Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അത് ഔദാര്യമല്ല, അര്‍ഹതപ്പെട്ട പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2018, 01:08 am IST
in Editorial

വരുമാനം നോക്കി ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയും വന്‍ വരുമാനം ഉണ്ടായിട്ടും അതു ക്ഷേത്രങ്ങളുടെ ഉന്നതിക്കു വേണ്ടിയോ ഹൈന്ദവ സംസ്‌കാരത്തിന്റെ നന്‍മയ്‌ക്കോ ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ എന്നും വിവാദവിഷയമാട്ടുണ്ട്. ദേവസ്വങ്ങളുടെ ഭരണച്ചുമതല ദേവസ്വം ബോര്‍ഡിനാണുള്ളത്. സര്‍ക്കാരിനു കീഴിലാണെങ്കിലും അതിനു സ്വതന്ത്ര പ്രവര്‍ത്തനച്ചുമതലയുണ്ട്. ദേവസ്വങ്ങളുടേയും വിശ്വാസികളുടേയും താത്പര്യ സംരക്ഷണവും ക്ഷേത്രങ്ങളുടെ ഉന്നമനവും അതില്‍പ്പെടും. ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നുതന്നെ വരുന്ന കോടികള്‍ എവിടെപ്പോകുന്നു എന്ന ചോദ്യവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. നിത്യനിദാനത്തിനു പോലും പാടുപെടുന്ന ക്ഷേത്രങ്ങളെ സഹായിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ലെന്ന സത്യവും നിലനില്‍ക്കുന്നു. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വിവാദമായതോടെ ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ക്കു പുതിയ മാനം കൈവരുകയും ചെയ്തു. ഇതിനെ ചെറുക്കാനാണ് ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിവരുന്നതായി പ്രചാരമുണ്ടായിരിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതായാണ് അവകാശവാദം. പക്ഷേ, ഇതു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്നു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അക്കാര്യമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രങ്ങള്‍ക്കു പ്രത്യേക നികുതിചുമത്തുകയും ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രാജഭരണത്തില്‍ തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ക്കു നല്‍കിയിരുന്ന ഭൂസ്വത്തുക്കളാണു  ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചെടുത്തു കണ്ടുകെട്ടിയത്. ജംഗമ സ്വത്തുക്കളും പിടിച്ചെടുത്തിരുന്നു. നികുതി വ്യവസ്ഥതന്നെ മറ്റുള്ളവരെ അപേക്ഷിച്ചു ഹൈന്ദവ വിശ്വാസികള്‍ക്കു കനത്തതായിരുന്നു. ജനകീയ സര്‍ക്കാര്‍ വന്നശേഷവും ഈ വിവേചനത്തിനു കാര്യമായ പരിഹാരമുണ്ടായില്ല. പിടിച്ചെടുത്ത സ്വത്തുക്കളെക്കുറിച്ച് പഠിച്ചു പരിഹാരം ചെയ്യുന്നതിനു പകരമായി ഏര്‍പ്പെടുത്തിയ ഉടമ്പടി പ്രകാരമുള്ള തുകയെയാണ് ഗ്രാന്റായി വിശേഷിപ്പിക്കുന്നത്. അതു ക്ഷേത്രങ്ങള്‍ക്കു കിട്ടേണ്ട അര്‍ഹതപ്പെട്ട തുകയാണ്. ഗ്രാന്റല്ല. ഭാരത സര്‍ക്കാരും തിരുവിതാംകൂര്‍ മഹാരാജാവുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം വര്‍ഷം തോറും 49.5 ലക്ഷം രൂപയാണു നല്‍കുന്നത്. ഇത് ദേവസ്വംബോര്‍ഡിനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടിയുള്ളതാണ്. ആറു ലക്ഷം രൂപ പത്മനാഭസ്വാമി ക്ഷേത്രത്തിനും ബാക്കി ദേവസ്വം ബോര്‍ഡിനും. 2004ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഇത് 80 ലക്ഷമായി പുതുക്കുകയും ചെയ്തിരുന്നു. 

വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കണ്ട ദേവസ്വംബോര്‍ഡും സര്‍ക്കാരും ഇന്നും അവരോടു കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ വിദേശ ഭരണാധികാരികള്‍കാണിച്ചു പോന്നതിനു സമാനം തന്നെയാണ്. നിലനില്‍പ്പിനു പാടുപെടുന്ന ക്ഷേത്രങ്ങളെ സഹായിക്കാന്‍ ഇനിയും പദ്ധതികളൊന്നുമില്ല. അതേസമയം ഗുരുവായൂരിലും മറ്റും കണ്ടതുപോലെ, വനുമാനമോ സ്വത്തുക്കളോ ഉള്ള ക്ഷേത്രങ്ങള്‍ ബലമായി പിടിച്ചെടുക്കും. ഇതര മതസ്ഥര്‍ക്കു സൗജന്യം നല്‍കുമ്പോള്‍ ശബരിമല അയ്യപ്പന്‍മാര്‍ക്ക് യാത്രാക്കൂലി ഇരട്ടിയോളമാക്കും. വഴിപാടു നിരക്കുകകള്‍ തോന്നുംപോലെ വര്‍ധിപ്പിക്കും. ഇതിനൊക്കെ പുറമെ, സര്‍ക്കാര്‍ വകുപ്പുകള്‍ വഴി ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ സംവിധാനമുള്‍പ്പെടെയുള്ളവയുടെ ചെലവുപോലും ഭക്തരുടെ പണത്തില്‍ നിന്നു ദേവസ്വം ബോര്‍ഡാണു കണ്ടെത്തുന്നത്. വൈദ്യുതി, ജലം, ഗതാഗതം എന്നിവയൊക്കെ ഇതില്‍പ്പെടും. ഫലത്തില്‍ ഭക്തരുടെ പണംകൊണ്ടു സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയാണു ചെയ്തുപോരുന്നത്. പണം വാങ്ങുക എന്നതിനപ്പുറം ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ദേവസ്വങ്ങളോടോ വിശ്വാസികളോടോ ഒരു ബാധ്യതയുമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഓരോ വര്‍ഷവും മണ്ഡലകാലം വരുന്നതിനു തൊട്ടുമുമ്പ് റോഡുകള്‍ ഓടിച്ചിട്ടു പണിതീര്‍ക്കുന്ന ശൈലിയ്‌ക്ക് ഇന്നും വലിയ മാറ്റമില്ല. സന്നിധാനത്തെ സൗകര്യങ്ങളുടെ കാര്യത്തില്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നത് അല്‍പം ആശാവഹം.

ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഹിന്ദുമത പാഠശാലകള്‍ വേണമെന്ന ആവശ്യത്തോടു സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണു തുടരുന്നത്. ഹിന്ദുക്കള്‍ മതപാഠങ്ങളും ഹൈന്ദവ സംസ്‌കാരവും പഠിക്കേണ്ടതില്ലെന്നതാണ് നിലവിലെ സര്‍ക്കാരിന്റെ നിലപാട്. സ്വയമേവ തുടങ്ങിയിടത്ത് പാര്‍ട്ടി ഇടപെടലോടെ നിര്‍ത്തിക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്യുന്നു. അസംഘടിത ഹിന്ദു സമൂഹം അറിഞ്ഞോ അറിയാതെയോ കാര്യമാക്കാതെ പോയതാണ് ഇതൊക്കെ. ശബരമല വിഷയത്തില്‍ ഹൈന്ദവ വിശ്വാസികള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍ നല്ലപിള്ള ചമയാനാണ് സര്‍ക്കാര്‍, ഹിന്ദുവിന് ഉടമ്പടി പ്രകാരം അര്‍ഹതപ്പെട്ട തുകയെ ഗ്രാന്റ് ആയി ചിത്രീകരിക്കുന്നത്. വലിയ ഔദാര്യം ചെയ്യുന്നതു പോലെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

Football

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ
Football

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

Football

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.