴക്കു കേള്‍ക്കാന്‍ ഇടയാക്കും. ഇതൊക്കെ ഉള്ളില്‍ അടക്കിവച്ചുകൊണ്ടാണു വൈകിട്ടു വീട്ടില്‍ ചെല്ലുന്നത്. ദേഷ്യമെല്ലാം അവിടെ തീര്‍ക്കും; ഭാര്യയോടു വഴക്കിടും, കുഞ്ഞുങ്ങളോടു ദേഷ്യപ്പെടും. ഇതുമൂലം വീട്ടിലും ആകെ അശാന്തി നിറഞ്ഞ അന്തരീക്ഷം. അങ്ങനെ കുടുംബത്തിലും സമൂഹത്തിലും ഞാനെപ്പോഴും ഒറ്റപ്പെട്ടു. 

അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെ ഞാന്‍ ബസ് സ്‌റ്റോപ്പിലേക്കു വരുന്ന സമയം ബസ്  മുന്നോട്ടെടുത്തു കഴിഞ്ഞു. പക്ഷേ, ഞാന്‍ ഓടിവരുന്നതു കണ്ട കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തി. അന്ന് ആ ബസ്സില്‍ കണ്ടക്ടറായി വന്നത് പുതിയൊരാളായിരുന്നു. എന്നെക്കൂടി കയറ്റിയതിനുശേഷമാണു വണ്ടിവിട്ടത്. ബസ്സില്‍ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നില്ല. പക്ഷേ, കണ്ടക്ടര്‍ അയാളുടെ സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു. എനിക്കു സന്തോഷം തോന്നി. ക്ഷീണംകൊണ്ടു ഞാന്‍ ബസ്സിലിരുന്ന് ഉറങ്ങിപ്പോയി. ഇറങ്ങേണ്ട സ്‌റ്റോപ്പെത്തിയപ്പോള്‍, കണ്ടക്ടര്‍ എന്നെ വിളിച്ചുണര്‍ത്തി. ആ കണ്ടക്ടറുടെ പെരുമാറ്റം എനിക്കു പകര്‍ന്നുതന്ന ആശ്വാസം എത്രയെന്നു പറയുവാനാവില്ല. അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ആനന്ദത്തോടെയാണു ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്കു നടന്നത്. ഓഫീസിലെത്തിയപ്പോള്‍, പതിവില്ലാതെ എല്ലാവരും എന്നെ നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കുന്നു.

അന്നു ജോലികള്‍ ശ്രദ്ധയോടെ ചെയ്യുവാന്‍ കഴിഞ്ഞതിനാല്‍, മേലുദ്യോഗസ്ഥന്‍ എന്നെ പ്രത്യേകം പ്രശംസിച്ചു. തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍, കുട്ടികളോടും ഭാര്യയോടും സ്‌നേഹത്തോടും സ്വാതന്ത്ര്യത്തോടും പെരുമാറാന്‍ കഴിഞ്ഞു. കുട്ടികളെ ലാളിക്കുവാന്‍ സാധിച്ചു. വീട്ടിലാകെ എന്തോ ഒരു ഉത്സവത്തിന്റെ പ്രതീതി. ഞാന്‍ എല്ലാം മറന്നാനന്ദിച്ചു. എന്റെ ഒരാളുടെ പെരുമാറ്റത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിലൂടെ എല്ലാവരിലും സംഭവിച്ച മാറ്റത്തെക്കുറിച്ച് എനിക്കു ബോധ്യംവന്നു. നമ്മള്‍ കൊടുക്കുന്നതാണു നമുക്കു തിരിച്ചു കിട്ടുന്നത് എന്നും ഞാന്‍ മനസ്സിലാക്കി. ഇനി മുതല്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടുംകൂടി മാത്രമേ പെരുമാറുകയുള്ളൂ എന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു.

ഓരോ വ്യക്തിയുടെയും ചിന്തയും പ്രവൃത്തിയുമാണു സമൂഹത്തിന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്. നമ്മുടെ ഓരോ പുഞ്ചിരിക്കും ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനുള്ള ശക്തിയുണ്ട്. അതിനാല്‍ നമ്മുടെ കര്‍മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും സംതൃപ്തിയും ഉളവാക്കുന്നവിധത്തിലാവാന്‍ നാം

 ശ്രദ്ധിക്കണം. അങ്ങനെയായാല്‍ നമ്മുടെ ജീവിതത്തിലും ശാന്തിയും സന്തോഷവും നിറഞ്ഞുനില്‍ക്കും.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.