Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബന്ധുവഴി ജലീലും പുറത്താകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2018, 01:04 am IST
in Editorial

വിവാദങ്ങള്‍ കൂടാതെ ഒരടി മുന്നോട്ടു നീങ്ങാന്‍ പിണറായി വിജയന്‍ സര്‍ക്കാരിനു പറ്റില്ലെന്നു തോന്നുന്നു. ഭൂമി വിവാദം, ബന്ധു വിവാദം, നിയമന വിവാദം, ലൈംഗീക വിവാദം, ശബരിമല വിവാദം അങ്ങനെ ചങ്ങലയായി നീളുകയാണ് വിവാദങ്ങള്‍. അതിപ്പോള്‍ രണ്ടാം ബന്ധുനിയമന വിവാദത്തില്‍ വന്നെത്തിനില്‍ക്കുന്നു. മന്ത്രി കെ.ടി. ജലീലാണ് ഇത്തവണത്തെ വിവാദ നായകന്‍. ആദ്യത്തെയാള്‍ ഇ.പി. ജയരാജനായിരുന്നു. ഇരുവരും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരാണെന്നത് എടുത്തു പറയണം. അതുകൊണ്ടുതന്നെയായിരിക്കാം, ജലീലിനെ മുഖ്യമന്ത്രി ശക്തമായി ന്യായീകരിക്കുന്നുമുണ്ട്. മുഖ്യന്‍ പറഞ്ഞാല്‍പിന്നെ പാര്‍ട്ടിക്ക് സംശയിക്കാനില്ലല്ലോ. പാര്‍ട്ടി നേതൃത്വവും ജലീലിന് ഒപ്പം തന്നെ. ന്യൂനപക്ഷ വികസന സാമ്പത്തിക കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി തന്റെ പിതൃസഹോദരന്റെ പുത്രന്‍ കെ.ടി. അദീബിനെ മാനദണ്ഡം മറികടന്നു നിയമിച്ചു എന്നാണ് വിവാദം. ഏതായാലും ജയരാജന്റെ പേരില്‍ സ്വീകരിച്ച നിലപാട് ജലീലിന്റെ കാര്യത്തില്‍ എടുക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും മടിക്കുന്നു എന്നതു പുതിയ വിവാദമായി നിലനില്‍ക്കുന്നു. 

വിവാദത്തിന്റെ പേരില്‍ മുന്‍പു രാജിവച്ച ജയരാജന്‍ തന്നെ ഇപ്പോള്‍ പറയുന്നുണ്ട് ജലീല്‍ രാജിവയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന്. പക്ഷേ, പാര്‍ട്ടിയും മുഖ്യനും ജയരാജനും അങ്ങനെ പറഞ്ഞാലും പൊതുജനത്തിന് അതങ്ങോട്ടു ദഹിക്കുന്നില്ല. ഈ രണ്ടു മന്ത്രിമാരുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഈ രണ്ടുതരം നീതി? അതറിയാന്‍ ജനത്തിന് അവകാശമുണ്ട്. വിശദീകരിക്കാന്‍ സര്‍ക്കാരിനുബാധ്യതയുമുണ്ട്. ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ പോലും ആവശ്യമില്ലെന്നും ആണയിടുന്ന ജലീല്‍ പിന്നീടു പറയുന്നതെല്ലാം ക്രമവിരുദ്ധമാണ്. അറിയിപ്പു നല്‍കി അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തിയശേഷം യോഗ്യരായ ആളെ കിട്ടാത്തതിനാലാണ് അദീബിനെ നിയമിച്ചതെന്നാണു മന്ത്രിയുടെ വിശദീകരണം. അഭിമുഖത്തിനു വന്നവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലായിരുന്നുവത്രെ. പക്ഷേ, യോഗ്യത ഇല്ലാത്തവരെ എന്തിന് അഭിമുഖത്തിനു വിളിച്ചു എന്നു ചോദിച്ചാല്‍ മന്ത്രിക്കു മറുപടിയില്ല. അഭിമുഖത്തിന് വരാതിരുന്ന അദീബിനെ നിയമിച്ചത് എന്തിനെന്നതിനുള്ള മറുപടി, യോഗ്യത ഉള്ളവരെ കിട്ടാത്തതിനാല്‍ അര്‍ഹതയുള്ളയാളെ കണ്ടെത്തി നിയമിച്ചു എന്നാണ്. അപേക്ഷയ്‌ക്കുള്ള അറിയിപ്പ് നല്‍കുന്നതിന് ഒരാഴ്ച മുന്‍പു നിയമന യോഗ്യതയില്‍ മാറ്റംവരുത്തിയതും അപേക്ഷിച്ച ശേഷം താത്പര്യമില്ലെന്നു പറഞ്ഞയാള്‍ പിന്നീടു തല്‍പരനായി വന്നതും ദുരൂഹമായി ബാക്കി നില്‍ക്കുന്നു. ആ തസ്തിക രണ്ടുവര്‍ഷം ഒഴിച്ചിട്ട്, ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായ ശേഷം നിയമനം നടത്തിയതിലും സംശയം നിലനില്‍ക്കുന്നു. പലതും വിശദീകരിക്കാന്‍ മന്ത്രിക്കു കഴിയുന്നുമില്ല. 

വിശദീകരണം എന്തായാലും ജയരാജനെപ്പോലെ ജലീലിനെ തൊടാന്‍ പാര്‍ട്ടിക്കു പേടിയുണ്ട് എന്നതാണു സത്യം. പാര്‍ട്ടിയിലെ കരുത്തനായിരുന്നിട്ടും ജയരാജനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. ആ സ്വാധീനം അത്രതന്നെ ജലീലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കില്ല. വിഘടനവാദ, തീവ്രവാദ വിഭഗങ്ങളുമായി പാര്‍ട്ടിയെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് കെ.ടി. ജലീല്‍ എന്ന ആരോപണം പണ്ടേ ഉണ്ട്. പാര്‍ട്ടി പേടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നൊരു വിഭാഗമാണല്ലോ അത്. അവരെ സന്തോഷിപ്പിക്കേണ്ടതും കൂടെ നിര്‍ത്തേണ്ടതും ആവശ്യമാണ്. പിണക്കിയാല്‍, പാര്‍ട്ടിക്കു വേണ്ടി മറ്റുള്ളവര്‍ക്കിട്ടു ചെയ്യുന്നത് അവര്‍ പാര്‍ട്ടിക്കിട്ടു ചെയ്തെന്നുവരും. അവര്‍ പിണങ്ങാതിരിക്കണമെങ്കില്‍ കണ്ണിയും പിണങ്ങാതിരിക്കണം. അതുകൊണ്ട് അപൂര്‍വമായി മാത്രം പാര്‍ട്ടി സ്വീകരിക്കുന്ന മൃദുസമീപനം ഇവിടെ സ്വീകരിച്ചെന്നു മാത്രം. പക്ഷേ, അവിടംകൊണ്ടു പ്രശ്നം തീരുമോയെന്നു പറയാനാകില്ല. പാര്‍ട്ടിക്കു തൃപ്തിയായതുകൊണ്ടുമാത്രം ജനത്തിനു തൃപ്തിയാകണമെന്നില്ലല്ലോ. അന്വേഷണം വന്നാല്‍ കുടുങ്ങാനുള്ള പഴുതൊക്കെ സംഭവത്തില്‍ ബാക്കി വച്ചിട്ടുണ്ട്. തത്ക്കാലം ശബരിമല പ്രശ്നത്തിന്റെ മറവില്‍ നില്‍ക്കാമെങ്കിലും പ്രശ്നം ചൂടുപിടിച്ചാല്‍ നാലാമതൊരു മന്ത്രി കൂടി മന്ത്രിസഭയില്‍ നിന്നു പുറത്തായിക്കൂടായ്‌കയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.