തിരുവനന്തപുരം : നവകേരള നിർമ്മാണത്തിനായി ലക്ഷക്കണക്കിന് രൂപയുടെ പണപ്പിരിവ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി ആസൂത്രണം ചെയ്ത ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്ക് തിരിച്ചടി. പദ്ധതിയ്‌ക്ക് ലഭിച്ചിരിക്കുന്നത് പത്ത് മുതൽ നൂറു രൂപ വരെ മാത്രമാണ് ഇതുവരെ ലഭിച്ചത്.
പുനർനിർമ്മാണത്തിനായി ലഭിച്ച പണമൊന്നും ഫലപ്രദമായി വിനിയോഗിക്കാൻ കൃത്യമായി പദ്ധതികൾ ആസൂത്രണം ചെയ്യാത്തതാണ് പദ്ധതിയ്‌ക്ക് തിരിച്ചടിയായത്. പുനര്‍നിര്‍മ്മാണത്തിനായി ആറ് കോടി രൂപ വേണ്ട ചാലക്കുടി പഞ്ചായത്തിൽ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് ലഭിച്ചില്ല. 24 ലക്ഷം രൂപ പുനര്‍നിര്‍മ്മാണത്തിന് വേണ്ട് ചെറിയനാട് പഞ്ചായത്തില്‍ നിന്നും പത്ത് രൂപയാണ് ലഭിച്ചത്.
മിക്ക പഞ്ചായത്തുകളിലും ഇത് തന്നെയാണ് പദ്ധതിയുടെ അവസ്ഥ. വീടുകളുടെ പുനര്‍നിര്‍മാണം സ്കൂളുകളുടെ നിര്‍മാണം വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കുളള സഹായം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഇതുമായി ബന്ധപ്പെട്ട് തുടങ്ങിയ വെബ് പോര്‍ട്ടലിലുളളത്. പത്തനംതിട്ട നിരണം സെന്റ് തോമസ് വെസ്റ്റ് സ്കൂളിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ വേണ്ടി വരുമെന്ന് പോര്‍ട്ടലില്‍ കണക്ക് നല്‍കിയപ്പോള്‍ വാഗ്ദാനമായി കിട്ടിയത് 100 രൂപ. അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപ നഷ്ടമുണ്ടായ കോയിപ്പുറം ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിന് ലഭിച്ച 17000 രൂപയുടെ വാഗ്ദാനമാണ് പട്ടികയില്‍ എടുത്തുപറയാനുളളത്.
പ്രളയം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴും കിടപ്പാടം നഷ്ടപ്പെട്ടവർക്ക് അന്തിയുറങ്ങാൻ ഇടമില്ലാത്ത അവസ്ഥയാണ്.എന്നിട്ടും സർക്കാർ യാതൊരു നടപടികളുമായി മുന്നോട്ട് പോകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: