ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് സന്നിധാനത്ത് 41.32 ഹെക്ടര്‍ വനവും നിലയ്ക്കലില്‍ 100 ഹെക്ടര്‍ വനവുമുള്പ്പെടെ 141.32 ഹെക്ടര്‍ വനം (ഉദ്ദേശം 350 ഏക്കര്‍) വിട്ടുനല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നു. പ്ലാനോ പദ്ധതിയോ തയ്യാറാക്കാതെയുള്ള ഈ ആവശ്യത്തിന് പിന്നില്‍ വന്‍ അഴിമതി പതിയിരിക്കുന്നു.
മാറിമാറി വന്ന സര്‍ക്കാറുകള്‍ ശബരിമല യുവതിപ്രശ്നവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥങ്ങളായ അഞ്ചോളം സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുവതി പ്രവേശനത്തെ അനുകൂലിച്ച് ഇടതു ഗവണ്മെന്റ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തെ വിശ്വാസികളുടെ വികാരങ്ങളല്ല, പ്രത്യുത വനമാഫിയയുടെ താല്പര്യങ്ങളാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അന്നേ പരാതി ഉയര്‍ന്നിരുന്നു. ശബരിമല യുവതി പ്രവേശനത്തില്‍ വനംമാഫിയയുടെ ഒരു ഒളിയിടമുണ്ട്. പൂങ്കാവനത്തിലെ ഈ 350 ഏക്കറില്‍ 1000 കോടി രൂപയുടെ വിലപിടിപ്പുള്ള വിവിധങ്ങളായ മരങ്ങളുണ്ട്. ഇടതുസര്‍ക്കാരിന്റെ വനമമാഫിയയുമായുള്ള ഗൂഢാലോചനയാണ് സത്യവാങ്മൂലത്തില്‍ പ്രതിഫലിച്ചത്, ഒപ്പം കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കുത്തകകളുടെ താല്പര്യവും.
അതീവ പരിസ്ഥിതിലോലമായ പുണ്യസ്ഥലമാണ് പൂങ്കാവനം. വൈവിദ്ധ്യമാര്‍ന്ന സസ്യസമ്പത്ത്, കടുവ സങ്കേതം, കുട്ടനാടിന്റെ ഹൃദയധമനി, കുട്ടനാടിനും ഇട നാടിനും ജലം പകരുന്ന മൂന്നു പ്രധാന നദികളുടെ വൃഷ്ടി പ്രദേശം. വനം നശിപ്പിച്ച് ഈ മേഖലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ആകെ വരള്‍ച്ചയിലേക്ക് നയിക്കും. വനം ഏറ്റെടുക്കുന്നതിന് മുമ്പ് ആവശ്യമായ പാരിസ്ഥിതിക പഠനം നടത്തിയേ പറ്റൂ.
ശബരിമല ഉള്‍പ്പെടെയുള്ള 18 മലകള്‍ ഉള്‍ക്കൊള്ളുന്ന ഉദ്ദേശം പതിനായിരം ഹെക്ടര്‍ പുണ്യഭൂമിയാണ് അയ്യപ്പന്റെ പൂങ്കാവനം. വന്യജീവി സങ്കേതമാണിത്. ഇന്ത്യയിലെ 18 കടുവ സങ്കേതങ്ങളില്‍ ആദ്യത്തേത്. വൈവിദ്ധ്യമാര്‍ന്ന ജൈവസമ്പത്തിന്റെ ഉറവിടമാണ് ഈ നിത്യഹരിത വനം. വംശനാശം നേരിടുന്ന സസ്യങ്ങളുടേയും പക്ഷിമൃഗാദികളുടേയും അപൂര്‍വ്വ സങ്കേതംകൂടിയാണിത്.
കെ.ഗുപ്തന്,
കോ-ഓര്‍ഡിനേറ്റര്‍, ഭൂ അവകാശസമിതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: